ETV Bharat / bharat

സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് പരസ്യമായി പോരടിച്ച് വനിത ഐഐഎസ്‌- ഐപിഎസ്‌ ഉദ്യോഗസ്ഥർ, നടപടിയെന്ന് മന്ത്രി

കര്‍ണാടകയില്‍ മുതിര്‍ന്ന വനിത ഐഐഎസ്‌- ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര

author img

By

Published : Feb 20, 2023, 5:25 PM IST

IAS officer Rohini Sindhuri  IPS officer D Roopa Moudgil  Roopa Moudgil vs Rohini Sindhuri in karnataka  ias vs ips in karnataka  suicide case of IAS officer DK Ravi  Moudgil Vs Sindhuri news today  Karnataka Handicrafts Development Corporation MD  Karnataka Home Minister Araga Jnanendra news  Karnataka Lady IAS IPS officer Conflict  IAS IPS officer Conflict Home minister reply  ചെയ്‌തത് വലിയ തെറ്റ്  വനിത ഐഐഎസ്‌  വനിത ഐപിഎസ്‌  വാക്‌പയറ്റില്‍  ശക്തമായ മുന്നറിയിപ്പുമായി അരഗ ജ്ഞാനേന്ദ്ര  അരഗ ജ്ഞാനേന്ദ്ര  കര്‍ണാടക  വനിത ഐഐഎസ്‌ ഐപിഎസ്‌ ഉദ്യോഗസ്ഥര്‍  രോഹിണി സിന്ധൂരി  രോഹിണി  രൂപ മൗഡ്‌ഗില്‍  മൗഡ്‌ഗില്‍
വനിത ഐഐഎസ്‌- ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ വാക്‌പയറ്റ്

ബെംഗളൂരു: കര്‍ണാടകയിലെ ഐഎഎസ്‌-ഐപിഎസ് ഉദ്യോഗസ്ഥരുടെ പരസ്യമായ തമ്മിലടിയില്‍ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ പെരുമാറ്റത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. കർണാടക ദേവസ്വം കമ്മിഷണർ രോഹിണി സിന്ധൂരി ഐഎഎസും കര്‍ണാടക കരകൗശല വികസന കോർപ്പറേഷന്‍ ഐജിയും രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ ജേതാവുമായ ഡി.രൂപ മൗഡ്‌ഗിലുമാണ് പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയത്.

അല്‍പം 'പക്വത' വേണ്ടേ?: സംഭവവികാസങ്ങളൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയല്ല. ഇത്തരം പെരുമാറ്റങ്ങള്‍ വലിയ കുറ്റം തന്നെയാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതു ഇടത്തേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടുവെന്നും സംഭവത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സമീപനവും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ജനങ്ങള്‍ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നവരാണ് അവര്‍. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കണ്ടാല്‍ ഞെട്ടിപ്പോകും. അവരുടെ പെരുമാറ്റം കാരണം പഴികേള്‍ക്കുന്നത് നല്ല ഉദ്യാഗസ്ഥര്‍ കൂടിയാണെന്നും മാനുഷിക വികാരങ്ങള്‍ ഇല്ലാത്തവര്‍ മാത്രമെ ഇത്തരം പ്രവൃത്തികളിലേക്ക് നീങ്ങുകയുള്ള എന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായും പൊലീസ് മേധാവിയുമായും സംസാരിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'വനിത പയറ്റ്' ആരംഭിച്ചത് ഇവിടെ: ഐഎഎസ്‌ ഉദ്യോഗസ്ഥ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ്‌ ഉദ്യോഗസ്ഥയായ ഡി.രൂപ മൗഡ്‌ഗില്‍ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്തരിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ മരണത്തിന് കാരണക്കാരി രോഹിണിയാണെന്നും മൗഡ്‌ഗില്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ ഇഷ്‌ടമായിരുന്നില്ലെങ്കില്‍ അദ്ദേഹം അയക്കുന്ന മെസേജുകള്‍ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും രവി രോഹിണിയുമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ജീവന്‍ നഷ്‌ടപ്പെടുത്തിയത് പോലും രോഹിണിക്ക് വേണ്ടിയാണെന്നും രൂപ മൗഡ്‌ഗില്‍ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.

അടി, തിരിച്ചടി, കൂട്ടയടി: ജെഡി(എസ്‌) എംഎൽഎ എസ്‌ആര്‍ മഹേഷുമായി രോഹിണി കൂടിക്കാഴ്‌ച നടത്തിയ ചിത്രവും മൗഡ്‌ഗില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ മൗഡ്‌ഗിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് രോഹിണി സിന്ധൂരിയും രംഗത്തെത്തി. താന്‍ ചിത്രങ്ങള്‍ അയച്ചുവെന്ന് പറഞ്ഞ ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും അവര്‍ വെല്ലുവിളിച്ചു.

