ETV Bharat / bharat

Left Parties On UN Resolution Over Palestine: യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടി ഞെട്ടിച്ചുവെന്ന് ഇടത് പാര്‍ട്ടികള്‍

author img

By ETV Bharat Kerala Team

Published : Oct 28, 2023, 3:24 PM IST

Both CPM And CPI Opposes Indian Stand Over UN Resolution On Israel Hamas Conflict: നടപടി പലസ്‌തീനിനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണെന്നും സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു

Left Parties On UN Resolution  UN Resolution On Israel Hamas Conflict  Israel Hamas War  What Is Happening In Gaza  India On UN Resolution On Israel Hamas Conflict  യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ  ഇന്ത്യന്‍ നടപടി ഞെട്ടിച്ചു  പലസ്‌തീനിനോടുള്ള ഇന്ത്യയുടെ ബന്ധം  ഇസ്രയേല്‍ ഹമാസ് യുദ്ധം  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആരെല്ലാം
Left Parties On UN Resolution On Israel Hamas Conflict

ന്യൂഡല്‍ഹി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇടത് പാര്‍ട്ടികള്‍. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ തലക്കെട്ടിലാണ് ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രമേയമെത്തിയത്. എന്നാല്‍ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.

വിദേശനയത്തെ എതിര്‍ത്ത്: ഭൂരിപക്ഷവും അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു എന്നത് യുഎസ് സാമ്രാജ്യത്വത്തിന്‍റെ കീഴാള സഖ്യകക്ഷിയായി എന്ന ഇന്ത്യന്‍ വിദേശനയം വെളിവാക്കുന്നതും, യുഎസ്-ഇസ്രയേൽ-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ഏകീകരിക്കാനുള്ള മോദി സർക്കാരിന്‍റെ നടപടികളുമാണ്. ഇത് പലസ്‌തീനിനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണെന്നും സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

2.2 ദശലക്ഷം വരുന്ന പലസ്‌തീനികള്‍ താമസിക്കുന്ന ഗാസയിലെ എല്ലാ ആശയവിനിമയവും വിച്ഛേദിച്ചു. ഐക്യരാഷ്‌ട്ര സഭ ഇങ്ങനെയൊരു പ്രമേയം അംഗീകരിച്ചിട്ടും ഗാസ മുനമ്പിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനായി വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയതായും ഇവര്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ആവശ്യങ്ങള്‍ ഇങ്ങനെ: യുഎന്നിന്‍റെ ജനറല്‍ അസംബ്ലിയുടെ അതിശക്തമായ പ്രമേയത്തെ മാനിച്ചുകൊണ്ട് ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടാവണം. 1967 ന് മുമ്പുള്ള അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള പലസ്‌തീനും, ഇരു രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് സെക്യൂരിറ്റി കൗൺസിലിന്‍റെ നിര്‍ദേശം നടപ്പാക്കാൻ ഐക്യരാഷ്‌ട്ര സഭ സ്വയം തയ്യാറാവണമെന്നും ഇടത് പാര്‍ട്ടികള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം ഇസ്രയേൽ സേനയും ഗാസയിലെ ഹമാസ് പോരാളികളും തമ്മിലുള്ള യുദ്ധത്തില്‍ മാനുഷിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സുസ്ഥിരവും, നീണ്ടുനില്‍ക്കുന്നതുമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രമേയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Also Read: Palestine Urges Immediate Intervention To Stop War: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം: അന്താരാഷ്‌ട്ര സമൂഹത്തോട് പലസ്‌തീൻ

ന്യൂഡല്‍ഹി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇടത് പാര്‍ട്ടികള്‍. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ തലക്കെട്ടിലാണ് ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രമേയമെത്തിയത്. എന്നാല്‍ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.

വിദേശനയത്തെ എതിര്‍ത്ത്: ഭൂരിപക്ഷവും അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു എന്നത് യുഎസ് സാമ്രാജ്യത്വത്തിന്‍റെ കീഴാള സഖ്യകക്ഷിയായി എന്ന ഇന്ത്യന്‍ വിദേശനയം വെളിവാക്കുന്നതും, യുഎസ്-ഇസ്രയേൽ-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ഏകീകരിക്കാനുള്ള മോദി സർക്കാരിന്‍റെ നടപടികളുമാണ്. ഇത് പലസ്‌തീനിനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണെന്നും സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

2.2 ദശലക്ഷം വരുന്ന പലസ്‌തീനികള്‍ താമസിക്കുന്ന ഗാസയിലെ എല്ലാ ആശയവിനിമയവും വിച്ഛേദിച്ചു. ഐക്യരാഷ്‌ട്ര സഭ ഇങ്ങനെയൊരു പ്രമേയം അംഗീകരിച്ചിട്ടും ഗാസ മുനമ്പിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനായി വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയതായും ഇവര്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ആവശ്യങ്ങള്‍ ഇങ്ങനെ: യുഎന്നിന്‍റെ ജനറല്‍ അസംബ്ലിയുടെ അതിശക്തമായ പ്രമേയത്തെ മാനിച്ചുകൊണ്ട് ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടാവണം. 1967 ന് മുമ്പുള്ള അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള പലസ്‌തീനും, ഇരു രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് സെക്യൂരിറ്റി കൗൺസിലിന്‍റെ നിര്‍ദേശം നടപ്പാക്കാൻ ഐക്യരാഷ്‌ട്ര സഭ സ്വയം തയ്യാറാവണമെന്നും ഇടത് പാര്‍ട്ടികള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം ഇസ്രയേൽ സേനയും ഗാസയിലെ ഹമാസ് പോരാളികളും തമ്മിലുള്ള യുദ്ധത്തില്‍ മാനുഷിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സുസ്ഥിരവും, നീണ്ടുനില്‍ക്കുന്നതുമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രമേയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Also Read: Palestine Urges Immediate Intervention To Stop War: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം: അന്താരാഷ്‌ട്ര സമൂഹത്തോട് പലസ്‌തീൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.