ETV Bharat / bharat

വാക്‌സിനേഷനില്‍ ഇന്ത്യ മുന്നിലാണ്‌, ജാഗ്രതയാണ്‌ പ്രധാനം: ഡോ. രാകേഷ് കെ മിശ്രയുമായി നടത്തിയ പ്രത്യേക അഭിമുഖം

author img

By

Published : Dec 17, 2021, 10:42 PM IST

ഒമിക്രോൺ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) മുൻ ഡയറക്‌ടറും ജീനോം സീക്വൻസിങ്‌ വിദഗ്‌ധനുമായ ഡോ. രാകേഷ് കെ മിശ്രയുമായി നടത്തിയ പ്രത്യേക അഭിമുഖം.

Omicron  Omicron in India  India Omicron threat  Omicron wave in India  Genome sequencing omicron Hyderabad  Dr Rakesh Mishra on Omicron  വാക്‌സിനേഷനില്‍ ഇന്ത്യ മുന്നിലാണ്‌  ഒമിക്രോണിനെ കുറിച്ച്‌ ഡോ. രാകേഷ് കെ മിശ്ര  കൊവിഡ് ഇല്ലാതാകുമോ  ഒമിക്രോണ്‍ നിയന്ത്രണം പ്രത്യേക അഭിമുഖം
വാക്‌സിനേഷനില്‍ ഇന്ത്യ മുന്നിലാണ്‌, എന്നാല്‍ ജാഗ്രതയാണ്‌ പ്രധാനം: ഡോ. രാകേഷ് കെ മിശ്രയുമായി നടത്തിയ പ്രത്യേക അഭിമുഖം

ഹൈദരാബാദ്: ഒമിക്രോണ്‍ നിയന്ത്രണത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് മുതിർന്ന ശാസ്‌ത്രജ്ഞനും ജീനോം സീക്വൻസിങ്‌ വിദഗ്‌ധനുമായ ഡോ. രാകേഷ് കെ മിശ്ര. ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) മുൻ ഡയറക്‌ടർ കൂടിയായ ഡോ. രാകേഷ് കെ മിശ്ര ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ പുതിയ കോവിഡ് -19 വേരിയന്‍റിനെക്കുറിച്ചും, ഇന്ത്യ അതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. സമഗ്രമായ വാക്‌സിനേഷൻ ഡ്രൈവിലൂടെ ഭീഷണിയെ നേരിടാൻ രാജ്യം കൂടുതൽ സജ്ജമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജീനോമിക്‌സിലും എപ്പിജെനെറ്റിക്‌സിലും വിദഗ്‌ധനായ ഡോ. മിശ്ര പറഞ്ഞു.

വാക്‌സിനേഷനില്‍ ഇന്ത്യ മുന്നിലാണ്‌, എന്നാല്‍ ജാഗ്രതയാണ്‌ പ്രധാനം: ഡോ. രാകേഷ് കെ മിശ്രയുമായി നടത്തിയ പ്രത്യേക അഭിമുഖം

'ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണ്. വളരെ ഉയർന്ന സെറോപോസിറ്റിവിറ്റി നിരക്കും മികച്ച വാക്‌സിൻ പ്രോഗ്രാമും നടക്കുന്നുണ്ട്. അത് കൂടുതൽ ത്വരിതപ്പെടുത്താനും ശേഷിക്കുന്ന ജനസംഖ്യയെ എത്രയും വേഗം അതില്‍ ഉൾക്കൊള്ളിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' അദ്ദേഹം പറഞ്ഞു.

ആവശ്യമായ വാക്‌സിൻ ലഭ്യമാകുമ്പോൾ കുട്ടികൾക്കും കുത്തിവയ്പ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂസ്‌റ്റർ ഷോട്ടുകൾ രാജ്യത്തിന് ഒരു ഒപ്ഷനായിരിക്കണമോ എന്ന ചോദ്യത്തിന്, മുഴുവൻ ജനങ്ങളെയും കവർ ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഡോ. മിശ്ര പറഞ്ഞു.

