കൊൽക്കത്ത: സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശമാണെന്ന് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങൾക്ക് സമ്മതിദാന അവകാശം സമാധാനപരമായി വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ ബിമൽ ചാറ്റർജി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ടിവി രാധാകൃഷ്‌ണൻ, ജസ്റ്റിസ് ഷമ്പ സർക്കാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് കമ്മീഷൻ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.