ETV Bharat / bharat

പിടിച്ചെടുത്തത് 20 കോടിയുടെ പണവും ആഭരണങ്ങളും; കർണാടകയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു

author img

By

Published : May 6, 2023, 7:55 PM IST

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ കർണാടകയിൽ നിന്ന് ഇതുവരെ 330 കോടി രൂപയുടെ പണവും വസ്‌തുക്കളുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക  ആദായ നികുതി വകുപ്പ്  ആദായ നികുതി വകുപ്പ് റെയ്‌ഡ്  Income Tax Department  Income Tax raids in Karnataka  Karnataka assembly polls 2023  ബെംഗളൂരു
കർണാടകയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുകയാണ്. മെയ് നാലിന് ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ കണക്കിൽ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉൾപ്പെടെ 20 കോടിയുടെ വസ്‌തുക്കൾ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും ഉൾപ്പെടെ കോടികളുടെ വസ്‌തുക്കൾ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയിൽ 20 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിവിധ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ അനുസരിച്ചാണ് തെരച്ചിൽ നടത്തിയത്. 15 കോടി രൂപയുടെ അനധികൃത പണവും അഞ്ച് കോടി രൂപയുടെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കണ്ടെത്തിയത്. വോട്ട് പിടിക്കുന്നതിനായി ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി സംഭരിച്ചിരുന്നവയായിരുന്നു ഇത്.

ശാന്തിനഗർ, കോക്‌സ് ടൗൺ, ശിവാജിനഗർ, ആർഎംവി കോളനി, കണ്ണിങ്‌ഹാം റോഡ്, സദാശിവനഗർ, കുമാരപാർക്ക് വെസ്റ്റ്, ഫെയർഫീൽഡ് ലേഔട്ട് തുടങ്ങി ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.

അതേസമയം തെരഞ്ഞെടുപ്പിൽ അനധികൃത പണമിടപാട് തടയുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനയിൽ ഇതുവരെ 330 കോടി രൂപയുടെ പണവും വസ്‌തുക്കളുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കർണാടകയിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ അനധികൃത പണവും വസ്‌തുക്കളും പിടികൂടിയത് ബെംഗളൂരുവിൽ നിന്നാണ്. ബെംഗളൂരുവിൽ നിന്ന് മാത്രം 82 കോടി രൂപ മൂല്യം വരുന്ന പണവും സാമഗ്രികളും പിടിച്ചെടുത്തതായാണ് കണക്ക്.

ALSO READ: video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുകയാണ്. മെയ് നാലിന് ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ കണക്കിൽ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉൾപ്പെടെ 20 കോടിയുടെ വസ്‌തുക്കൾ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും ഉൾപ്പെടെ കോടികളുടെ വസ്‌തുക്കൾ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയിൽ 20 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിവിധ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ അനുസരിച്ചാണ് തെരച്ചിൽ നടത്തിയത്. 15 കോടി രൂപയുടെ അനധികൃത പണവും അഞ്ച് കോടി രൂപയുടെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കണ്ടെത്തിയത്. വോട്ട് പിടിക്കുന്നതിനായി ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി സംഭരിച്ചിരുന്നവയായിരുന്നു ഇത്.

ശാന്തിനഗർ, കോക്‌സ് ടൗൺ, ശിവാജിനഗർ, ആർഎംവി കോളനി, കണ്ണിങ്‌ഹാം റോഡ്, സദാശിവനഗർ, കുമാരപാർക്ക് വെസ്റ്റ്, ഫെയർഫീൽഡ് ലേഔട്ട് തുടങ്ങി ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.

അതേസമയം തെരഞ്ഞെടുപ്പിൽ അനധികൃത പണമിടപാട് തടയുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനയിൽ ഇതുവരെ 330 കോടി രൂപയുടെ പണവും വസ്‌തുക്കളുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കർണാടകയിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ അനധികൃത പണവും വസ്‌തുക്കളും പിടികൂടിയത് ബെംഗളൂരുവിൽ നിന്നാണ്. ബെംഗളൂരുവിൽ നിന്ന് മാത്രം 82 കോടി രൂപ മൂല്യം വരുന്ന പണവും സാമഗ്രികളും പിടിച്ചെടുത്തതായാണ് കണക്ക്.

ALSO READ: video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.