'ബൂസ്‌റ്റർ ഷോട്ടുകൾ എല്ലായ്‌പ്പോഴും നല്ലതാണ്. പക്ഷേ ഇന്ത്യയിൽ അത് കൊണ്ട് നേട്ടമുണ്ടാകുമെന്ന്‌ കരുതുന്നില്ല. ഇനിയും കോടിക്കണക്കിന് ആളുകൾ വാക്‌സിനേഷൻ എടുക്കാത്തവരാണെങ്കിൽ, ആദ്യം അവരെ കവർ ചെയ്യുന്നതാണ് നല്ലത്' അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനില്‍ ജനസംഖ്യയെ പൂർണമായി ഉൾക്കൊള്ളിച്ചു കഴിഞ്ഞാൽ, രാജ്യം ബൂസ്റ്റർ ഡോസുകളിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഡൽഹിയിൽ 10 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ്‌ കടന്നു. ഒമിക്രോണ്‍ അതിവേഗ പകർച്ച വ്യാധിയായതിനാൽ കൂടുതൽ വ്യാപിക്കുമെന്ന് ഡോ. മിശ്ര പറഞ്ഞു.

'ഇന്ത്യയിൽ പകർച്ച അൽപ്പം സാവധാനത്തിലാണ്‌. എന്നാൽ അണുബാധയുടെ തോത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്‌. നമ്മൾ കാത്തിരുന്ന് കാണേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുകയും അച്ചടക്കം പാലിക്കാതിരിക്കുകയും ചെയ്‌താല്‍ മറ്റൊരു പ്രതിസന്ധിയിൽ നാം നമ്മെത്തന്നെ എത്തിക്കുന്നത്‌ പോലെയാകും. അത് കൂടുതൽ സാമ്പത്തിക സമ്മർദ്ദത്തിലേക്കും നയിക്കും.' അദ്ദേഹം പറഞ്ഞു.

ഇന്ത്യ മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യത്തിന്, ആളുകൾ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡോ. മിശ്ര പറഞ്ഞു.

'നമ്മൾ അശ്രദ്ധരായാൽ, ഡെൽറ്റയ്ക്ക് പോലും മൂന്നാം തരംഗത്തെ കൊണ്ടുവരാൻ കഴിയും. നിങ്ങൾ പാർട്ടികൾ ആരംഭിച്ചാൽ, വിവാഹ ചടങ്ങുകളിൽ വലിയ ഒത്തുചേരലുകൾ നടത്തിയാൽ, അത്തരം നിരവധി സൂപ്പർ സ്പ്രെഡിങ്‌ ഇവന്‍റുകൾ സംഘടിപ്പിച്ചാൽ പ്രശ്‌നം വീണ്ടും ആരംഭിക്കും' അദ്ദേഹം മുന്നറിയിപ്പ് നൽകി.

'വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയുമെന്ന് അവകാശപ്പെടുന്ന പഠനങ്ങൾ ശ്രദ്ധിക്കേണ്ടതില്ല. അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധശേഷി ഒന്നിലധികം പാളികളാണ്. ഒന്ന് ആന്‍റിബോഡി സംരക്ഷണവും രണ്ടാമത്തേത് കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ശേഷിയുമാണ്.

അത് കോശങ്ങളെ തിരിച്ചറിയുകയും കൊല്ലുകയും ചെയ്യുന്നു. അങ്ങനെയാണ് അണുബാധ നിയന്ത്രിക്കുന്നത്. ശരിയായ വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് ഒമിക്രോണില്‍ നിന്ന്‌ പോലും ഏറിയും കുറഞ്ഞും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നിരുന്നാലും, അണുബാധകൾ ഉണ്ടാകില്ലെന്ന് വാക്‌സിൻ നിർമ്മാതാക്കൾ ഒരിക്കലും അവകാശപ്പെടുന്നില്ല. രോഗലക്ഷണങ്ങളോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളോ കുറവായിരിക്കും' ഡോ. മിശ്ര പറഞ്ഞു.

ഒമിക്രോണിന്‍റെ പരിശോധനയെയും വേഗത്തിലുള്ള തിരിച്ചറിയലിനെയും കുറിച്ച് ഡോ. മിശ്ര പറഞ്ഞു.

