ETV Bharat / bharat

Fighter Jet| അതിര്‍ത്തി ഇനി മിഗ്‌-29 ന്‍റെ നിരീക്ഷണത്തില്‍; വടക്കിന്‍റെ പ്രതിരോധഭടന്‍ എത്തുന്നത് കരുത്ത് വര്‍ധിപ്പിച്ച്

author img

By

Published : Aug 12, 2023, 8:31 PM IST

മുമ്പ് ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ്‌-21വിമാനങ്ങളായിരുന്നു അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്

Fighter Jet  Indian border Security  Upgraded MiG 29 fighter jets  MiG 29  MiG 21  Pakistan and China  അതിര്‍ത്തി ഇനി മിഗ്‌ 29 ന്‍റെ നിരീക്ഷണത്തില്‍  മിഗ്‌  വടക്കിന്‍റെ പ്രതിരോധഭടന്‍  കരുത്ത് വര്‍ധിപ്പിച്ച്  ശ്രീനഗര്‍  മിഗ്‌  ജമ്മു കശ്‌മീർ  വിമാനങ്ങള്‍
അതിര്‍ത്തി ഇനി മിഗ്‌-29 ന്‍റെ നിരീക്ഷണത്തില്‍; വടക്കിന്‍റെ പ്രതിരോധഭടന്‍ എത്തുന്നത് കരുത്ത് വര്‍ധിപ്പിച്ച്
അതിര്‍ത്തി ഇനി മിഗ്‌-29 ന്‍റെ നിരീക്ഷണത്തില്‍

ശ്രീനഗർ (ജമ്മു കശ്‌മീർ): അതിര്‍ത്തിയിലെ ഭീഷണി നേരിടാന്‍ പരിഷ്‌കരിച്ച മിഗ്-29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഭീഷണി നേരിടുന്നതിനായാണ് മിഗ്-29 വിമാനങ്ങളുടെ രണ്ടിലധികം യൂണിറ്റുകളെ (സ്‌ക്വാഡ്രണ്‍) രാജ്യം വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ നിലവിലുണ്ടായിരുന്ന ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ്‌-21 വിമാനങ്ങള്‍ക്ക് പകരമായാണ് 'വടക്കിന്‍റെ പ്രതിരോധം' എന്നറിയപ്പെടുന്ന മിഗ്-29 യുദ്ധവിമാനങ്ങളെത്തുന്നത്.

എന്തുകൊണ്ട് മിഗ്-29: കശ്‌മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് ശ്രീനഗര്‍ സ്ഥിതി ചെയ്യുന്നത്. അവിടത്തെ ഉയരം സമതലങ്ങളേക്കാൾ ഉയർന്നതുമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഭാരവും ത്രസ്‌റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് തന്ത്രപരമായി നല്ലത്. അതിര്‍ത്തിയുമായി അടുത്തുകിടക്കുന്നത് കൊണ്ടുതന്നെ ഇവയ്‌ക്ക് കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീർഘദൂര മിസൈലുകളും സജ്ജമാണെന്നും ഇന്ത്യന്‍ വ്യോമസേന പൈലറ്റും സ്ക്വാഡ്രൺ ലീഡറുമായ വിപുൽ ശർമ പറഞ്ഞു. മിഗ്-29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്നും അതിനാൽ ഇരു മുന്നണികളിലെയും ശത്രുക്കളെ നേരിടാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

എത്തുന്നത് കരുത്ത് വര്‍ധിപ്പിച്ച്: കാലങ്ങളായി കശ്മീർ താഴ്‌വരയിലെ തങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള മേഖലയെ വിജയകരമായി പ്രതിരോധിക്കുകയും, 2019 ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍റെ പ്രധാന ഭൂപ്രദേശത്തെ ഭീകര ക്യാമ്പുകളിലെത്തി എഫ് -16 അടിച്ചിടുകയും ചെയ്‌തിരുന്നു. പരിഷ്‌കരിച്ചതിന് ശേഷം മിഗ്-29 വളരെ ദീർഘദൂര എയർ-ടു-എയർ മിസൈലുകളും എയർ-ടു-ഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്‌തു.

മാത്രമല്ല സായുധ സേനയ്ക്ക് സര്‍ക്കാര്‍ നൽകിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും ഇവയില്‍ സജ്ജീകരിച്ചിരുന്നു. എല്ലാത്തിലുമുപരി സംഘർഷസമയത്ത് ശത്രുവിമാനത്തിന്‍റെ ആക്രമണത്തെ തടസപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കുതിപ്പിലൂടെ ചരിത്രമെഴുതാന്‍ ; വിദേശത്ത് വ്യോമാഭ്യാസം നയിക്കുന്ന ആദ്യ വനിത യുദ്ധ വിമാന പൈലറ്റാകാന്‍ അവനി

അടുത്തിടെ ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേനയുടെ വ്യോമസേന താവളമായ മോണ്ട്-ഡി-മാർസനിൽ നടക്കുന്ന ഓറിയോൺ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന സംഘം (ഐഎഎഫ്) തിരിച്ചിരുന്നു. ഏപ്രിൽ 17 മുതൽ മെയ് അഞ്ചുവരെ നടന്ന അഭ്യാസത്തിനായാണ് സംഘം ഫ്രാൻസിലേക്ക് പുറപ്പെട്ടത്. നാല് റഫേൽ, രണ്ട് സി -17, രണ്ട് എൽഎൽ-78 വിമാനങ്ങൾ, 165 വ്യോമസേന യോദ്ധാക്കൾ എന്നിവരടങ്ങുന്ന ഐഎഎഫ് സംഘമാണ് ഫ്രാൻസിലേക്ക് തിരിച്ചത്.

