ETV Bharat / bharat

Manipur Violence| കൈവിട്ട് പോകുന്ന സംഘർഷം? മണിപ്പൂരിലേക്ക് നുഴഞ്ഞ് കയറാൻ വിമത സംഘങ്ങളും; ഞെട്ടിക്കുന്ന ഇന്‍റലിജൻസ് റിപ്പോർട്ട്

താഴ്‌വര ആസ്ഥാനമാക്കിയുള്ള വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡറുകൾ മ്യാൻമാറിൽ നിന്ന് മണിപ്പൂരിലേക്ക് നുഴഞ്ഞ് കയറുമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്‌തമാക്കുന്നത്.

author img

By

Published : Aug 11, 2023, 10:38 PM IST

മണിപ്പൂർ കലാപം  മണിപ്പൂർ  കുക്കി  മെയ്‌തി  മണിപ്പൂരിൽ മ്യാൻമാർ ആസ്ഥാനമായ വിമത ഗ്രൂപ്പുകൾ  Manipur violence  വിമത ഗ്രൂപ്പുകളുടെ കേഡറുകൾ മണിപ്പൂരിലേക്ക്  ബി കെ ഖന്ന  Manipur  intelligence report on Manipur violence  valley based insurgent groups of Manipur  insurgent groups may sneak into manipur
മണിപ്പൂരിലേക്ക് വിമത സംഘം

ന്യൂഡൽഹി : മാസങ്ങൾ പിന്നിട്ടിട്ടും നിലയ്‌ക്കാത്ത രക്‌തച്ചൊരിച്ചിലുമായി ആളിപ്പടരുകയാണ് മണിപ്പൂർ കലാപം (Manipur violence). ഇപ്പോൾ വംശീയ കലാപം കൂടുതൽ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ താഴ്‌വരകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡർമാർ മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവർ മണിപ്പൂരിലേക്ക് കടന്ന് അക്രമ പ്രവർത്തനങ്ങൾ നടത്തുമെന്നുമുള്ള ഇന്‍റലിജൻസ് റിപ്പോർട്ടാണ് ഇടിവി ഭാരതിന് ലഭിച്ചത്.

'താഴ്‌വര ആസ്ഥാനമാക്കിയുള്ള വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡറുകൾ നിലവിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇവർ തത്മദാവിന് (മ്യാൻമർ ആർമി) വേണ്ടി അട്ടിമറി വിരുദ്ധ സേനയുമായി പോരാടുകയാണ്. മ്യാൻമറിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ട് കഴിഞ്ഞാൽ ഈ വിമതർ ഇന്ത്യയിലേക്ക് കടന്ന് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും'. ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

'താഴ്വര അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെല്ലാം സജീവമായി തുടരുന്നുണ്ട്. ഇവർ കൂടുതലും മ്യാൻമറിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇന്തോ-മ്യാൻമർ അതിർത്തിയിലെ പട്രോളിങ് അടിയന്തരമായി ശക്‌തിപ്പെടുത്താൻ അതിർത്തി കാക്കുന്ന ഏജൻസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.' ഇന്‍റലിജൻസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവയുൾപ്പെടെ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. 1,624 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ, മണിപ്പൂർ മ്യാൻമറുമായി 398 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

അടിസ്ഥാനപരമായി മെയ്‌തി സമുദായത്തിൽ നിന്നുള്ളവരാണ് മണിപ്പൂരിലെ താഴ്‌വര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾ. മ്യാൻമറിലെ നിരവധി കുക്കി തീവ്രവാദ സംഘടനകൾ മ്യാൻമർ സൈന്യത്തിനെതിരായി പ്രവർത്തിക്കുന്ന വിമതരെ പിന്തുണയ്ക്കുമ്പോൾ, മെയ്‌തി വിമത സംഘടനകൾ തത്മാദാവിനെയാണ് പിന്തുണയ്ക്കുന്നത്.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (UNLF), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (PREPAK), റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്/പീപ്പിൾസ് ലിബറേഷൻ ആർമി (RPF/PLA), കാംഗ്ലേയ് യാവോൾ കന്ന ലുപ്പ് (KYKL), കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (KCP) തുടങ്ങിയ തീവ്രവാദ സംഘടനകളെ നേരത്തെ സർക്കാർ സമാധാന ചർച്ചകൾക്കായി ക്ഷണിച്ചിരുന്നു. എന്നാൽ അവർ അതിന് വിസമ്മതിക്കുകയായിരുന്നു.

