ETV Bharat / bharat

ഗുജറാത്ത് ഗായികയുടെ മരണത്തില്‍ വഴിത്തിരിവ് ; കൊലയ്‌ക്ക്‌ പിന്നില്‍ ഫേസ്‌ബുക്ക് സുഹൃത്തെന്ന് പൊലീസ്

ഗുജറാത്ത് ഗായിക വൈശാലി ബല്‍സാരയെ കൊലപ്പെടുത്തിയത് ഫേസ്‌ബുക്ക് സുഹൃത്തായ ബബിതയാണെന്ന് പൊലീസ് അറിയിച്ചു

author img

By

Published : Sep 3, 2022, 1:27 PM IST

gujarati singer murder  vaishali balsara murder updates  vaishali balsara  gujarati singer vaishali balsara murder  vaishali balsara murder facebook friend  vaishali balsara murder culprit  gujarati singer murder facebook friend  ഗുജറാത്തി ഗായിക മരണം  വൈശാലി ബല്‍സാര കൊലപാതകം  വൈശാലി ബല്‍സാര കൊലപാതകം ഫേസ്‌ബുക്ക് സുഹൃത്ത്  ഗുജറാത്തി ഗായിക കൊലപാതകം വഴിത്തിരിവ്  ഗുജറാത്ത് ഗായിക  വൈശാലി
ഗുജറാത്ത് ഗായികയുടെ മരണത്തില്‍ വഴിത്തിരിവ് ; പണത്തിന് വേണ്ടി ഫേസ്‌ബുക്ക് സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് പൊലീസ്

ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലി ബല്‍സാരയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്. ഫേസ്‌ബുക്ക് സുഹൃത്തായ ബബിതയാണ് പണത്തിന്‍റെ പേരില്‍ വൈശാലിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വൈശാലിയോട് ബബിത 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

ഓഗസ്റ്റ് 27ന് ഒരു സുഹൃത്തിനെ കാണണമെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് വൈശാലി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് വൈശാലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഓഗസ്റ്റ് 28ന് വല്‍സാഡിലെ പാര്‍ദി എന്ന പ്രദേശത്തെ പുഴയോരത്ത് കാറിന്‍റെ പിന്‍സീറ്റില്‍ ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദുരൂഹത നിറഞ്ഞ മരണം: ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ പിറകുവശത്തെ ഫൂട്ട് റാക്കിലായിരുന്നു ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം വൈശാലി ബല്‍സാരയുടേതാണെന്ന് തിരിച്ചറിഞ്ഞു.

കഴുത്ത് ഞെരിച്ചാണ് വൈശാലിയെ കൊലപ്പെടുത്തിയതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ദുരൂഹ സാഹചര്യത്തിലുള്ള ഗായികയുടെ മരണത്തിൽ അഞ്ചംഗ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വൽസാഡിലെ പ്രശസ്‌ത ഗര്‍ബ ഗായികയാണ് വൈശാലി ബൽസാര. ഭർത്താവ് ഹിതേഷ് ബൽസാരയും ഗായകനാണ്.

Read more: ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലി ബല്‍സാരയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്. ഫേസ്‌ബുക്ക് സുഹൃത്തായ ബബിതയാണ് പണത്തിന്‍റെ പേരില്‍ വൈശാലിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വൈശാലിയോട് ബബിത 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

ഓഗസ്റ്റ് 27ന് ഒരു സുഹൃത്തിനെ കാണണമെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് വൈശാലി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് വൈശാലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഓഗസ്റ്റ് 28ന് വല്‍സാഡിലെ പാര്‍ദി എന്ന പ്രദേശത്തെ പുഴയോരത്ത് കാറിന്‍റെ പിന്‍സീറ്റില്‍ ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദുരൂഹത നിറഞ്ഞ മരണം: ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ പിറകുവശത്തെ ഫൂട്ട് റാക്കിലായിരുന്നു ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം വൈശാലി ബല്‍സാരയുടേതാണെന്ന് തിരിച്ചറിഞ്ഞു.

കഴുത്ത് ഞെരിച്ചാണ് വൈശാലിയെ കൊലപ്പെടുത്തിയതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ദുരൂഹ സാഹചര്യത്തിലുള്ള ഗായികയുടെ മരണത്തിൽ അഞ്ചംഗ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വൽസാഡിലെ പ്രശസ്‌ത ഗര്‍ബ ഗായികയാണ് വൈശാലി ബൽസാര. ഭർത്താവ് ഹിതേഷ് ബൽസാരയും ഗായകനാണ്.

Read more: ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.