ETV Bharat / bharat

'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ

author img

By

Published : May 14, 2023, 6:15 PM IST

സിദ്ധരാമയ്യക്ക് സഹകരണം നൽകിയിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും ഡി കെ ശിവകുമാർ

ഡി കെ ശിവകുമാർ  സിദ്ധരാമയ്യ  കോണ്‍ഗ്രസ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  D K Shivakumar  Siddaramaiah  സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് ശിവകുമാർ  Siddaramaiah says DK Shivakumar  Karnataka assembly election 2023
ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും, കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായി മുന്നിലുള്ളത്. ഇപ്പോൾ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡി കെ ശിവകുമാർ.

'സിദ്ധരാമയ്യയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു, സത്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു. സിദ്ധരാമയ്യക്ക് സഹകരണം നൽകിയിട്ടുണ്ട്. തുടർന്നും ആ സഹകരണം തുടരും', തുംകൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ഡി കെ ശിവകുമാർ പറഞ്ഞു.

224 മണ്ഡലങ്ങളിലെ 136 സീറ്റുകളും തൂത്തുവാരി കർണാടകയിൽ വെന്നിക്കൊടി പാറിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ബെംഗളൂരുവിൽ ഇന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നിട്ടുണ്ട്.

മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തീരുമാനിക്കാൻ പാർട്ടി ഹൈക്കമാൻഡിന് അധികാരം നൽകുന്ന പ്രമേയം നേതാക്കൾ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന സിദ്ധരാമയ്യക്കാണെന്നും അതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിനും താത്‌പര്യമെന്നും വൃത്തങ്ങൾ അറിയിച്ചു.

ഒബിസി കുർബ സമാജിൽ നിന്നുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്താനാണ് കോൺഗ്രസിന്‍റെ ആഗ്രഹം. കൂടാതെ സിദ്ധരാമയ്യയുടെ കഠിനാധ്വാനത്തെ അംഗീകരിച്ച് പാർട്ടി നേതൃത്വം അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഡി കെ ശിവകുമാറിനും സുപ്രധാന സ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും വൃത്തങ്ങൾ വ്യക്‌തമാക്കി.

ALSO READ: സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള വിജയത്തിന്‍റെ ചവിട്ട് പടിയാണ് കർണാടകയിലെ ഈ വിജയം എന്നാണ് കോണ്‍ഗ്രസ് വ്യക്‌തമാക്കിയിരിക്കുന്നത്. ഡി കെ ശിവകുമാർ കനകപുര മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർഥി ബി നാഗരാജുവിനെ 1,22,392 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ സിദ്ധരാമയ്യ വരുണ നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ വി സോമണ്ണയേയാണ് പരാജയപ്പെടുത്തിയത്.

1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡിഎസിന് 19 സീറ്റുകളുമാണ് നേടാനായത്.

കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ ബഹുദൂരം മറികടന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ തേരോട്ടം ഫിനിഷിങ്ങിലെത്തിച്ചത്. 43.2 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്തത്. ബിജെപി 35.7 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ജെഡി(എസ്) നേടിയത് 13.3 ശതമാനമാണ്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ മേഖലകളിലെ ശക്തമായ പ്രകടനമാണ് കർണാടകയിൽ മികച്ച വിജയം നേടുന്നതിൽ കോൺഗ്രസിന് സഹായകരമായത്.

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും, കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായി മുന്നിലുള്ളത്. ഇപ്പോൾ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡി കെ ശിവകുമാർ.

'സിദ്ധരാമയ്യയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു, സത്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു. സിദ്ധരാമയ്യക്ക് സഹകരണം നൽകിയിട്ടുണ്ട്. തുടർന്നും ആ സഹകരണം തുടരും', തുംകൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ഡി കെ ശിവകുമാർ പറഞ്ഞു.

224 മണ്ഡലങ്ങളിലെ 136 സീറ്റുകളും തൂത്തുവാരി കർണാടകയിൽ വെന്നിക്കൊടി പാറിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ബെംഗളൂരുവിൽ ഇന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നിട്ടുണ്ട്.

മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തീരുമാനിക്കാൻ പാർട്ടി ഹൈക്കമാൻഡിന് അധികാരം നൽകുന്ന പ്രമേയം നേതാക്കൾ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന സിദ്ധരാമയ്യക്കാണെന്നും അതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിനും താത്‌പര്യമെന്നും വൃത്തങ്ങൾ അറിയിച്ചു.

ഒബിസി കുർബ സമാജിൽ നിന്നുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്താനാണ് കോൺഗ്രസിന്‍റെ ആഗ്രഹം. കൂടാതെ സിദ്ധരാമയ്യയുടെ കഠിനാധ്വാനത്തെ അംഗീകരിച്ച് പാർട്ടി നേതൃത്വം അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഡി കെ ശിവകുമാറിനും സുപ്രധാന സ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും വൃത്തങ്ങൾ വ്യക്‌തമാക്കി.

ALSO READ: സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള വിജയത്തിന്‍റെ ചവിട്ട് പടിയാണ് കർണാടകയിലെ ഈ വിജയം എന്നാണ് കോണ്‍ഗ്രസ് വ്യക്‌തമാക്കിയിരിക്കുന്നത്. ഡി കെ ശിവകുമാർ കനകപുര മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർഥി ബി നാഗരാജുവിനെ 1,22,392 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ സിദ്ധരാമയ്യ വരുണ നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ വി സോമണ്ണയേയാണ് പരാജയപ്പെടുത്തിയത്.

1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡിഎസിന് 19 സീറ്റുകളുമാണ് നേടാനായത്.

കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ ബഹുദൂരം മറികടന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ തേരോട്ടം ഫിനിഷിങ്ങിലെത്തിച്ചത്. 43.2 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്തത്. ബിജെപി 35.7 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ജെഡി(എസ്) നേടിയത് 13.3 ശതമാനമാണ്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ മേഖലകളിലെ ശക്തമായ പ്രകടനമാണ് കർണാടകയിൽ മികച്ച വിജയം നേടുന്നതിൽ കോൺഗ്രസിന് സഹായകരമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.