ETV Bharat / bharat

കനത്ത മൂടൽമഞ്ഞില്‍ മുങ്ങി ഡല്‍ഹി; വിമാനങ്ങൾ വൈകി, ജാഗ്രത വേണമെന്ന്‌ പൊലീസ്‌ - ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്‌

Flights Delayed In Delhi Due To Thick Fog: കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ നിരവധി വിമാനങ്ങൾ വൈകുകയും മാറ്റി ഷെഡ്യൂൾ ചെയ്യുകയും ചെയ്‌തു. മൂടല്‍ മഞ്ഞുള്ളതിനാല്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് ഡൽഹി പൊലീസ്‌.

Dense fog reduces visibility  flights delayed in Delhi  ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്‌  ഡല്‍ഹിയില്‍ വിമാനങ്ങൾ വൈകി
Flights Delayed In Delhi Due To Thick Fog
author img

By ETV Bharat Kerala Team

Published : Jan 14, 2024, 10:22 AM IST

ന്യൂഡൽഹി : തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞ് മൂലം ഗതാഗതം തടസപ്പെട്ടു. ആർകെ പുരം മേഖലയിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ് (Flights Delayed In Delhi Due To Thick Fog). കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന്‌ നിരവധി വിമാനങ്ങൾ വൈകി. വിസ്‌താരയുടെ ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്ന് അധികൃതർ അറിയിച്ചു. ജാഗ്രതയോടെ വാഹനമോടിക്കാൻ ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്.

തെരുവിലെ ജനങ്ങളും ഭവനരഹിതരും സർക്കാർ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഇത്തരം ഷെൽട്ടറുകൾ അഭയം തേടുന്നവർക്ക് പുതപ്പുകൾ, കിടക്കകൾ, ചൂടുവെള്ളം, ഭക്ഷണം എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഈ സീസണിലെ ആദ്യത്തെ ഉയര്‍ന്ന തണുത്ത തരംഗത്തിന്‌ വെള്ളിയാഴ്‌ച (ജനുവരി 12) സാക്ഷിയായിരുന്നു.

പഞ്ചാബ്, ഹരിയാന, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരെ സാന്ദ്രമായ മൂടൽമഞ്ഞ് പാളി വ്യാപിച്ചുകിടക്കുന്നു. ഹൈവേകളിലെ യാത്രക്കാർ വളരെ ശ്രദ്ധാപൂർവവും ഫോഗ് ലൈറ്റുകൾ ഉപയോഗിച്ച് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് ഐഎംഡി എക്‌സിൽ കുറിച്ചു.

'എക്‌പ്രസ് വേകളിൽ രാവിലെ മൂടൽമഞ്ഞ് കുറയുന്നത് വരെ യാത്രകൾ നിർത്തിവയ്ക്കണം. അമൃത്സർ, ചണ്ഡിഗഡ്, പട്യാല, അംബാല, ഗംഗാനഗർ, പാലം, സഫ്‌ദർജംഗ്, ലഖ്‌നൗ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതായും കൂട്ടിച്ചേർത്തു.

അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഒറ്റപ്പെട്ട മേഖലകളിൽ രാവിലെ സമയങ്ങളിൽ മൂടൽമഞ്ഞ് നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഏജൻസി അറിയിച്ചു. ഡൽഹിയിലെ കാലാവസ്ഥ വകുപ്പ് 15, 16 തീയതികളിലും ഇടതൂർന്ന മൂടൽമഞ്ഞിന്‌ സാധ്യതയുള്ളതായി പ്രവചിച്ചു.

അതേസമയം മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളത്തിലിറക്കി. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക്.

ധാക്കയില്‍ നിന്ന് വിമാനം ഗുവാഹത്തിയിലെത്തിക്കാന്‍ മറ്റൊരു സംഘം ജീവനക്കാരെ നിയോഗിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്നും ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ഇതിന് പുറമേ നിരവധി വിമാന സര്‍വീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നുണ്ട്. ഇതിനിടെ മൂടല്‍ മഞ്ഞില്‍ വിമാനം ഇറക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്ത വൈമാനികരുടെ വിവരങ്ങള്‍ നല്‍കണമെന്ന ഒരു ഉത്തരവും വ്യോമയാന ഡയറക്‌ടറേറ്റില്‍ നിന്ന് പുറത്ത് വന്നിരുന്നു.

ന്യൂഡൽഹി : തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞ് മൂലം ഗതാഗതം തടസപ്പെട്ടു. ആർകെ പുരം മേഖലയിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ് (Flights Delayed In Delhi Due To Thick Fog). കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന്‌ നിരവധി വിമാനങ്ങൾ വൈകി. വിസ്‌താരയുടെ ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്ന് അധികൃതർ അറിയിച്ചു. ജാഗ്രതയോടെ വാഹനമോടിക്കാൻ ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്.

തെരുവിലെ ജനങ്ങളും ഭവനരഹിതരും സർക്കാർ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഇത്തരം ഷെൽട്ടറുകൾ അഭയം തേടുന്നവർക്ക് പുതപ്പുകൾ, കിടക്കകൾ, ചൂടുവെള്ളം, ഭക്ഷണം എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഈ സീസണിലെ ആദ്യത്തെ ഉയര്‍ന്ന തണുത്ത തരംഗത്തിന്‌ വെള്ളിയാഴ്‌ച (ജനുവരി 12) സാക്ഷിയായിരുന്നു.

പഞ്ചാബ്, ഹരിയാന, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരെ സാന്ദ്രമായ മൂടൽമഞ്ഞ് പാളി വ്യാപിച്ചുകിടക്കുന്നു. ഹൈവേകളിലെ യാത്രക്കാർ വളരെ ശ്രദ്ധാപൂർവവും ഫോഗ് ലൈറ്റുകൾ ഉപയോഗിച്ച് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് ഐഎംഡി എക്‌സിൽ കുറിച്ചു.

'എക്‌പ്രസ് വേകളിൽ രാവിലെ മൂടൽമഞ്ഞ് കുറയുന്നത് വരെ യാത്രകൾ നിർത്തിവയ്ക്കണം. അമൃത്സർ, ചണ്ഡിഗഡ്, പട്യാല, അംബാല, ഗംഗാനഗർ, പാലം, സഫ്‌ദർജംഗ്, ലഖ്‌നൗ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതായും കൂട്ടിച്ചേർത്തു.

അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഒറ്റപ്പെട്ട മേഖലകളിൽ രാവിലെ സമയങ്ങളിൽ മൂടൽമഞ്ഞ് നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഏജൻസി അറിയിച്ചു. ഡൽഹിയിലെ കാലാവസ്ഥ വകുപ്പ് 15, 16 തീയതികളിലും ഇടതൂർന്ന മൂടൽമഞ്ഞിന്‌ സാധ്യതയുള്ളതായി പ്രവചിച്ചു.

അതേസമയം മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളത്തിലിറക്കി. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക്.

ധാക്കയില്‍ നിന്ന് വിമാനം ഗുവാഹത്തിയിലെത്തിക്കാന്‍ മറ്റൊരു സംഘം ജീവനക്കാരെ നിയോഗിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്നും ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ഇതിന് പുറമേ നിരവധി വിമാന സര്‍വീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നുണ്ട്. ഇതിനിടെ മൂടല്‍ മഞ്ഞില്‍ വിമാനം ഇറക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്ത വൈമാനികരുടെ വിവരങ്ങള്‍ നല്‍കണമെന്ന ഒരു ഉത്തരവും വ്യോമയാന ഡയറക്‌ടറേറ്റില്‍ നിന്ന് പുറത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.