'നിലവിൽ ജീനോം സീക്വൻസിങ്ങാണ് അത് തിരിച്ചറിയാനുള്ള ഉചിതമായ മാർഗം. എന്നിരുന്നാലും, വേരിയന്‍റ്‌ കണ്ടെത്തുന്നതിന് വേഗത്തിലുള്ള മാർഗങ്ങളുണ്ട്, എന്നാൽ ആ ടെസ്‌റ്റുകൾ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്'.

'ഒരാൾക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പിച്ച്‌ പറയാൻ സാമ്പിൾ ജീനോം സീക്വൻസിങ്‌ ചെയ്യണം. ഇത് സാമ്പിൾ എടുത്ത് വൈറൽ ജീനോമിന്റെ 30,000 ബേസുകൾ ഉള്ള ഡിഎൻഎ സീക്വൻസിംഗ് മെഷീനിൽ ഇടുന്നു. അത് ഏത് വേരിയന്റാണ് എന്ന് പറയാൻ അപ്പോൾ അത് എളുപ്പമാണ്. വേരിയന്റിനെ ട്രാക്കുചെയ്യുന്നതിന് ഈ പ്രക്രിയ വളരെ സഹായകരമാണ്. അതിനാൽ ഒരാൾക്ക് ഒമിക്‌റോൺ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് ജീനോം സീക്വൻസിങ്‌ ആവശ്യമാണ്' ഡോ. മിശ്ര പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി മൂന്ന് നാല് മാസം കൂടി തുടരണമെന്ന് ഡോ. മിശ്ര നിർദ്ദേശിച്ചു.

'നേരത്തെ, വീട്ടിൽ തന്നെ ഇരിക്കുന്നവരെ മടിയനായി കണക്കാക്കിയിരുന്നു. ഇപ്പോൾ ഇതൊരു സമർത്ഥമായ നീക്കമാണ്. നിങ്ങൾക്ക് വീട്ടിൽ നിന്ന് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, അത് നല്ലതാണ്. ഒരുപക്ഷേ മൂന്ന് നാല് മാസം കൂടി. സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഞാൻ ശുപാർശ ചെയ്യുന്നില്ലെങ്കിലും, കുട്ടികൾ വളരെയധികം സമ്മർദത്തിലൂടെ കടന്നുപോവുകയാണ്‌. അവർക്ക് അത്‌ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. സ്‌കൂൾ ജീവനക്കാർ പൂർണമായും വാക്‌സിനേഷൻ എടുക്കുകയും വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞാൽ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്‌താൽ അത് കൈകാര്യം ചെയ്യാൻ സാധിക്കും' അദ്ദേഹം പറഞ്ഞു.

എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും കർശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ഡോ മിശ്ര എടുത്തുപറഞ്ഞു. മാസ്‌ക്‌ ധരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മാസ്‌കുകൾ പരസ്‌പരം ബഹുമാനിക്കുന്നതിന്‍റെ അടയാളമായി കണക്കാക്കണം. വൈറസിന്‌ അടുത്ത ആളിലേക്ക് യാത്ര ചെയ്യാൻ നമ്മുടെ ശരീരം ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ നമുക്ക് ഓരോരുത്തർക്കും വൈറസിനെ പരാജയപ്പെടുത്താൻ കഴിയും' അദ്ദേഹം പറഞ്ഞു.

കൊവിഡ് എപ്പോഴെങ്കിലും ഇല്ലാതാകുമോ എന്ന ചോദ്യത്തിന്, പൊതുവായ ധാരണ അനുസരിച്ച്‌ ഇത് മറ്റു രോഗങ്ങള്‍ പോലെ പ്രതിരോധ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രാദേശിക രോഗമായി മാറുമെന്നാണ് മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞത്‌.