വ്യോമസേനയുടെ റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസം കൂടിയായിരുന്നു ഇത്. ഐ‌എ‌എഫിനും എഫ്‌എ‌എസ്‌എഫിനും പുറമേ, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, യുണൈറ്റഡ് കിങ്‌ഡം, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനകളും ബഹുരാഷ്‌ട്ര അഭ്യാസ പറക്കലിൽ പങ്കെടുത്തിരുന്നു. ഈ അഭ്യാസപ്രകടനം മറ്റ് വ്യോമസേനകളുടെ മികച്ച ആശയങ്ങൾ മനസിലാക്കി ഇന്ത്യൻ വ്യോമസേനയെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

അതിര്‍ത്തി ഇനി മിഗ്‌-29 ന്‍റെ നിരീക്ഷണത്തില്‍

ശ്രീനഗർ (ജമ്മു കശ്‌മീർ): അതിര്‍ത്തിയിലെ ഭീഷണി നേരിടാന്‍ പരിഷ്‌കരിച്ച മിഗ്-29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഭീഷണി നേരിടുന്നതിനായാണ് മിഗ്-29 വിമാനങ്ങളുടെ രണ്ടിലധികം യൂണിറ്റുകളെ (സ്‌ക്വാഡ്രണ്‍) രാജ്യം വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ നിലവിലുണ്ടായിരുന്ന ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ്‌-21 വിമാനങ്ങള്‍ക്ക് പകരമായാണ് 'വടക്കിന്‍റെ പ്രതിരോധം' എന്നറിയപ്പെടുന്ന മിഗ്-29 യുദ്ധവിമാനങ്ങളെത്തുന്നത്.

എന്തുകൊണ്ട് മിഗ്-29: കശ്‌മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് ശ്രീനഗര്‍ സ്ഥിതി ചെയ്യുന്നത്. അവിടത്തെ ഉയരം സമതലങ്ങളേക്കാൾ ഉയർന്നതുമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഭാരവും ത്രസ്‌റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് തന്ത്രപരമായി നല്ലത്. അതിര്‍ത്തിയുമായി അടുത്തുകിടക്കുന്നത് കൊണ്ടുതന്നെ ഇവയ്‌ക്ക് കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീർഘദൂര മിസൈലുകളും സജ്ജമാണെന്നും ഇന്ത്യന്‍ വ്യോമസേന പൈലറ്റും സ്ക്വാഡ്രൺ ലീഡറുമായ വിപുൽ ശർമ പറഞ്ഞു. മിഗ്-29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്നും അതിനാൽ ഇരു മുന്നണികളിലെയും ശത്രുക്കളെ നേരിടാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

എത്തുന്നത് കരുത്ത് വര്‍ധിപ്പിച്ച്: കാലങ്ങളായി കശ്മീർ താഴ്‌വരയിലെ തങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള മേഖലയെ വിജയകരമായി പ്രതിരോധിക്കുകയും, 2019 ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍റെ പ്രധാന ഭൂപ്രദേശത്തെ ഭീകര ക്യാമ്പുകളിലെത്തി എഫ് -16 അടിച്ചിടുകയും ചെയ്‌തിരുന്നു. പരിഷ്‌കരിച്ചതിന് ശേഷം മിഗ്-29 വളരെ ദീർഘദൂര എയർ-ടു-എയർ മിസൈലുകളും എയർ-ടു-ഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്‌തു.

മാത്രമല്ല സായുധ സേനയ്ക്ക് സര്‍ക്കാര്‍ നൽകിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും ഇവയില്‍ സജ്ജീകരിച്ചിരുന്നു. എല്ലാത്തിലുമുപരി സംഘർഷസമയത്ത് ശത്രുവിമാനത്തിന്‍റെ ആക്രമണത്തെ തടസപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കുതിപ്പിലൂടെ ചരിത്രമെഴുതാന്‍ ; വിദേശത്ത് വ്യോമാഭ്യാസം നയിക്കുന്ന ആദ്യ വനിത യുദ്ധ വിമാന പൈലറ്റാകാന്‍ അവനി

അടുത്തിടെ ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേനയുടെ വ്യോമസേന താവളമായ മോണ്ട്-ഡി-മാർസനിൽ നടക്കുന്ന ഓറിയോൺ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന സംഘം (ഐഎഎഫ്) തിരിച്ചിരുന്നു. ഏപ്രിൽ 17 മുതൽ മെയ് അഞ്ചുവരെ നടന്ന അഭ്യാസത്തിനായാണ് സംഘം ഫ്രാൻസിലേക്ക് പുറപ്പെട്ടത്. നാല് റഫേൽ, രണ്ട് സി -17, രണ്ട് എൽഎൽ-78 വിമാനങ്ങൾ, 165 വ്യോമസേന യോദ്ധാക്കൾ എന്നിവരടങ്ങുന്ന ഐഎഎഫ് സംഘമാണ് ഫ്രാൻസിലേക്ക് തിരിച്ചത്.

വ്യോമസേനയുടെ റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസം കൂടിയായിരുന്നു ഇത്. ഐ‌എ‌എഫിനും എഫ്‌എ‌എസ്‌എഫിനും പുറമേ, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, യുണൈറ്റഡ് കിങ്‌ഡം, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനകളും ബഹുരാഷ്‌ട്ര അഭ്യാസ പറക്കലിൽ പങ്കെടുത്തിരുന്നു. ഈ അഭ്യാസപ്രകടനം മറ്റ് വ്യോമസേനകളുടെ മികച്ച ആശയങ്ങൾ മനസിലാക്കി ഇന്ത്യൻ വ്യോമസേനയെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.