ETV Bharat / bharat

ധീരേന്ദ്ര ശാസ്‌ത്രി ചികിത്സിച്ച പെണ്‍കുട്ടി മരിച്ച സംഭവം ; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

author img

By

Published : Feb 22, 2023, 10:50 PM IST

രാജസ്ഥാന്‍ സ്വദേശിയായ 10 വയസുകാരിയാണ് മരിച്ചത്. ധീരേന്ദ്ര ശാസ്‌ത്രി ഭഭൂതി നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് ആരോപണം

Pandit Dhirendra Shastri  ധീരേന്ദ്ര ശാസ്‌ത്രി  ഇന്ദിര മാളവ്യ  രാജസ്ഥാന്‍ വാര്‍ത്തകള്‍  ധാം കമ്മിറ്റി  ഭോപ്പാല്‍ വാര്‍ത്തകള്‍  മധ്യപ്രദേശ് വാര്‍ത്തകള്‍  Madhyapradesh news updates
പണ്ഡിറ്റ് ധീരേന്ദ്ര ശാസ്‌ത്രി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്‌ത്രിയുടെ ചികിത്സയ്‌ക്ക് വിധേയയായ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. വിഷയത്തില്‍ അന്വേഷണം നടത്തി ഒരാഴ്‌ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്തര്‍പൂര്‍ ജില്ല കലക്‌ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ഇന്ദിര മാളവ്യയുടെ മകളാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. വൃക്കരോഗം ബാധിച്ച മകള്‍ക്ക് ചികിത്സ തേടിയാണ് ഇന്ദിര മാളവ്യ ഛത്തര്‍പൂരിലെത്തിയത്. ധീരേന്ദ്ര ശാസ്‌ത്രിയെ സന്ദര്‍ശിച്ച് അസുഖ വിവരങ്ങളെല്ലാം വിശദീകരിച്ചതോടെ അദ്ദേഹം പെണ്‍കുട്ടിയുടെ മുഖത്ത് ഭഭൂതി (മുഖത്ത് പുരട്ടുന്ന ഒരുതരം ചാരം) പുരട്ടുകയും അതിലൂടെ കുട്ടി രോഗമുക്തയാകുമെന്നും പറയുകയും ചെയ്‌തു. ഭഭൂതി പുരട്ടിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്നും 11.500 രൂപ നല്‍കി സ്വകാര്യ ആംബുലന്‍സിലാണ് നാട്ടിലേക്ക് പോയതെന്നും ഇന്ദിര മാളവ്യ പറഞ്ഞു. കുബേരേശ്വര് ധാമിലെ ധാം മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ തന്നെ മര്‍ദിച്ചതായി മാളവ്യ ആരോപിച്ചു. മകളെ ചികിത്സിച്ചതിന് 50,000 രൂപ നല്‍കാന്‍ ധാം മാനേജ്‌മെന്‍റ് കമ്മിറ്റി നിര്‍ബന്ധിച്ചതായും പണം നല്‍കിയില്ലെങ്കില്‍ ജയിലിലടയ്ക്കു‌മെന്ന് ഭീഷണിപ്പെടുത്തിയതായും മാളവ്യ പറഞ്ഞു.

വിഷയം സംബന്ധിച്ച് മാളവ്യ സെഹോറിലെ മാണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ മര്‍ദിച്ചതിന് കുബേരേശ്വര് ധാം കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് മാളവ്യ പരാതിയിൽ ആവശ്യപ്പെട്ടു.

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്‌ത്രിയുടെ ചികിത്സയ്‌ക്ക് വിധേയയായ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. വിഷയത്തില്‍ അന്വേഷണം നടത്തി ഒരാഴ്‌ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്തര്‍പൂര്‍ ജില്ല കലക്‌ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ഇന്ദിര മാളവ്യയുടെ മകളാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. വൃക്കരോഗം ബാധിച്ച മകള്‍ക്ക് ചികിത്സ തേടിയാണ് ഇന്ദിര മാളവ്യ ഛത്തര്‍പൂരിലെത്തിയത്. ധീരേന്ദ്ര ശാസ്‌ത്രിയെ സന്ദര്‍ശിച്ച് അസുഖ വിവരങ്ങളെല്ലാം വിശദീകരിച്ചതോടെ അദ്ദേഹം പെണ്‍കുട്ടിയുടെ മുഖത്ത് ഭഭൂതി (മുഖത്ത് പുരട്ടുന്ന ഒരുതരം ചാരം) പുരട്ടുകയും അതിലൂടെ കുട്ടി രോഗമുക്തയാകുമെന്നും പറയുകയും ചെയ്‌തു. ഭഭൂതി പുരട്ടിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്നും 11.500 രൂപ നല്‍കി സ്വകാര്യ ആംബുലന്‍സിലാണ് നാട്ടിലേക്ക് പോയതെന്നും ഇന്ദിര മാളവ്യ പറഞ്ഞു. കുബേരേശ്വര് ധാമിലെ ധാം മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ തന്നെ മര്‍ദിച്ചതായി മാളവ്യ ആരോപിച്ചു. മകളെ ചികിത്സിച്ചതിന് 50,000 രൂപ നല്‍കാന്‍ ധാം മാനേജ്‌മെന്‍റ് കമ്മിറ്റി നിര്‍ബന്ധിച്ചതായും പണം നല്‍കിയില്ലെങ്കില്‍ ജയിലിലടയ്ക്കു‌മെന്ന് ഭീഷണിപ്പെടുത്തിയതായും മാളവ്യ പറഞ്ഞു.

വിഷയം സംബന്ധിച്ച് മാളവ്യ സെഹോറിലെ മാണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ മര്‍ദിച്ചതിന് കുബേരേശ്വര് ധാം കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് മാളവ്യ പരാതിയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.