മണിപ്പൂരിലെ കുക്കി തീവ്രവാദികൾ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം (ഉൾഫ-ഇൻഡിപെൻഡന്‍റ്), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (NSCN-IM) എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലെ മിക്ക വിമത സംഘടനകൾക്കും മ്യാൻമർ എല്ലായ്‌പ്പോഴും ഒരു സുരക്ഷിത താവളമാണ്.

മറുവശത്ത്, കുക്കി-സോ കമ്മ്യൂണിറ്റിയിൽ നിന്നുള്ള യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്), കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) എന്നീ രണ്ട് കൂട്ടായ്‌മകൾക്ക് കീഴിൽ മണിപ്പൂരിലെ ആകെ 23 സംഘടനകൾ 2008 ഓഗസ്റ്റ് മുതൽ ഇന്ത്യ ഗവൺമെന്‍റുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) കരാറിൽ ഏർപ്പെടുകയാണ്. ഫെബ്രുവരിയിൽ ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

കേന്ദ്രം നിയന്ത്രണം ഏറ്റെടുക്കണം : അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന കുക്കികളും മെയ്‌തികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഗുരുതരമായ കാര്യമാണെന്ന് മുതിർന്ന സുരക്ഷ വിദഗ്‌ധനും സൈനിക വെറ്ററൻ ബ്രിഗേഡിയറുമായ (റിട്ട) ബി കെ ഖന്ന പറയുന്നു. 'മെയ്‌തി തീവ്രവാദികൾ ഇപ്പോൾ നടക്കുന്ന അക്രമത്തിൽ ചേരാനുള്ള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ട് അസ്ഥിരമായ സൂചനയാണ് നൽകുന്നത്.

മണിപ്പൂരിൽ സ്ഥിതിഗതികൾ പൂർണമായും കൈവിട്ട് പോകുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏറ്റെടുക്കണം. സൈന്യത്തെ ഉപയോഗിച്ച് ക്രമസമാധാന നില കൈകാര്യം ചെയ്യേണ്ടതും, മുഖ്യമന്ത്രി എൻ ബിരേൻ സിങിനെ പിരിച്ചുവിടുന്നതും ഉൾപ്പെടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സർക്കാർ രണ്ട് അടിയന്തര നടപടികൾ കൈക്കൊള്ളണം', ബി കെ ഖന്ന കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : മാസങ്ങൾ പിന്നിട്ടിട്ടും നിലയ്‌ക്കാത്ത രക്‌തച്ചൊരിച്ചിലുമായി ആളിപ്പടരുകയാണ് മണിപ്പൂർ കലാപം (Manipur violence). ഇപ്പോൾ വംശീയ കലാപം കൂടുതൽ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ താഴ്‌വരകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡർമാർ മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവർ മണിപ്പൂരിലേക്ക് കടന്ന് അക്രമ പ്രവർത്തനങ്ങൾ നടത്തുമെന്നുമുള്ള ഇന്‍റലിജൻസ് റിപ്പോർട്ടാണ് ഇടിവി ഭാരതിന് ലഭിച്ചത്.

