ന്യൂഡൽഹി: ജിഹാദി ഭീകരത, അൽ-ക്വയ്‌ദ ഭീകരവാദം, വ്യാജ ഇന്ത്യൻ കറൻസി എന്നിവയുടെ മുഖ്യ ആസൂത്രകർ പാകിസ്ഥാനാണെന്ന് ഡൽഹി പൊലീസ്. പാകിസ്ഥാനെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമർ, ബംഗ്ലാദേശ് എന്നീ ഏഴ് രാജ്യങ്ങൾക്കെതിരെയും ഡൽഹി പൊലീസ് ആഞ്ഞടിച്ചു. ഈ ഏഴ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നതെന്നും ഡൽഹി പൊലീസ് പറഞ്ഞു.
മ്യാൻമറിൽ ഐ.എസ്.ഐ പ്രവർത്തനം സജീവമാണെന്നും ചൈനയും അത്തരം ഭീകരവാദ പ്രവർത്തനങ്ങൾ പിന്തുണക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.