ETV Bharat / bharat

റെയ്‌ഡിൽ പിടിച്ചത് 275 കോടിയോളം രൂപ; എണ്ണിത്തീർക്കാൻ കഴിയാതെ ബാങ്ക് ഉദ്യോഗസ്ഥർ

author img

By ETV Bharat Kerala Team

Published : Dec 9, 2023, 7:20 PM IST

Inconme Tax Raid : റെയ്‌ഡിൽ പിടിച്ചെടുത്ത 275 കോടിയോളം രൂപയിൽ ഇതുവരെ എണ്ണി തീർക്കാനായത് 46 കോടി രൂപ മാത്രമാണ്. ആകെ 176 ബാഗ് പണമാണ് എണ്ണി തിട്ടപ്പെടുത്താന്‍ ബാങ്കിലേക്ക് മാറ്റിയത്.

Etv Bharat I T Raids In Odisha  Income Tax raid in Odisha  Income Tax Raid Balangir  ഇൻകം ടാക്‌സ് റെയ്‌ഡ്  ബാലംഗീർ ഇൻകം ടാക്‌സ് റെയ്‌ഡ്  Boudh Distillery Private Limited  Baldeo Sahu Infra Private Limited  ഐ ടി റെയ്‌ഡ്‌  ആദായ നികുതി വകുപ്പ്  ആദായ നികുതി റെയ്‌ഡ്‌
I T Raids In Odisha Rs 46 Cr Cash Counted So Far In Last Two Days

ബാലംഗീർ : ഒഡിഷയിൽ ഇന്നലെ വരെ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിൽ പിടിച്ചെടുത്ത 275 കോടിയോളം രൂപയിൽ ഇതുവരെ എണ്ണി തീർക്കാനായത് 46 കോടി രൂപ മാത്രം (Income Tax Raids In Odisha Lead To Seizure Of Nearly 300 Crores). ഒഡിഷയിലെ ബാലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് പണം എണ്ണുന്നത്. എണ്ണിത്തുടങ്ങി രണ്ടാം ദിവസം 46 കോടി രൂപ വരെ എണ്ണിയതായി ബാലംഗീർ എസ്ബിഐ റീജിയണൽ മാനേജർ അറിയിച്ചു. ആകെ 176 ബാഗ് പണമാണ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താന്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇന്നലെ വരെ നടന്ന റെയ്‌ഡിൽ ഏകദേശം 225 കോടി രൂപയോളമാണ് കണ്ടെടുത്തത്. ഇന്ന് (ഡിസംബര്‍ 9) നടന്ന റെയ്‌ഡിൽ ബാലംഗീർ ജില്ലയിലെ സുദാപാരയിലുള്ള മദ്യ നിർമാതാവിന്‍റെ വീട്ടിൽ നിന്ന് 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടികൂടിയത്. ഇന്നലെ (ഡിസംബര്‍ 8) ഇൻകം ടാക്‌സ് സംഘം 156 ക്യാഷ് ബാഗുകൾ ബാലംഗീറിലെ എസ്ബിഐ മെയിൻ ബ്രാഞ്ചിലേക്ക് എണ്ണാൻ കൊണ്ടുപോയിരുന്നു.

ഇൻകം ടാക്‌സ് ഡയറക്‌ടർ ജനറൽ സഞ്ജയ് ബഹാദൂർ കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ റെയ്‌ഡുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. 150 ഇൻകം ഉദ്യോഗസ്ഥർ മദ്യ-ഡിസ്റ്റിലറി സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡുകളിൽ പങ്കെടുക്കുന്നുണ്ട്. റെയ്‌ഡുകളിൽ കണ്ടെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയ്ക്കുവേണ്ടി ഐടി വകുപ്പ് ഹൈദരാബാദിൽ നിന്നുള്ള 20 ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

പിടിച്ചെടുത്ത പണം സംബൽപൂരിലെയും ബലംഗീറിലെയും രണ്ട് എസ്ബിഐ ശാഖകളിൽ എണ്ണിക്കൊണ്ടിരിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. 500, 200, 100 രൂപാ നോട്ടുകൾ എണ്ണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, അമിതഭാരം കാരണം യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതായും അവർ പറഞ്ഞു. ഇക്കാരണത്താല്‍ സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിൽ നിന്ന് ഇവിടേക്ക് നോട്ടെണ്ണൽ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.

