ETV Bharat / bharat

Provident Fund | ഇപിഎഫ്‌ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി, ഉയർന്ന പെൻഷന് അപേക്ഷിക്കുന്ന പ്രക്രിയ ലളിതമെന്ന് കേന്ദ്രമന്ത്രി

author img

By

Published : Jul 24, 2023, 8:53 PM IST

ഇപിഎഫ്ഒ ട്രസ്റ്റികൾ അംഗീകരിച്ച ഇപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണിത്

EPF scheme deposits  EPF scheme deposits rate of interest  EPF  Employees Provident Fund scheme  Employees Provident Fund  ഇപിഎഫ്‌ സ്‌കീമിന് കീഴിലുള്ള  നിക്ഷേപങ്ങളുടെ പലിശ നിരക്ക്  പലിശ നിരക്ക്  കേന്ദ്ര സര്‍ക്കാര്‍  ഇപിഎഫ്ഒ ട്രസ്റ്റികൾ  ധനമന്ത്രാലയം  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്  ഇപിഎഫ്ഒ  രാമേശ്വര്‍ തേലി  തൊഴില്‍ വകുപ്പ് സഹമന്ത്രി  തൊഴില്‍ വകുപ്പ്
ഇപിഎഫ്‌ സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇപിഎഫ്‌ഒയ്‌ക്ക് കീഴിലുള്ള ആറ് കോടിയിലധികം വരുന്ന നിക്ഷേപകരുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്കാണ് നേരിയ രീതിയില്‍ ഉയര്‍ത്തി 8.15 ശതമാനമാക്കി മാറ്റിയത്. ഈ വർഷം മാർച്ചിൽ ഇപിഎഫ്ഒ ട്രസ്റ്റികൾ അംഗീകരിച്ച ഇപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ഉത്തരവ്.

നിരക്ക് വര്‍ധന ഇങ്ങനെ: തിങ്കളാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2022-23 ലെ ഇപിഎഫിന്‍റെ 8.15 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ ഫയൽ ചെയ്ത ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 2022 മാർച്ചിൽ, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ 2021-22 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. മാത്രമല്ല ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്.

ഇവിടം സിമ്പിളാണ്: ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടലിൽ ഉയർന്ന പെൻഷന് അപേക്ഷിക്കുന്ന പ്രക്രിയ പോലും വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണെന്നറിയിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തേലി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം, പോർട്ടലിലെ പ്രായോഗികമല്ലാത്ത ആവശ്യകതകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കാണ് രാമേശ്വര്‍ തേലി പാർലമെന്‍റില്‍ മറുപടി അറിയിച്ചത്.

2022 നവംബറിലെ സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഇപിഎഫ്ഒ ഏകീകൃത പോർട്ടലിൽ അടിസ്ഥാന വേതനം (പ്രതിമാസം 15,000 രൂപ പരിധിയിൽ കൂടുതൽ) അനുസരിച്ച് ഉയർന്ന സംഭാവനകള്‍ തെരഞ്ഞെടുക്കാൻ വരിക്കാർക്കും അവരുടെ തൊഴിലുടമകൾക്കും ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അംഗങ്ങളുടെയും പെൻഷൻ സ്വീകരിക്കുന്നവരുടെയും സൗകര്യാർത്ഥം, ഈ ഓൺലൈൻ ഫോമുകൾ ഫയൽ ചെയ്യുന്നതിന് അപേക്ഷകരെ സഹായിക്കുന്നതിന് ഇപിഎഫ്ഒ ഇന്ത്യയിലുടനീളമുള്ള ഫീൽഡ് ഓഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്താണ് ഇപിഎഫ്‌: വിവിധ മേഖലകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു നിര്‍ബന്ധിത നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്ന ഇപിഎഫ്. ഓരോ മാസവും ജീവനക്കാരും, അവരുടെ തൊഴില്‍ ഉടമയും ഈ അക്കൗണ്ടില്‍ നിക്ഷേപം നടത്തും. അടിസ്ഥാന ശമ്പളത്തിന്‍റെ 12 ശതമാനം വീതമാണ് ഇതിലേക്ക് ഈടാക്കുന്നത്. ജീവനക്കാരന്‍റെ സംഭാവന പൂര്‍ണമായും ഇപിഎഫ് അക്കൗണ്ടിലേക്കാണ് എത്തുന്നത്. എന്നാല്‍, തൊഴിലുടമയുടെ സംഭാവനയുടെ 3.67 ശതമാനം മാത്രമാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ബാക്കി വരുന്ന 8.33 ശതമാനം തുകയും എംപ്ലോയീസ് പെൻഷൻ സ്‌കീമിലേക്കാണ് പോകുന്നത്.

