ETV Bharat / bharat

ഹുവാവെയില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്

author img

By

Published : Feb 16, 2022, 2:18 PM IST

സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി ചൈനീസ് കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്.

I-T dept searches Chinese telecom major Huawei  Action against Huawei in India  action against Chinese companies in India  ചൈനീസ് കമ്പനി വാവയില്‍ ആദയ നികുതി വകുപ്പിന്‍റെ പരിശോധന  ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള ഇന്ത്യയിലെ നടപടികള്‍
വാവയില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് ടെലികോം കമ്പനിയായ ഹുവാവെയുടെ രാജ്യത്തെ വിവിധ ആസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കമ്പനി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്‌ഡ് നടത്തിയതെന്ന് ആദയനികുതി വകുപ്പ് അറിയിച്ചു. ഹുവാവെയുടെ ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരൂ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്‌ഡ് നടന്നത്.

റെയ്‌ഡിന്‍റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തു. ഹുവാവെയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തങ്ങളെ അറിയിച്ചിരുന്നെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി രാജ്യത്തെ 5ജി ട്രയലില്‍ ഹുവാവയെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതെസമയം മുന്‍കാല കരാറിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഹുവാവയില്‍ നിന്ന് 5ജി ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹുവാവയുമായി പുതിയ കരാറുകള്‍ ഉണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ആവശ്യമാണ്.

കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് ചൈനീസ് മൊബൈല്‍ കമ്പനികളായ ഷവോമി, ഓപ്പോ എന്നിവയില്‍ റെയ്ഡ് നടത്തി വരവില്‍ രേഖപ്പെടുത്താത്ത 6,500 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈയിടെ 54 ചൈനീസ് ആപ്പുകള്‍ കൂടി സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

മൊബൈല്‍ ആപ്പുകള്‍ വഴി ഇന്‍സ്റ്റന്‍റ് ലോണുകള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനികളുടെ രാജ്യത്തെ ഒഫീസുകളില്‍ ഇഡി റെയ്‌ഡ് നടത്തി ഇവയുടെ ആസ്തികള്‍ മരവിപ്പിച്ചിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികളെന്നും ശ്രദ്ധേയമാണ്.

ALSO READ: ഐഫോണ്‍ 6 പ്ലസിനെ 'വിന്‍റേജ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് ടെലികോം കമ്പനിയായ ഹുവാവെയുടെ രാജ്യത്തെ വിവിധ ആസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കമ്പനി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്‌ഡ് നടത്തിയതെന്ന് ആദയനികുതി വകുപ്പ് അറിയിച്ചു. ഹുവാവെയുടെ ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരൂ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്‌ഡ് നടന്നത്.

റെയ്‌ഡിന്‍റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തു. ഹുവാവെയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തങ്ങളെ അറിയിച്ചിരുന്നെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി രാജ്യത്തെ 5ജി ട്രയലില്‍ ഹുവാവയെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതെസമയം മുന്‍കാല കരാറിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഹുവാവയില്‍ നിന്ന് 5ജി ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹുവാവയുമായി പുതിയ കരാറുകള്‍ ഉണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ആവശ്യമാണ്.

കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് ചൈനീസ് മൊബൈല്‍ കമ്പനികളായ ഷവോമി, ഓപ്പോ എന്നിവയില്‍ റെയ്ഡ് നടത്തി വരവില്‍ രേഖപ്പെടുത്താത്ത 6,500 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈയിടെ 54 ചൈനീസ് ആപ്പുകള്‍ കൂടി സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

മൊബൈല്‍ ആപ്പുകള്‍ വഴി ഇന്‍സ്റ്റന്‍റ് ലോണുകള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനികളുടെ രാജ്യത്തെ ഒഫീസുകളില്‍ ഇഡി റെയ്‌ഡ് നടത്തി ഇവയുടെ ആസ്തികള്‍ മരവിപ്പിച്ചിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികളെന്നും ശ്രദ്ധേയമാണ്.

ALSO READ: ഐഫോണ്‍ 6 പ്ലസിനെ 'വിന്‍റേജ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.