Also Read: അമിത് ഷായുടെ സന്ദര്‍ശനത്തിനുപിന്നാലെ ബംഗാളില്‍ വ്യാപക സിബിഐ റെയ്‌ഡ് ; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

പടിഞ്ഞാറൻ ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബൗദ്ധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രധാനമായി റെയ്‌ഡ്‌ നടന്നത്. ബാൾഡിയോ സാഹു ഇൻഫ്രാ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബൗദ്ധ് ഡിസ്റ്റിലറി. ജാർഖണ്ഡിലെ ഒരു കോൺഗ്രസ് എംപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെന്നാണ് റിപ്പോർട്ട്. പ്രധാന റെയ്‌ഡിനു പിന്നാലെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും വീടുകളിലും ഓഫിസുകളിലും റെയ്‌ഡ്‌ നടന്നു. ബലംഗീറിനു പുറമെ ബോലാംഗിർ, സംബൽപൂർ, റൂർക്കല, സുന്ദർഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്.

ബാലംഗീർ : ഒഡിഷയിൽ ഇന്നലെ വരെ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിൽ പിടിച്ചെടുത്ത 275 കോടിയോളം രൂപയിൽ ഇതുവരെ എണ്ണി തീർക്കാനായത് 46 കോടി രൂപ മാത്രം (Income Tax Raids In Odisha Lead To Seizure Of Nearly 300 Crores). ഒഡിഷയിലെ ബാലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് പണം എണ്ണുന്നത്. എണ്ണിത്തുടങ്ങി രണ്ടാം ദിവസം 46 കോടി രൂപ വരെ എണ്ണിയതായി ബാലംഗീർ എസ്ബിഐ റീജിയണൽ മാനേജർ അറിയിച്ചു. ആകെ 176 ബാഗ് പണമാണ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താന്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇന്നലെ വരെ നടന്ന റെയ്‌ഡിൽ ഏകദേശം 225 കോടി രൂപയോളമാണ് കണ്ടെടുത്തത്. ഇന്ന് (ഡിസംബര്‍ 9) നടന്ന റെയ്‌ഡിൽ ബാലംഗീർ ജില്ലയിലെ സുദാപാരയിലുള്ള മദ്യ നിർമാതാവിന്‍റെ വീട്ടിൽ നിന്ന് 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടികൂടിയത്. ഇന്നലെ (ഡിസംബര്‍ 8) ഇൻകം ടാക്‌സ് സംഘം 156 ക്യാഷ് ബാഗുകൾ ബാലംഗീറിലെ എസ്ബിഐ മെയിൻ ബ്രാഞ്ചിലേക്ക് എണ്ണാൻ കൊണ്ടുപോയിരുന്നു.

ഇൻകം ടാക്‌സ് ഡയറക്‌ടർ ജനറൽ സഞ്ജയ് ബഹാദൂർ കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ റെയ്‌ഡുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. 150 ഇൻകം ഉദ്യോഗസ്ഥർ മദ്യ-ഡിസ്റ്റിലറി സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡുകളിൽ പങ്കെടുക്കുന്നുണ്ട്. റെയ്‌ഡുകളിൽ കണ്ടെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയ്ക്കുവേണ്ടി ഐടി വകുപ്പ് ഹൈദരാബാദിൽ നിന്നുള്ള 20 ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

പിടിച്ചെടുത്ത പണം സംബൽപൂരിലെയും ബലംഗീറിലെയും രണ്ട് എസ്ബിഐ ശാഖകളിൽ എണ്ണിക്കൊണ്ടിരിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. 500, 200, 100 രൂപാ നോട്ടുകൾ എണ്ണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, അമിതഭാരം കാരണം യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതായും അവർ പറഞ്ഞു. ഇക്കാരണത്താല്‍ സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിൽ നിന്ന് ഇവിടേക്ക് നോട്ടെണ്ണൽ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.

Also Read: അമിത് ഷായുടെ സന്ദര്‍ശനത്തിനുപിന്നാലെ ബംഗാളില്‍ വ്യാപക സിബിഐ റെയ്‌ഡ് ; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

പടിഞ്ഞാറൻ ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബൗദ്ധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രധാനമായി റെയ്‌ഡ്‌ നടന്നത്. ബാൾഡിയോ സാഹു ഇൻഫ്രാ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബൗദ്ധ് ഡിസ്റ്റിലറി. ജാർഖണ്ഡിലെ ഒരു കോൺഗ്രസ് എംപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെന്നാണ് റിപ്പോർട്ട്. പ്രധാന റെയ്‌ഡിനു പിന്നാലെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും വീടുകളിലും ഓഫിസുകളിലും റെയ്‌ഡ്‌ നടന്നു. ബലംഗീറിനു പുറമെ ബോലാംഗിർ, സംബൽപൂർ, റൂർക്കല, സുന്ദർഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.