ETV Bharat / bharat

അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കാന്‍ കഷ്‌ടപ്പാടുകള്‍ക്കിടയിലും നിയമപഠനം; ഒടുവില്‍ നീതി 30 വര്‍ഷത്തിന് ശേഷം

author img

By

Published : Nov 2, 2022, 8:19 PM IST

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ അമ്മയ്‌ക്ക് ലഭിക്കേണ്ട ജീവനാംശത്തിനായി ജോലിയോടൊപ്പം പഠനം പൂര്‍ത്തിയാക്കി 30 വര്‍ഷത്തിന് ശേഷം നീതി വാങ്ങി നല്‍കി ശരത് ബാബു എന്ന 48കാരന്‍

Man studies law  wins alimony  alimony  wins alimony for his mother after thirty years  sharath babu law journey  sharath babu lawyer  sharath babu lawyer sucess story  latest news in telengana  latest national news  latest news today  അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കാന്‍  ജീവനാംശം നേടികൊടുക്കാന്‍ നിയമപഠനം  ശരത് ബാബു  ശരത് ബാബു അഭിഭാഷകന്‍  വാറങ്കല്‍ ജില്ല കോടതി  തെലങ്കാന ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കാന്‍ കഷ്‌ടപാടുകള്‍ക്കിടയിലും നിയമപഠനം; ഒടുവില്‍ നീതി 30 വര്‍ഷത്തിന് ശേഷം

വാറങ്കല്‍(തെലങ്കാന): 62 വയസുള്ള തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കാന്‍ നിയമപഠനം പൂര്‍ത്തിയാക്കി മകന്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. തന്‍റെ അമ്മയ്‌ക്ക് വേണ്ടി ശരത് ബാബു(48) ചെയ്‌ത കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഹൃദയ സ്‌പര്‍ശിയായ കഥയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.

1971ലാണ് സോമയ്യയുടെയും സുലോചനയുടെയും വിവാഹം നടക്കുന്നത്. ശേഷം ഇരുവര്‍ക്കും ശരത്തും രാജ രവിവിക്രവും പിറന്നു. എന്നാല്‍, ദാമ്പത്യ ജീവിതത്തിലുണ്ടായ ചെറിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഗുരുതരമായപ്പോള്‍ 1992ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു.

എന്നാല്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പോകാന്‍ മറ്റൊരിടം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം മാതാപിതാക്കളോടൊപ്പം മക്കളുമൊത്ത് സ്വവസതിയായ കണ്ണൂരില്‍ സുലോചന താമസമാക്കി. എന്നാല്‍, മക്കളുടെ ഭാവിയെ ഓര്‍ത്ത് സുലോചന നിരന്തരം ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജീവനാംശത്തിനായി ഇവര്‍ വാറങ്കല്‍ ജില്ല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

ഏതാനും വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 1997ല്‍ കോടതി സുലോചനയ്‌ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, അഭിഭാഷകനുമായുള്ള ആശയവിനിമയത്തിന്‍റെ പോരായ്‌മ മൂലവും വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലവും നിയമ നടപടിക്രമങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തത് മൂലവും സുലോചനയ്‌ക്ക് ജീവനാംശം നഷ്‌ടപ്പെട്ടു. ഇതിന് ശേഷം തന്‍റെ ശ്രമങ്ങള്‍ ഉപേക്ഷിക്കുവാന്‍ സുലോചന തീരുമാനിച്ചെങ്കിലും അനീതിക്കെതിരെ പൊരുതാന്‍ മകന്‍ ശരത് തയ്യാറായി.

ശരത്തിന്‍റെ പ്രയത്‌നങ്ങള്‍ ഇങ്ങനെ: കുടുംബത്തെ നോക്കുന്നതോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ശരത് തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കുന്നതിനായി പൊരുതാന്‍ തീരുമാനിച്ചു. ഇതിനായി പഠിച്ച് അഭിഭാഷകനായി അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കുവാനും സഹോദരന് മെച്ചപ്പെട്ട ജീവിതം ഒരുക്കുവാനുമുള്ള പ്രയത്‌നം ശരത് ആരംഭിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല.

വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്ത മനസും ദൃഢനിശ്ചയവും ഒപ്പം കരുതി കഠിനമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അദ്ദേഹം പഠിച്ചു. നിയമം പഠിക്കാനായി ഒരു സ്വകാര്യ കമ്പനിയില്‍ ശരത് ജോലി ചെയ്‌തു. ഒടുവില്‍ 2014ല്‍ നിയമത്തില്‍ ബിരുദപഠനത്തിനായി ചേര്‍ന്ന് 2019ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ശരത് പഠനം പൂര്‍ത്തിയാക്കി.

രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം 1992ല്‍ കോടതി പാസാക്കിയ ഉത്തരവ് ശരത്തിന് ലഭിച്ചു. 2021 ഓഗസ്‌റ്റിന് നിലവിലെ പ്രൊഫഷണലും മികവുള്ള അഭിഭാഷകനുമായ ശരത്, 72 വയസുള്ള തന്‍റെ പിതാവ് 62 വയസുള്ള തന്‍റെ അമ്മയ്‌ക്ക് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട പഴയ ഉത്തരവിനെ അടിസ്ഥാനമാക്കി ഒരു കേസ് ഫയല്‍ ചെയ്‌തു. തുടര്‍ന്ന് സെപ്‌റ്റംബര്‍ 19ന് ലോക് അദാലത്ത് പ്രശ്‌നം പരിഹരിച്ചു.

ശരത്ത് പറയുന്നത്: സുലോചനയ്‌ക്കും മക്കള്‍ക്കും പ്രതിമാസം 30,000 രൂപ സോമയ്യ നല്‍കണമെന്ന് തീരുമാനമായി. 'എനിക്ക് 18 വയസുള്ളപ്പോള്‍ എന്‍റെ കുടുംബം പുലര്‍ത്തുവാനും പഠിക്കുവാനുള്ള ഉത്തരവാദിത്തവും ഒരുമിച്ച് നോക്കി. പോളിടെക്‌നിക്കില്‍ പഠിക്കുന്നതോടൊപ്പം കുടുംബം പുലര്‍ത്താന്‍ സ്വകാര്യ കമ്പനിയിലും ഞാന്‍ ജോലി ചെയ്‌തു'.

'ഞാന്‍ തന്നെ ഈ കേസിന് വേണ്ടി പോരാടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇത് ജീവനാംശത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, എന്‍റെ അമ്മയ്‌ക്ക് ലഭിക്കേണ്ട ബഹുമാനത്തിന്‍റെ പോരാട്ടം കൂടിയാണിത്. ഗാര്‍ഹിക പീഡനത്തിനും കൂടെ കേസ് ഫയല്‍ ചെയ്‌തുകൊണ്ട് 20 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു'.

'കാരണം എന്‍റെ അച്‌ഛന്‍ ചര്‍ച്ചയ്‌ക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു. എന്‍റെ അമ്മയ്‌ക്ക് ലഭിക്കേണ്ട നീതിയും ബഹുമാനവും ഞാന്‍ നേടിക്കൊടുത്തു. ഇപ്പോള്‍ എന്‍റെ അമ്മ സന്തോഷവതിയാണ് അതാണ് എന്‍റെ പ്രതിഫലവും' ശരത് പറഞ്ഞു.

വാറങ്കല്‍(തെലങ്കാന): 62 വയസുള്ള തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കാന്‍ നിയമപഠനം പൂര്‍ത്തിയാക്കി മകന്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. തന്‍റെ അമ്മയ്‌ക്ക് വേണ്ടി ശരത് ബാബു(48) ചെയ്‌ത കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഹൃദയ സ്‌പര്‍ശിയായ കഥയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.

1971ലാണ് സോമയ്യയുടെയും സുലോചനയുടെയും വിവാഹം നടക്കുന്നത്. ശേഷം ഇരുവര്‍ക്കും ശരത്തും രാജ രവിവിക്രവും പിറന്നു. എന്നാല്‍, ദാമ്പത്യ ജീവിതത്തിലുണ്ടായ ചെറിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഗുരുതരമായപ്പോള്‍ 1992ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു.

എന്നാല്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പോകാന്‍ മറ്റൊരിടം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം മാതാപിതാക്കളോടൊപ്പം മക്കളുമൊത്ത് സ്വവസതിയായ കണ്ണൂരില്‍ സുലോചന താമസമാക്കി. എന്നാല്‍, മക്കളുടെ ഭാവിയെ ഓര്‍ത്ത് സുലോചന നിരന്തരം ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജീവനാംശത്തിനായി ഇവര്‍ വാറങ്കല്‍ ജില്ല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

ഏതാനും വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 1997ല്‍ കോടതി സുലോചനയ്‌ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, അഭിഭാഷകനുമായുള്ള ആശയവിനിമയത്തിന്‍റെ പോരായ്‌മ മൂലവും വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലവും നിയമ നടപടിക്രമങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തത് മൂലവും സുലോചനയ്‌ക്ക് ജീവനാംശം നഷ്‌ടപ്പെട്ടു. ഇതിന് ശേഷം തന്‍റെ ശ്രമങ്ങള്‍ ഉപേക്ഷിക്കുവാന്‍ സുലോചന തീരുമാനിച്ചെങ്കിലും അനീതിക്കെതിരെ പൊരുതാന്‍ മകന്‍ ശരത് തയ്യാറായി.