'വ്യാപിക്കുക എന്നതാണ് വൈറസിന്‍റെ പരിണാമ പ്രക്രിയ. അത് ആളുകളെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല. ഇത് രോഗ ലക്ഷണമല്ലെങ്കിൽ, അത് നമ്മളെ കൊല്ലുന്നില്ലെങ്കിൽ, വൈറസ് അവിടെ ഉണ്ടെന്നത്‌ നമ്മൾ പോലും അറിയുകയില്ല. നമ്മുടെ ശരീരത്തിലെ മറ്റ് ട്രില്യൺ കണക്കിന് സൂക്ഷ്‌മാണുക്കളെ പോലെ. അതാണ് ഒടുവിൽ സംഭവിക്കുക. പരിണാമ പ്രക്രിയ സൂചിപ്പിക്കുന്നത് ഈ വൈറസും നേര്‍ത്തതായി മാറുകയും ജലദോഷം പോലെ കുറയുകയും ചെയ്യാം. അതിന് നമുക്ക് ഒരു വാക്‌സിൻ പോലും ആവശ്യമില്ല' അദ്ദേഹം പറഞ്ഞു.

ALSO READ: Omicron India: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം

ഹൈദരാബാദ്: ഒമിക്രോണ്‍ നിയന്ത്രണത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് മുതിർന്ന ശാസ്‌ത്രജ്ഞനും ജീനോം സീക്വൻസിങ്‌ വിദഗ്‌ധനുമായ ഡോ. രാകേഷ് കെ മിശ്ര. ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) മുൻ ഡയറക്‌ടർ കൂടിയായ ഡോ. രാകേഷ് കെ മിശ്ര ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ പുതിയ കോവിഡ് -19 വേരിയന്‍റിനെക്കുറിച്ചും, ഇന്ത്യ അതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. സമഗ്രമായ വാക്‌സിനേഷൻ ഡ്രൈവിലൂടെ ഭീഷണിയെ നേരിടാൻ രാജ്യം കൂടുതൽ സജ്ജമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജീനോമിക്‌സിലും എപ്പിജെനെറ്റിക്‌സിലും വിദഗ്‌ധനായ ഡോ. മിശ്ര പറഞ്ഞു.

വാക്‌സിനേഷനില്‍ ഇന്ത്യ മുന്നിലാണ്‌, എന്നാല്‍ ജാഗ്രതയാണ്‌ പ്രധാനം: ഡോ. രാകേഷ് കെ മിശ്രയുമായി നടത്തിയ പ്രത്യേക അഭിമുഖം

'ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണ്. വളരെ ഉയർന്ന സെറോപോസിറ്റിവിറ്റി നിരക്കും മികച്ച വാക്‌സിൻ പ്രോഗ്രാമും നടക്കുന്നുണ്ട്. അത് കൂടുതൽ ത്വരിതപ്പെടുത്താനും ശേഷിക്കുന്ന ജനസംഖ്യയെ എത്രയും വേഗം അതില്‍ ഉൾക്കൊള്ളിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' അദ്ദേഹം പറഞ്ഞു.

ആവശ്യമായ വാക്‌സിൻ ലഭ്യമാകുമ്പോൾ കുട്ടികൾക്കും കുത്തിവയ്പ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂസ്‌റ്റർ ഷോട്ടുകൾ രാജ്യത്തിന് ഒരു ഒപ്ഷനായിരിക്കണമോ എന്ന ചോദ്യത്തിന്, മുഴുവൻ ജനങ്ങളെയും കവർ ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഡോ. മിശ്ര പറഞ്ഞു.

'ബൂസ്‌റ്റർ ഷോട്ടുകൾ എല്ലായ്‌പ്പോഴും നല്ലതാണ്. പക്ഷേ ഇന്ത്യയിൽ അത് കൊണ്ട് നേട്ടമുണ്ടാകുമെന്ന്‌ കരുതുന്നില്ല. ഇനിയും കോടിക്കണക്കിന് ആളുകൾ വാക്‌സിനേഷൻ എടുക്കാത്തവരാണെങ്കിൽ, ആദ്യം അവരെ കവർ ചെയ്യുന്നതാണ് നല്ലത്' അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനില്‍ ജനസംഖ്യയെ പൂർണമായി ഉൾക്കൊള്ളിച്ചു കഴിഞ്ഞാൽ, രാജ്യം ബൂസ്റ്റർ ഡോസുകളിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഡൽഹിയിൽ 10 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ്‌ കടന്നു. ഒമിക്രോണ്‍ അതിവേഗ പകർച്ച വ്യാധിയായതിനാൽ കൂടുതൽ വ്യാപിക്കുമെന്ന് ഡോ. മിശ്ര പറഞ്ഞു.

