ETV Bharat / bharat

ബലാത്സംഗ ആരോപണം : മുന്‍ എംഎല്‍എയെ പുറത്താക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

Congress Expels Mewaram Jain : കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ എംഎല്‍എയെ പുറത്താക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്.

author img

By ETV Bharat Kerala Team

Published : Jan 7, 2024, 12:07 PM IST

Mewaram Jain  Congress Expels Ex MLA  ബലാത്സംഗ ആരോപണം  പോക്സോ അടക്കമുള്ളവ
Congress expels ex-MLA

ബാര്‍മര്‍(രാജസ്ഥാന്‍) : മുന്‍ ബാര്‍മര്‍ എംഎല്‍എ മെവാരം ജെയിനിനെ പുറത്താക്കി കോണ്‍ഗ്രസ്. കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട രണ്ട് ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഈ വീഡിയോകളുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല.

മുന്‍ എംഎല്‍എയടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ബലാത്സംഗ പരാതി. ജോധ്പൂരിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 22ന് നല്‍കിയ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വീഡിയോയെക്കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വീഡിയോകള്‍ സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വൈറലായിരുന്നു.

മുന്‍ എംഎല്‍എയുടെ അറസ്റ്റ് ഈ മാസം 25 വരെ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസാരയാണ് മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹം ഇക്കാര്യം എക്സിലൂടെയാണ് അറിയിച്ചത്.

പിന്നാലെ വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും പരാമര്‍ശമുണ്ട്.

പ്രതിഷേധവുമായി വനിതാനേതാവ് : കേരളത്തിലെ കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി മഹിള കോൺഗ്രസ് നേതാവ്. കോട്ടയം ജില്ല ജനറൽ സെക്രട്ടറി ഡോ. ജെസി മോൾ ജേക്കബാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഒറ്റയാൾ സമരം നടത്തിയത്. പുനഃസംഘടനയിൽ, ഏറ്റുമാനൂരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ആളെ മണ്ഡലം പ്രസിഡന്‍റാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മഹിള കോൺഗ്രസ് നേതാവിന്‍റെ സമരം.

പാർട്ടിയിലെ സ്‌ത്രീ വിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഏറ്റുമാനൂർ നഗരസഭയിൽ മത്സരിച്ച തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ മണ്ഡലം പ്രസിഡന്‍റായി നിയമിച്ച് കൂടുതൽ സ്ഥാനമാനങ്ങൾ നൽകിയെന്നും ഇയാൾക്കെതിരെ പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഡോ. ജെസി മോൾ ജേക്കബ് പറയുന്നു.

Also Read: 'മകളേ മാപ്പ്'; വണ്ടിപ്പെരിയാറില്‍ ജനകീയ കൂട്ടായ്‌മയൊരുക്കാന്‍ കെപിസിസി

തന്‍റെ പരാതി അന്വേഷിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ പാർട്ടി ഉന്നത സ്ഥാനത്ത് നിയോഗിച്ചത് കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയാണെന്നും മഹിള കോൺഗ്രസ് നേതാവ് ആരോപിച്ചു. സ്‌ത്രീകൾ പാർട്ടിയിലേക്ക് വരേണ്ടെന്നാണോ നേതൃത്വം പറയുന്നതെന്നും ഡോ. ജെസി മോൾ ജേക്കബ് ചോദിച്ചു.

ബാര്‍മര്‍(രാജസ്ഥാന്‍) : മുന്‍ ബാര്‍മര്‍ എംഎല്‍എ മെവാരം ജെയിനിനെ പുറത്താക്കി കോണ്‍ഗ്രസ്. കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട രണ്ട് ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഈ വീഡിയോകളുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല.

മുന്‍ എംഎല്‍എയടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ബലാത്സംഗ പരാതി. ജോധ്പൂരിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 22ന് നല്‍കിയ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വീഡിയോയെക്കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വീഡിയോകള്‍ സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വൈറലായിരുന്നു.

മുന്‍ എംഎല്‍എയുടെ അറസ്റ്റ് ഈ മാസം 25 വരെ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസാരയാണ് മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹം ഇക്കാര്യം എക്സിലൂടെയാണ് അറിയിച്ചത്.

പിന്നാലെ വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും പരാമര്‍ശമുണ്ട്.

പ്രതിഷേധവുമായി വനിതാനേതാവ് : കേരളത്തിലെ കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി മഹിള കോൺഗ്രസ് നേതാവ്. കോട്ടയം ജില്ല ജനറൽ സെക്രട്ടറി ഡോ. ജെസി മോൾ ജേക്കബാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഒറ്റയാൾ സമരം നടത്തിയത്. പുനഃസംഘടനയിൽ, ഏറ്റുമാനൂരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ആളെ മണ്ഡലം പ്രസിഡന്‍റാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മഹിള കോൺഗ്രസ് നേതാവിന്‍റെ സമരം.

പാർട്ടിയിലെ സ്‌ത്രീ വിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഏറ്റുമാനൂർ നഗരസഭയിൽ മത്സരിച്ച തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ മണ്ഡലം പ്രസിഡന്‍റായി നിയമിച്ച് കൂടുതൽ സ്ഥാനമാനങ്ങൾ നൽകിയെന്നും ഇയാൾക്കെതിരെ പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഡോ. ജെസി മോൾ ജേക്കബ് പറയുന്നു.

Also Read: 'മകളേ മാപ്പ്'; വണ്ടിപ്പെരിയാറില്‍ ജനകീയ കൂട്ടായ്‌മയൊരുക്കാന്‍ കെപിസിസി

തന്‍റെ പരാതി അന്വേഷിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ പാർട്ടി ഉന്നത സ്ഥാനത്ത് നിയോഗിച്ചത് കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയാണെന്നും മഹിള കോൺഗ്രസ് നേതാവ് ആരോപിച്ചു. സ്‌ത്രീകൾ പാർട്ടിയിലേക്ക് വരേണ്ടെന്നാണോ നേതൃത്വം പറയുന്നതെന്നും ഡോ. ജെസി മോൾ ജേക്കബ് ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.