ശരത്തിന്‍റെ പ്രയത്‌നങ്ങള്‍ ഇങ്ങനെ: കുടുംബത്തെ നോക്കുന്നതോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ശരത് തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കുന്നതിനായി പൊരുതാന്‍ തീരുമാനിച്ചു. ഇതിനായി പഠിച്ച് അഭിഭാഷകനായി അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കുവാനും സഹോദരന് മെച്ചപ്പെട്ട ജീവിതം ഒരുക്കുവാനുമുള്ള പ്രയത്‌നം ശരത് ആരംഭിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല.

വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്ത മനസും ദൃഢനിശ്ചയവും ഒപ്പം കരുതി കഠിനമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അദ്ദേഹം പഠിച്ചു. നിയമം പഠിക്കാനായി ഒരു സ്വകാര്യ കമ്പനിയില്‍ ശരത് ജോലി ചെയ്‌തു. ഒടുവില്‍ 2014ല്‍ നിയമത്തില്‍ ബിരുദപഠനത്തിനായി ചേര്‍ന്ന് 2019ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ശരത് പഠനം പൂര്‍ത്തിയാക്കി.

രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം 1992ല്‍ കോടതി പാസാക്കിയ ഉത്തരവ് ശരത്തിന് ലഭിച്ചു. 2021 ഓഗസ്‌റ്റിന് നിലവിലെ പ്രൊഫഷണലും മികവുള്ള അഭിഭാഷകനുമായ ശരത്, 72 വയസുള്ള തന്‍റെ പിതാവ് 62 വയസുള്ള തന്‍റെ അമ്മയ്‌ക്ക് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട പഴയ ഉത്തരവിനെ അടിസ്ഥാനമാക്കി ഒരു കേസ് ഫയല്‍ ചെയ്‌തു. തുടര്‍ന്ന് സെപ്‌റ്റംബര്‍ 19ന് ലോക് അദാലത്ത് പ്രശ്‌നം പരിഹരിച്ചു.

ശരത്ത് പറയുന്നത്: സുലോചനയ്‌ക്കും മക്കള്‍ക്കും പ്രതിമാസം 30,000 രൂപ സോമയ്യ നല്‍കണമെന്ന് തീരുമാനമായി. 'എനിക്ക് 18 വയസുള്ളപ്പോള്‍ എന്‍റെ കുടുംബം പുലര്‍ത്തുവാനും പഠിക്കുവാനുള്ള ഉത്തരവാദിത്തവും ഒരുമിച്ച് നോക്കി. പോളിടെക്‌നിക്കില്‍ പഠിക്കുന്നതോടൊപ്പം കുടുംബം പുലര്‍ത്താന്‍ സ്വകാര്യ കമ്പനിയിലും ഞാന്‍ ജോലി ചെയ്‌തു'.

'ഞാന്‍ തന്നെ ഈ കേസിന് വേണ്ടി പോരാടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇത് ജീവനാംശത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, എന്‍റെ അമ്മയ്‌ക്ക് ലഭിക്കേണ്ട ബഹുമാനത്തിന്‍റെ പോരാട്ടം കൂടിയാണിത്. ഗാര്‍ഹിക പീഡനത്തിനും കൂടെ കേസ് ഫയല്‍ ചെയ്‌തുകൊണ്ട് 20 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു'.

'കാരണം എന്‍റെ അച്‌ഛന്‍ ചര്‍ച്ചയ്‌ക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു. എന്‍റെ അമ്മയ്‌ക്ക് ലഭിക്കേണ്ട നീതിയും ബഹുമാനവും ഞാന്‍ നേടിക്കൊടുത്തു. ഇപ്പോള്‍ എന്‍റെ അമ്മ സന്തോഷവതിയാണ് അതാണ് എന്‍റെ പ്രതിഫലവും' ശരത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.