'ഇന്ത്യയിൽ പകർച്ച അൽപ്പം സാവധാനത്തിലാണ്‌. എന്നാൽ അണുബാധയുടെ തോത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്‌. നമ്മൾ കാത്തിരുന്ന് കാണേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുകയും അച്ചടക്കം പാലിക്കാതിരിക്കുകയും ചെയ്‌താല്‍ മറ്റൊരു പ്രതിസന്ധിയിൽ നാം നമ്മെത്തന്നെ എത്തിക്കുന്നത്‌ പോലെയാകും. അത് കൂടുതൽ സാമ്പത്തിക സമ്മർദ്ദത്തിലേക്കും നയിക്കും.' അദ്ദേഹം പറഞ്ഞു.

ഇന്ത്യ മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യത്തിന്, ആളുകൾ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡോ. മിശ്ര പറഞ്ഞു.

'നമ്മൾ അശ്രദ്ധരായാൽ, ഡെൽറ്റയ്ക്ക് പോലും മൂന്നാം തരംഗത്തെ കൊണ്ടുവരാൻ കഴിയും. നിങ്ങൾ പാർട്ടികൾ ആരംഭിച്ചാൽ, വിവാഹ ചടങ്ങുകളിൽ വലിയ ഒത്തുചേരലുകൾ നടത്തിയാൽ, അത്തരം നിരവധി സൂപ്പർ സ്പ്രെഡിങ്‌ ഇവന്‍റുകൾ സംഘടിപ്പിച്ചാൽ പ്രശ്‌നം വീണ്ടും ആരംഭിക്കും' അദ്ദേഹം മുന്നറിയിപ്പ് നൽകി.

'വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയുമെന്ന് അവകാശപ്പെടുന്ന പഠനങ്ങൾ ശ്രദ്ധിക്കേണ്ടതില്ല. അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധശേഷി ഒന്നിലധികം പാളികളാണ്. ഒന്ന് ആന്‍റിബോഡി സംരക്ഷണവും രണ്ടാമത്തേത് കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ശേഷിയുമാണ്.

അത് കോശങ്ങളെ തിരിച്ചറിയുകയും കൊല്ലുകയും ചെയ്യുന്നു. അങ്ങനെയാണ് അണുബാധ നിയന്ത്രിക്കുന്നത്. ശരിയായ വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് ഒമിക്രോണില്‍ നിന്ന്‌ പോലും ഏറിയും കുറഞ്ഞും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നിരുന്നാലും, അണുബാധകൾ ഉണ്ടാകില്ലെന്ന് വാക്‌സിൻ നിർമ്മാതാക്കൾ ഒരിക്കലും അവകാശപ്പെടുന്നില്ല. രോഗലക്ഷണങ്ങളോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളോ കുറവായിരിക്കും' ഡോ. മിശ്ര പറഞ്ഞു.

ഒമിക്രോണിന്‍റെ പരിശോധനയെയും വേഗത്തിലുള്ള തിരിച്ചറിയലിനെയും കുറിച്ച് ഡോ. മിശ്ര പറഞ്ഞു.

'നിലവിൽ ജീനോം സീക്വൻസിങ്ങാണ് അത് തിരിച്ചറിയാനുള്ള ഉചിതമായ മാർഗം. എന്നിരുന്നാലും, വേരിയന്‍റ്‌ കണ്ടെത്തുന്നതിന് വേഗത്തിലുള്ള മാർഗങ്ങളുണ്ട്, എന്നാൽ ആ ടെസ്‌റ്റുകൾ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്'.