Also read: ഇപിഎഫ്ഒ സർക്കുലർ അസാധുവാക്കണം; കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇപിഎഫ്‌ഒയ്‌ക്ക് കീഴിലുള്ള ആറ് കോടിയിലധികം വരുന്ന നിക്ഷേപകരുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്കാണ് നേരിയ രീതിയില്‍ ഉയര്‍ത്തി 8.15 ശതമാനമാക്കി മാറ്റിയത്. ഈ വർഷം മാർച്ചിൽ ഇപിഎഫ്ഒ ട്രസ്റ്റികൾ അംഗീകരിച്ച ഇപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ഉത്തരവ്.

നിരക്ക് വര്‍ധന ഇങ്ങനെ: തിങ്കളാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2022-23 ലെ ഇപിഎഫിന്‍റെ 8.15 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ ഫയൽ ചെയ്ത ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 2022 മാർച്ചിൽ, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ 2021-22 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. മാത്രമല്ല ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്.

ഇവിടം സിമ്പിളാണ്: ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടലിൽ ഉയർന്ന പെൻഷന് അപേക്ഷിക്കുന്ന പ്രക്രിയ പോലും വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണെന്നറിയിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തേലി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം, പോർട്ടലിലെ പ്രായോഗികമല്ലാത്ത ആവശ്യകതകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കാണ് രാമേശ്വര്‍ തേലി പാർലമെന്‍റില്‍ മറുപടി അറിയിച്ചത്.

2022 നവംബറിലെ സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഇപിഎഫ്ഒ ഏകീകൃത പോർട്ടലിൽ അടിസ്ഥാന വേതനം (പ്രതിമാസം 15,000 രൂപ പരിധിയിൽ കൂടുതൽ) അനുസരിച്ച് ഉയർന്ന സംഭാവനകള്‍ തെരഞ്ഞെടുക്കാൻ വരിക്കാർക്കും അവരുടെ തൊഴിലുടമകൾക്കും ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അംഗങ്ങളുടെയും പെൻഷൻ സ്വീകരിക്കുന്നവരുടെയും സൗകര്യാർത്ഥം, ഈ ഓൺലൈൻ ഫോമുകൾ ഫയൽ ചെയ്യുന്നതിന് അപേക്ഷകരെ സഹായിക്കുന്നതിന് ഇപിഎഫ്ഒ ഇന്ത്യയിലുടനീളമുള്ള ഫീൽഡ് ഓഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്താണ് ഇപിഎഫ്‌: വിവിധ മേഖലകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു നിര്‍ബന്ധിത നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്ന ഇപിഎഫ്. ഓരോ മാസവും ജീവനക്കാരും, അവരുടെ തൊഴില്‍ ഉടമയും ഈ അക്കൗണ്ടില്‍ നിക്ഷേപം നടത്തും. അടിസ്ഥാന ശമ്പളത്തിന്‍റെ 12 ശതമാനം വീതമാണ് ഇതിലേക്ക് ഈടാക്കുന്നത്. ജീവനക്കാരന്‍റെ സംഭാവന പൂര്‍ണമായും ഇപിഎഫ് അക്കൗണ്ടിലേക്കാണ് എത്തുന്നത്. എന്നാല്‍, തൊഴിലുടമയുടെ സംഭാവനയുടെ 3.67 ശതമാനം മാത്രമാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ബാക്കി വരുന്ന 8.33 ശതമാനം തുകയും എംപ്ലോയീസ് പെൻഷൻ സ്‌കീമിലേക്കാണ് പോകുന്നത്.

Also read: ഇപിഎഫ്ഒ സർക്കുലർ അസാധുവാക്കണം; കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി ജോണ്‍ ബ്രിട്ടാസ് എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.