'താഴ്‌വര ആസ്ഥാനമാക്കിയുള്ള വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡറുകൾ നിലവിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇവർ തത്മദാവിന് (മ്യാൻമർ ആർമി) വേണ്ടി അട്ടിമറി വിരുദ്ധ സേനയുമായി പോരാടുകയാണ്. മ്യാൻമറിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ട് കഴിഞ്ഞാൽ ഈ വിമതർ ഇന്ത്യയിലേക്ക് കടന്ന് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും'. ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

'താഴ്വര അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെല്ലാം സജീവമായി തുടരുന്നുണ്ട്. ഇവർ കൂടുതലും മ്യാൻമറിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇന്തോ-മ്യാൻമർ അതിർത്തിയിലെ പട്രോളിങ് അടിയന്തരമായി ശക്‌തിപ്പെടുത്താൻ അതിർത്തി കാക്കുന്ന ഏജൻസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.' ഇന്‍റലിജൻസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവയുൾപ്പെടെ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. 1,624 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ, മണിപ്പൂർ മ്യാൻമറുമായി 398 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

അടിസ്ഥാനപരമായി മെയ്‌തി സമുദായത്തിൽ നിന്നുള്ളവരാണ് മണിപ്പൂരിലെ താഴ്‌വര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾ. മ്യാൻമറിലെ നിരവധി കുക്കി തീവ്രവാദ സംഘടനകൾ മ്യാൻമർ സൈന്യത്തിനെതിരായി പ്രവർത്തിക്കുന്ന വിമതരെ പിന്തുണയ്ക്കുമ്പോൾ, മെയ്‌തി വിമത സംഘടനകൾ തത്മാദാവിനെയാണ് പിന്തുണയ്ക്കുന്നത്.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (UNLF), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (PREPAK), റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്/പീപ്പിൾസ് ലിബറേഷൻ ആർമി (RPF/PLA), കാംഗ്ലേയ് യാവോൾ കന്ന ലുപ്പ് (KYKL), കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (KCP) തുടങ്ങിയ തീവ്രവാദ സംഘടനകളെ നേരത്തെ സർക്കാർ സമാധാന ചർച്ചകൾക്കായി ക്ഷണിച്ചിരുന്നു. എന്നാൽ അവർ അതിന് വിസമ്മതിക്കുകയായിരുന്നു.

മണിപ്പൂരിലെ കുക്കി തീവ്രവാദികൾ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം (ഉൾഫ-ഇൻഡിപെൻഡന്‍റ്), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (NSCN-IM) എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലെ മിക്ക വിമത സംഘടനകൾക്കും മ്യാൻമർ എല്ലായ്‌പ്പോഴും ഒരു സുരക്ഷിത താവളമാണ്.

മറുവശത്ത്, കുക്കി-സോ കമ്മ്യൂണിറ്റിയിൽ നിന്നുള്ള യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്), കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) എന്നീ രണ്ട് കൂട്ടായ്‌മകൾക്ക് കീഴിൽ മണിപ്പൂരിലെ ആകെ 23 സംഘടനകൾ 2008 ഓഗസ്റ്റ് മുതൽ ഇന്ത്യ ഗവൺമെന്‍റുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) കരാറിൽ ഏർപ്പെടുകയാണ്. ഫെബ്രുവരിയിൽ ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

കേന്ദ്രം നിയന്ത്രണം ഏറ്റെടുക്കണം : അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന കുക്കികളും മെയ്‌തികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഗുരുതരമായ കാര്യമാണെന്ന് മുതിർന്ന സുരക്ഷ വിദഗ്‌ധനും സൈനിക വെറ്ററൻ ബ്രിഗേഡിയറുമായ (റിട്ട) ബി കെ ഖന്ന പറയുന്നു. 'മെയ്‌തി തീവ്രവാദികൾ ഇപ്പോൾ നടക്കുന്ന അക്രമത്തിൽ ചേരാനുള്ള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ട് അസ്ഥിരമായ സൂചനയാണ് നൽകുന്നത്.

മണിപ്പൂരിൽ സ്ഥിതിഗതികൾ പൂർണമായും കൈവിട്ട് പോകുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏറ്റെടുക്കണം. സൈന്യത്തെ ഉപയോഗിച്ച് ക്രമസമാധാന നില കൈകാര്യം ചെയ്യേണ്ടതും, മുഖ്യമന്ത്രി എൻ ബിരേൻ സിങിനെ പിരിച്ചുവിടുന്നതും ഉൾപ്പെടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സർക്കാർ രണ്ട് അടിയന്തര നടപടികൾ കൈക്കൊള്ളണം', ബി കെ ഖന്ന കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.