'ഒരാൾക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പിച്ച്‌ പറയാൻ സാമ്പിൾ ജീനോം സീക്വൻസിങ്‌ ചെയ്യണം. ഇത് സാമ്പിൾ എടുത്ത് വൈറൽ ജീനോമിന്റെ 30,000 ബേസുകൾ ഉള്ള ഡിഎൻഎ സീക്വൻസിംഗ് മെഷീനിൽ ഇടുന്നു. അത് ഏത് വേരിയന്റാണ് എന്ന് പറയാൻ അപ്പോൾ അത് എളുപ്പമാണ്. വേരിയന്റിനെ ട്രാക്കുചെയ്യുന്നതിന് ഈ പ്രക്രിയ വളരെ സഹായകരമാണ്. അതിനാൽ ഒരാൾക്ക് ഒമിക്‌റോൺ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് ജീനോം സീക്വൻസിങ്‌ ആവശ്യമാണ്' ഡോ. മിശ്ര പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി മൂന്ന് നാല് മാസം കൂടി തുടരണമെന്ന് ഡോ. മിശ്ര നിർദ്ദേശിച്ചു.

'നേരത്തെ, വീട്ടിൽ തന്നെ ഇരിക്കുന്നവരെ മടിയനായി കണക്കാക്കിയിരുന്നു. ഇപ്പോൾ ഇതൊരു സമർത്ഥമായ നീക്കമാണ്. നിങ്ങൾക്ക് വീട്ടിൽ നിന്ന് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, അത് നല്ലതാണ്. ഒരുപക്ഷേ മൂന്ന് നാല് മാസം കൂടി. സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഞാൻ ശുപാർശ ചെയ്യുന്നില്ലെങ്കിലും, കുട്ടികൾ വളരെയധികം സമ്മർദത്തിലൂടെ കടന്നുപോവുകയാണ്‌. അവർക്ക് അത്‌ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. സ്‌കൂൾ ജീവനക്കാർ പൂർണമായും വാക്‌സിനേഷൻ എടുക്കുകയും വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞാൽ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്‌താൽ അത് കൈകാര്യം ചെയ്യാൻ സാധിക്കും' അദ്ദേഹം പറഞ്ഞു.

എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും കർശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ഡോ മിശ്ര എടുത്തുപറഞ്ഞു. മാസ്‌ക്‌ ധരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മാസ്‌കുകൾ പരസ്‌പരം ബഹുമാനിക്കുന്നതിന്‍റെ അടയാളമായി കണക്കാക്കണം. വൈറസിന്‌ അടുത്ത ആളിലേക്ക് യാത്ര ചെയ്യാൻ നമ്മുടെ ശരീരം ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ നമുക്ക് ഓരോരുത്തർക്കും വൈറസിനെ പരാജയപ്പെടുത്താൻ കഴിയും' അദ്ദേഹം പറഞ്ഞു.

കൊവിഡ് എപ്പോഴെങ്കിലും ഇല്ലാതാകുമോ എന്ന ചോദ്യത്തിന്, പൊതുവായ ധാരണ അനുസരിച്ച്‌ ഇത് മറ്റു രോഗങ്ങള്‍ പോലെ പ്രതിരോധ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രാദേശിക രോഗമായി മാറുമെന്നാണ് മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞത്‌.

'വ്യാപിക്കുക എന്നതാണ് വൈറസിന്‍റെ പരിണാമ പ്രക്രിയ. അത് ആളുകളെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല. ഇത് രോഗ ലക്ഷണമല്ലെങ്കിൽ, അത് നമ്മളെ കൊല്ലുന്നില്ലെങ്കിൽ, വൈറസ് അവിടെ ഉണ്ടെന്നത്‌ നമ്മൾ പോലും അറിയുകയില്ല. നമ്മുടെ ശരീരത്തിലെ മറ്റ് ട്രില്യൺ കണക്കിന് സൂക്ഷ്‌മാണുക്കളെ പോലെ. അതാണ് ഒടുവിൽ സംഭവിക്കുക. പരിണാമ പ്രക്രിയ സൂചിപ്പിക്കുന്നത് ഈ വൈറസും നേര്‍ത്തതായി മാറുകയും ജലദോഷം പോലെ കുറയുകയും ചെയ്യാം. അതിന് നമുക്ക് ഒരു വാക്‌സിൻ പോലും ആവശ്യമില്ല' അദ്ദേഹം പറഞ്ഞു.

ALSO READ: Omicron India: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.