ETV Bharat / bharat

കോയമ്പത്തൂർ സ്‌ഫോടനം: സംഭവ സ്ഥലം സന്ദർശിച്ച് മുസ്‌ലിം ജമാഅത്ത് നേതാക്കൾ

രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്‌ട്രീയ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും രാജ്യത്ത് സമാധാനം സൃഷ്‌ടിക്കാൻ രാഷ്‌ട്രീയ നേതാക്കൾ മുന്നോട്ട് വരണമെന്നും ജമാഅത്ത് നേതാക്കൾ

author img

By

Published : Nov 4, 2022, 7:32 AM IST

Muslim Jamath leaders visit Sangameswarar temple  Coimbatore blast site  Sangameswarar temple near Coimbatore blast site  Coimbatore blast investigation  ജമാഅത്ത് നേതാക്കൾ  മുസ്ലീം ജമാഅത്ത് നേതാക്കൾ  കോയമ്പത്തൂർ സ്‌ഫോടനം  കോയമ്പത്തൂരിലെ സംഗമേശ്വര ക്ഷേത്രം  സംഗമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്‌ഫോടന സ്ഥലം  സംഗമേശ്വര ക്ഷേത്രം  കോയമ്പത്തൂർ സ്‌ഫോടനം അറസ്റ്റ്  കോയമ്പത്തൂർ സ്‌ഫോടനം ആസൂത്രണം  കോയമ്പത്തൂർ സ്‌ഫോടനം എന്‍ഐഎ അന്വേഷണം  എന്‍ഐഎ കോയമ്പത്തൂർ സ്‌ഫോടനം  കോയമ്പത്തൂർ സ്‌ഫോടനം അറസ്റ്റിലായവർ  തമിഴ്‌നാട് സ്‌ഫോടനം
കോയമ്പത്തൂർ സ്‌ഫോടനം: സ്‌ഫോടന സ്ഥലം സന്ദർശിച്ച് മുസ്ലീം ജമാഅത്ത് നേതാക്കൾ

കോയമ്പത്തൂർ: കോയമ്പത്തൂരിലെ സംഗമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്‌ഫോടന സ്ഥലം സന്ദർശിച്ച് മുസ്‌ലിം ജമാഅത്ത് നേതാക്കൾ. സന്ദർശനത്തിന് പിന്നാലെ ക്ഷേത്ര അധികാരികളുമായും പൂജാരിമാരുമായും നേതാക്കൾ ചർച്ച നടത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നും ഇസ്‌ലാം ഇത്തരം പ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന മതമാണെന്നും സ്‌ഫോടനം നടന്നതിൽ അപലപിക്കുന്നുവെന്നും സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇനയാത്തുല്ല പറഞ്ഞു.

''കഴിഞ്ഞ 200 വർഷമായി ഞങ്ങൾ ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവിടെ പള്ളികളും അമ്പലങ്ങളും ഉൾപ്പെടെ നിരവധി ആരാധനാലയങ്ങൾ ഉണ്ട്. ഞങ്ങൾ സൗഹൃദപരമായി ജീവിക്കുന്നു. ഭിന്നത സൃഷ്‌ടിക്കാൻ ഞങ്ങൾ ആർക്കും ഇടം നൽകില്ല,'' അദ്ദേഹം കുട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരിൽ മാത്രമല്ല, രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്‌ട്രീയ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സാമുദായിക സൗഹാർദവും സമാധാനവും സൃഷ്‌ടിക്കാൻ രാഷ്‌ട്രീയ നേതാക്കളോട് അഭ്യർഥിക്കുന്നു. രാജ്യത്ത് സമാധാനം സൃഷ്‌ടിക്കാൻ അവർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റിലായത് ആറ് പേർ: ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. കാറിൽ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്ന യുവാവ് മരിച്ചു.

അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് 75 കിലോ പൊട്ടാസ്യം നൈട്രേറ്റ്, കരി, അലുമിനിയം പൗഡർ, സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന സൾഫർ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ ആറ് പേരെ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) 53 എ പ്രകാരം അറസ്റ്റ് ചെയ്‌തു.

സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍റെ ബന്ധു അബ്‌സര്‍ ഖാന്‍ (28), കൂട്ടാളികളായ മുഹമ്മദ് തൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്‌മയിൽ (27), മുഹമ്മദ് നവാസ് ഇസ്‌മയിൽ (26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ആസൂത്രിതം: സ്‌ഫോടനം ആസൂത്രിതമാണെന്നും രണ്ടുവര്‍ഷം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നുവെന്നും പ്രതികളിലൊരാളായ അബ്‌സര്‍ ഖാന്‍ പൊലീസിനോട് വെളിപ്പെടുത്തി. ബോംബ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങി എന്നും സിലിണ്ടര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതിനുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്ന് ശേഖരിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

2019ൽ തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ ജമേഷ മുബിനെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. സംഭവം തീവ്രവാദ പ്രവർത്തനം അഴിച്ചുവിടാനുള്ള ശ്രമമാണെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി ആരോപിച്ചു. സ്‌ഫോടനം തമിഴ്‌നാട് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത് എന്നാരോപിച്ച് ബിജെപിയും രംഗത്ത് വന്നിരുന്നു.

എന്‍ഐഎ അന്വേഷണം: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് കേസിന്‍റെ രേഖകൾ തമിഴ്‌നാട് പൊലീസ് എൻഐഎയ്ക്ക് കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതിൽ ഗവർണർ ആർഎൻ രവി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

Also Read: കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് എന്‍ഐഎ

കോയമ്പത്തൂർ: കോയമ്പത്തൂരിലെ സംഗമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്‌ഫോടന സ്ഥലം സന്ദർശിച്ച് മുസ്‌ലിം ജമാഅത്ത് നേതാക്കൾ. സന്ദർശനത്തിന് പിന്നാലെ ക്ഷേത്ര അധികാരികളുമായും പൂജാരിമാരുമായും നേതാക്കൾ ചർച്ച നടത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നും ഇസ്‌ലാം ഇത്തരം പ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന മതമാണെന്നും സ്‌ഫോടനം നടന്നതിൽ അപലപിക്കുന്നുവെന്നും സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇനയാത്തുല്ല പറഞ്ഞു.

''കഴിഞ്ഞ 200 വർഷമായി ഞങ്ങൾ ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവിടെ പള്ളികളും അമ്പലങ്ങളും ഉൾപ്പെടെ നിരവധി ആരാധനാലയങ്ങൾ ഉണ്ട്. ഞങ്ങൾ സൗഹൃദപരമായി ജീവിക്കുന്നു. ഭിന്നത സൃഷ്‌ടിക്കാൻ ഞങ്ങൾ ആർക്കും ഇടം നൽകില്ല,'' അദ്ദേഹം കുട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരിൽ മാത്രമല്ല, രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്‌ട്രീയ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സാമുദായിക സൗഹാർദവും സമാധാനവും സൃഷ്‌ടിക്കാൻ രാഷ്‌ട്രീയ നേതാക്കളോട് അഭ്യർഥിക്കുന്നു. രാജ്യത്ത് സമാധാനം സൃഷ്‌ടിക്കാൻ അവർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റിലായത് ആറ് പേർ: ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. കാറിൽ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്ന യുവാവ് മരിച്ചു.

അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് 75 കിലോ പൊട്ടാസ്യം നൈട്രേറ്റ്, കരി, അലുമിനിയം പൗഡർ, സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന സൾഫർ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ ആറ് പേരെ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) 53 എ പ്രകാരം അറസ്റ്റ് ചെയ്‌തു.

സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍റെ ബന്ധു അബ്‌സര്‍ ഖാന്‍ (28), കൂട്ടാളികളായ മുഹമ്മദ് തൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്‌മയിൽ (27), മുഹമ്മദ് നവാസ് ഇസ്‌മയിൽ (26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ആസൂത്രിതം: സ്‌ഫോടനം ആസൂത്രിതമാണെന്നും രണ്ടുവര്‍ഷം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നുവെന്നും പ്രതികളിലൊരാളായ അബ്‌സര്‍ ഖാന്‍ പൊലീസിനോട് വെളിപ്പെടുത്തി. ബോംബ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങി എന്നും സിലിണ്ടര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതിനുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്ന് ശേഖരിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

2019ൽ തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ ജമേഷ മുബിനെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. സംഭവം തീവ്രവാദ പ്രവർത്തനം അഴിച്ചുവിടാനുള്ള ശ്രമമാണെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി ആരോപിച്ചു. സ്‌ഫോടനം തമിഴ്‌നാട് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത് എന്നാരോപിച്ച് ബിജെപിയും രംഗത്ത് വന്നിരുന്നു.

എന്‍ഐഎ അന്വേഷണം: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് കേസിന്‍റെ രേഖകൾ തമിഴ്‌നാട് പൊലീസ് എൻഐഎയ്ക്ക് കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതിൽ ഗവർണർ ആർഎൻ രവി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

Also Read: കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് എന്‍ഐഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.