അതേസമയം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ രണ്ടുപേരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരായതിനാല്‍ ഇവര്‍ തമ്മിലുള്ള സോഷ്യല്‍മീഡിയ വാക്‌പോരിന് ചൂടേറി. രാഷ്‌ട്രീയ രംഗത്തെ നേതാക്കളുടെ പേരുകള്‍ കൂടി ആരോപണങ്ങളില്‍ ഉയര്‍ന്നതോടെ ഐഎഎസ്‌ -ഐപിഎസ് ഏറ്റുമുട്ടലിന് രാഷ്‌ട്രീയമാനവും കൈവന്നു.

ബെംഗളൂരു: കര്‍ണാടകയിലെ ഐഎഎസ്‌-ഐപിഎസ് ഉദ്യോഗസ്ഥരുടെ പരസ്യമായ തമ്മിലടിയില്‍ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ പെരുമാറ്റത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. കർണാടക ദേവസ്വം കമ്മിഷണർ രോഹിണി സിന്ധൂരി ഐഎഎസും കര്‍ണാടക കരകൗശല വികസന കോർപ്പറേഷന്‍ ഐജിയും രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ ജേതാവുമായ ഡി.രൂപ മൗഡ്‌ഗിലുമാണ് പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയത്.

അല്‍പം 'പക്വത' വേണ്ടേ?: സംഭവവികാസങ്ങളൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയല്ല. ഇത്തരം പെരുമാറ്റങ്ങള്‍ വലിയ കുറ്റം തന്നെയാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതു ഇടത്തേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടുവെന്നും സംഭവത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സമീപനവും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ജനങ്ങള്‍ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നവരാണ് അവര്‍. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കണ്ടാല്‍ ഞെട്ടിപ്പോകും. അവരുടെ പെരുമാറ്റം കാരണം പഴികേള്‍ക്കുന്നത് നല്ല ഉദ്യാഗസ്ഥര്‍ കൂടിയാണെന്നും മാനുഷിക വികാരങ്ങള്‍ ഇല്ലാത്തവര്‍ മാത്രമെ ഇത്തരം പ്രവൃത്തികളിലേക്ക് നീങ്ങുകയുള്ള എന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായും പൊലീസ് മേധാവിയുമായും സംസാരിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'വനിത പയറ്റ്' ആരംഭിച്ചത് ഇവിടെ: ഐഎഎസ്‌ ഉദ്യോഗസ്ഥ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ്‌ ഉദ്യോഗസ്ഥയായ ഡി.രൂപ മൗഡ്‌ഗില്‍ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്തരിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ മരണത്തിന് കാരണക്കാരി രോഹിണിയാണെന്നും മൗഡ്‌ഗില്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ ഇഷ്‌ടമായിരുന്നില്ലെങ്കില്‍ അദ്ദേഹം അയക്കുന്ന മെസേജുകള്‍ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും രവി രോഹിണിയുമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ജീവന്‍ നഷ്‌ടപ്പെടുത്തിയത് പോലും രോഹിണിക്ക് വേണ്ടിയാണെന്നും രൂപ മൗഡ്‌ഗില്‍ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.

അടി, തിരിച്ചടി, കൂട്ടയടി: ജെഡി(എസ്‌) എംഎൽഎ എസ്‌ആര്‍ മഹേഷുമായി രോഹിണി കൂടിക്കാഴ്‌ച നടത്തിയ ചിത്രവും മൗഡ്‌ഗില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ മൗഡ്‌ഗിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് രോഹിണി സിന്ധൂരിയും രംഗത്തെത്തി. താന്‍ ചിത്രങ്ങള്‍ അയച്ചുവെന്ന് പറഞ്ഞ ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും അവര്‍ വെല്ലുവിളിച്ചു.

അതേസമയം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ രണ്ടുപേരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരായതിനാല്‍ ഇവര്‍ തമ്മിലുള്ള സോഷ്യല്‍മീഡിയ വാക്‌പോരിന് ചൂടേറി. രാഷ്‌ട്രീയ രംഗത്തെ നേതാക്കളുടെ പേരുകള്‍ കൂടി ആരോപണങ്ങളില്‍ ഉയര്‍ന്നതോടെ ഐഎഎസ്‌ -ഐപിഎസ് ഏറ്റുമുട്ടലിന് രാഷ്‌ട്രീയമാനവും കൈവന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.