ETV Bharat / bharat

നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി കെ ചന്ദ്രശേഖർ റാവു; പുതിയ മുന്നണി രൂപീകരണത്തിനെന്ന് സൂചന

കെ ചന്ദ്രശേഖർ റാവുവിനെ പട്‌ന വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നിതീഷ് കുമാർ സ്വീകരിച്ചത്.

author img

By

Published : Aug 31, 2022, 5:53 PM IST

കെ ചന്ദ്രശേഖർ റാവു  ലോക്‌സഭാ തെരഞ്ഞെടുപ്പ്  നിതീഷ് കുമാർ  കെസിആർ  K Chandrashekar Rao Meets Nitish Kumar at Patna  K Chandrashekar Rao  Nitish Kumar  Telangana cm KCR Meets Nitish Kumar  മിഷൻ ഭഗീരഥ  തേജസ്വി യാദവ്  PM Narendra Modi  Lok Sabha polls
നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി കെ ചന്ദ്രശേഖർ റാവു; പുതിയ മുന്നണി രൂപീകരണത്തിനെന്ന് സൂചന

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. പട്‌ന വിമാനത്താവളത്തിൽ എത്തിയ കെസിആറിനെ ഭാഗ്യസൂചകമായി കരുതുന്ന ഒരു മുളച്ചെടി സമ്മാനമായി നൽകിയാണ് നിതീഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് ബിഹാറിൽ അഗ്നിബാധയിൽ മരിച്ച 12 പേരുടെയും ഗാൽവാൻ താഴ്‌വരയിൽ മരിച്ച അഞ്ച് സൈനികരുടേയും അടുത്ത ബന്ധുക്കൾക്ക് ചെക്ക് വിതരണം ചെയ്‌തു.

നിതീഷ് കുമാറിന്‍റെ വസതിയിൽ അദ്ദേഹത്തോടൊപ്പമാണ് കെസിആർ ഉച്ചഭക്ഷണം കഴിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതിയ മുന്നണി രൂപീകരണമാണ് യോഗത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

  • CM Sri KCR along with Bihar CM Sri @NitishKumar today distributed cheques of ₹10 lakhs each to the families of soldiers who sacrificed their lives in the Galwan Valley and of ₹5 lakhs to each family of the migrant workers who died in a mishap in a scrap godown. pic.twitter.com/BBM37ZLnIg

    — Telangana CMO (@TelanganaCMO) August 31, 2022 " class="align-text-top noRightClick twitterSection" data=" ">

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവരുമായും കെസിആർ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് പുതിയ മുന്നണി രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ.

ബിഹാർ എന്ന പുണ്യഭൂമിയെ തൊടാനുള്ള ഭാഗ്യം ലഭിച്ചു എന്നാണ് ബിഹാറിലെത്തിയതിന് പിന്നാലെ കെസിആർ പ്രതികരിച്ചത്. ബിഹാർ ജയ്‌പ്രകാശ് നാരായണന്‍റെ നാടാണ്. ബിഹാറിൽ നിന്നുള്ള ധാരാളം ആളുകൾ തെലങ്കാനയിൽ ജോലി ചെയ്യുന്നുണ്ട്. തെലങ്കാനയുടെ വികസനത്തിൽ അവരും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ബിഹാറിലെ ജനങ്ങളോട് വളരെയധികം ബഹുമാനമുണ്ടെന്നും കെ ചന്ദ്രശേഖർ റാവു പറഞ്ഞു.

അതേസമയം കെസിആറിന്‍റെ പട്‌ന സന്ദർശനത്തെയും, ഗാൽവാൻ താഴ്‌വരയിലെ രക്തസാക്ഷികൾക്കും മറ്റുള്ളവർക്കും ചെക്ക് വിതരണത്തെയും നിതീഷ് കുമാർ പ്രശംസിച്ചു. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്‍റെ എല്ലാ ക്രെഡിറ്റും കെസിആറിനുള്ളതാണ്. അതിനാൽ തെലങ്കാനയിലെ ജനങ്ങൾ നിങ്ങളെ ഒരിക്കലും കൈവിടില്ല. നിതീഷ് കുമാർ പറഞ്ഞു.

കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ എല്ലാ വീട്ടിലും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കിയ പദ്ധതി മിഷൻ ഭഗീരഥ നടപ്പിലാക്കിയതിനും തെലങ്കാന മുഖ്യമന്ത്രിയെ ബിഹാർ മുഖ്യമന്ത്രി പ്രശംസിച്ചു. കൂടാതെ 'പബ്ലിസിറ്റി മാത്രമാണ് നടക്കുന്നത്, അതല്ലാതെ ഒരു ജോലിയും നടക്കുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നിതീഷ് കുമാർ പരോക്ഷമായി വിമർശിച്ചു.

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. പട്‌ന വിമാനത്താവളത്തിൽ എത്തിയ കെസിആറിനെ ഭാഗ്യസൂചകമായി കരുതുന്ന ഒരു മുളച്ചെടി സമ്മാനമായി നൽകിയാണ് നിതീഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് ബിഹാറിൽ അഗ്നിബാധയിൽ മരിച്ച 12 പേരുടെയും ഗാൽവാൻ താഴ്‌വരയിൽ മരിച്ച അഞ്ച് സൈനികരുടേയും അടുത്ത ബന്ധുക്കൾക്ക് ചെക്ക് വിതരണം ചെയ്‌തു.

നിതീഷ് കുമാറിന്‍റെ വസതിയിൽ അദ്ദേഹത്തോടൊപ്പമാണ് കെസിആർ ഉച്ചഭക്ഷണം കഴിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതിയ മുന്നണി രൂപീകരണമാണ് യോഗത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

  • CM Sri KCR along with Bihar CM Sri @NitishKumar today distributed cheques of ₹10 lakhs each to the families of soldiers who sacrificed their lives in the Galwan Valley and of ₹5 lakhs to each family of the migrant workers who died in a mishap in a scrap godown. pic.twitter.com/BBM37ZLnIg

    — Telangana CMO (@TelanganaCMO) August 31, 2022 " class="align-text-top noRightClick twitterSection" data=" ">

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവരുമായും കെസിആർ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് പുതിയ മുന്നണി രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ.

ബിഹാർ എന്ന പുണ്യഭൂമിയെ തൊടാനുള്ള ഭാഗ്യം ലഭിച്ചു എന്നാണ് ബിഹാറിലെത്തിയതിന് പിന്നാലെ കെസിആർ പ്രതികരിച്ചത്. ബിഹാർ ജയ്‌പ്രകാശ് നാരായണന്‍റെ നാടാണ്. ബിഹാറിൽ നിന്നുള്ള ധാരാളം ആളുകൾ തെലങ്കാനയിൽ ജോലി ചെയ്യുന്നുണ്ട്. തെലങ്കാനയുടെ വികസനത്തിൽ അവരും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ബിഹാറിലെ ജനങ്ങളോട് വളരെയധികം ബഹുമാനമുണ്ടെന്നും കെ ചന്ദ്രശേഖർ റാവു പറഞ്ഞു.

അതേസമയം കെസിആറിന്‍റെ പട്‌ന സന്ദർശനത്തെയും, ഗാൽവാൻ താഴ്‌വരയിലെ രക്തസാക്ഷികൾക്കും മറ്റുള്ളവർക്കും ചെക്ക് വിതരണത്തെയും നിതീഷ് കുമാർ പ്രശംസിച്ചു. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്‍റെ എല്ലാ ക്രെഡിറ്റും കെസിആറിനുള്ളതാണ്. അതിനാൽ തെലങ്കാനയിലെ ജനങ്ങൾ നിങ്ങളെ ഒരിക്കലും കൈവിടില്ല. നിതീഷ് കുമാർ പറഞ്ഞു.

കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ എല്ലാ വീട്ടിലും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കിയ പദ്ധതി മിഷൻ ഭഗീരഥ നടപ്പിലാക്കിയതിനും തെലങ്കാന മുഖ്യമന്ത്രിയെ ബിഹാർ മുഖ്യമന്ത്രി പ്രശംസിച്ചു. കൂടാതെ 'പബ്ലിസിറ്റി മാത്രമാണ് നടക്കുന്നത്, അതല്ലാതെ ഒരു ജോലിയും നടക്കുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നിതീഷ് കുമാർ പരോക്ഷമായി വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.