ETV Bharat / bharat

തമിഴ്‌നാട്ടിൽ സ്വകാര്യ ഫാക്‌ടറിയുടെ സമീപത്ത് നിന്ന് ബോംബ് കണ്ടെടുത്തു - private cement factory shakarnagar in TN

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഫാക്‌ടറിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ തൊഴിലാളികൾക്ക് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചതായി ഫാക്‌ടറി ഉദ്യോഗസ്ഥർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തമിഴ്‌നാട് സ്വകാര്യ ഫാക്‌ടറി  ശങ്കർനഗർ സ്വകാര്യ സിമന്‍റ് ഫാക്‌ടറി  കുഴി ബോംബ് കണ്ടെടുത്തു  സ്വകാര്യ ഫാക്‌ടറിയിൽ നിന്ന് ബോംബ് കണ്ടെടുത്തു  ബോംബ് കണ്ടെടുത്തു  Explosives recovered from private cement factory  Explosives recovered TN news  Explosives recovered news  private cement factory shakarnagar in TN  shakarnagar cement factory news
തമിഴ്‌നാട്ടിൽ സ്വകാര്യ ഫാക്‌ടറിയുടെ സമീപത്ത് നിന്ന് ബോംബ് കണ്ടെടുത്തു
author img

By

Published : Jun 23, 2021, 1:13 PM IST

ചെന്നൈ: തിരുനൽവേലി ശങ്കർനഗറിൽ സ്വകാര്യ സിമന്‍റ് ഫാക്‌ടറിക്ക് സമീപത്ത് നിന്ന് ബോംബുകൾ കണ്ടെത്തി. ശക്‌തിയേറിയ ബോബുകളാണ് കണ്ടെത്തിയതെന്നും ഇവയെ നിർവീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.

കൊവിഡിനെ തുടർന്ന് തൊഴിലാളികളുടെ നിയന്ത്രണത്തോടെ പ്രവർത്തനാനുമതി ലഭിച്ച ഫാക്‌ടറിക്ക് സമീപത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നിർദേശ പ്രകാരം തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.

പിരിച്ചു വിട്ട തൊഴിലാളികൾക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചുവെന്ന് ഫാക്‌ടറി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. പണം നൽകാത്ത പക്ഷം ഫാക്‌ടറിയിൽ അഞ്ചിടങ്ങളിലായി ബോംബ്‌ വക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബോംബ് സ്‌ക്വാഡ്‌ സ്ഥലത്തെത്തിയാണ് ബോംബ് കണ്ടെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. തിരുനൽവേലി പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി ഫാക്‌ടറിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. അതേ സമയം ഫാക്‌ടറി ജീവനക്കാർ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു

ചെന്നൈ: തിരുനൽവേലി ശങ്കർനഗറിൽ സ്വകാര്യ സിമന്‍റ് ഫാക്‌ടറിക്ക് സമീപത്ത് നിന്ന് ബോംബുകൾ കണ്ടെത്തി. ശക്‌തിയേറിയ ബോബുകളാണ് കണ്ടെത്തിയതെന്നും ഇവയെ നിർവീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.

കൊവിഡിനെ തുടർന്ന് തൊഴിലാളികളുടെ നിയന്ത്രണത്തോടെ പ്രവർത്തനാനുമതി ലഭിച്ച ഫാക്‌ടറിക്ക് സമീപത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നിർദേശ പ്രകാരം തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.

പിരിച്ചു വിട്ട തൊഴിലാളികൾക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചുവെന്ന് ഫാക്‌ടറി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. പണം നൽകാത്ത പക്ഷം ഫാക്‌ടറിയിൽ അഞ്ചിടങ്ങളിലായി ബോംബ്‌ വക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബോംബ് സ്‌ക്വാഡ്‌ സ്ഥലത്തെത്തിയാണ് ബോംബ് കണ്ടെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. തിരുനൽവേലി പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി ഫാക്‌ടറിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. അതേ സമയം ഫാക്‌ടറി ജീവനക്കാർ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: മഥുരയില്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.