ETV Bharat / bharat

കടല്‍ കാണാനൊരുങ്ങി വിക്രാന്ത്, രാജ്യത്തിനൊപ്പം കൊച്ചിക്കും അഭിമാനം

author img

By

Published : Jun 25, 2021, 9:04 PM IST

കപ്പലിന്‍റെ 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയമായി നിർമിച്ചതാണെന്നതാണ് പ്രത്യേകത. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ നിർമിക്കുന്നത് കൊച്ചി കപ്പൽ ശാലയിലാണെന്ന പ്രത്യേകതയുമുണ്ട്.

INS Vikrant  defence minister Rajnath singh  India defence system  Aircraft carrier in india  ഐ‌എൻ‌എസ് വിക്രാന്ത്  ഇന്ത്യൻ പ്രതിരോധ മന്ത്രി  വിമാനവാഹിനി കപ്പൽ
ഇന്ത്യൻ പ്രതിരോധത്തിന് ശക്തി പകരാൻ ഐ‌എൻ‌എസ് വിക്രാന്ത്; സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ‌എൻ‌എസ് വിക്രാന്തിന്‍റെ സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തിന്‍റെ തന്നെ പ്രതീക്ഷയായ വിമാനവാഹിനി കപ്പലിന്‍റെ അവസാനഘട്ട നിർമാണം കൊച്ചിൻ കപ്പൽ നിർമാണ ശാലയിൽ തുടരുകയാണ്. കപ്പലിന്‍റെ ബേസിൻ ട്രയൽസ് വിജയകരമായതോടെയാണ് സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിൽ

അതേസമയം യുദ്ധക്കപ്പലിന്‍റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽശാല സന്ദർശിച്ചു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴിക കല്ലാണെന്നാണ് പ്രതിരോധ മന്ത്രി സന്ദർശനത്തിന് ശേഷം പറഞ്ഞത്. സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം.

പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശീയമായി കൊച്ചി കപ്പൽ ശാലയിൽ നിർമിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽകൂട്ടാകുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ വിമാനവാഹിനിക്കപ്പലിന്‍റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.

കടൽ പരീക്ഷണങ്ങൾക്ക് മുമ്പ് കപ്പലിന്‍റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിങ് അവസ്ഥയിൽ പരീക്ഷിക്കുന്നതാണ് ബേസിൻ പരീക്ഷണങ്ങൾ. കപ്പലിന്‍റെ 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയമായി നിർമിച്ചതാണെന്നതാണ് പ്രത്യേകത. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ നിർമിക്കുന്നത് കൊച്ചി കപ്പൽ ശാലയിലാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദർശനത്തോടെ വിമാന വാഹിനി കപ്പലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനവാഹിനി ഇന്ത്യയിലേക്ക് എത്തിയ വഴി

ഐ‌എൻ‌എസ് വിക്രാന്ത് ഗ്രേറ്റ് ബ്രിട്ടണിൽ നിന്നും ഏറ്റെടുത്ത് 1961 മാർച്ച് നാലിനാണ് രാജ്യത്ത് പ്രവർത്തനം കുറിച്ചത്. 36 വർഷത്തെ മഹത്തായ സേവനത്തിൽ 1971ലെ ബംഗ്ലാദേശ് വിമോചനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും ഐ‌എൻ‌എസ് വിക്രാന്ത് പ്രധാന ഭാഗമായി. 1997 ജനുവരി 31നാണ് വിമാനവാഹിനിക്കപ്പൽ പ്രവർത്തനം നിർത്തിവച്ചത്. സംസ്‌കൃതത്തിൽ 'ധീരൻ', 'വിജയി' എന്നാണ് വിക്രാന്ത് എന്ന പേരിന്‍റഎ അർഥം.

Also read: മികച്ച നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ‌എൻ‌എസ് വിക്രാന്തിന്‍റെ സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. രാജ്യത്തിന്‍റെ തന്നെ പ്രതീക്ഷയായ വിമാനവാഹിനി കപ്പലിന്‍റെ അവസാനഘട്ട നിർമാണം കൊച്ചിൻ കപ്പൽ നിർമാണ ശാലയിൽ തുടരുകയാണ്. കപ്പലിന്‍റെ ബേസിൻ ട്രയൽസ് വിജയകരമായതോടെയാണ് സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിൽ

അതേസമയം യുദ്ധക്കപ്പലിന്‍റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽശാല സന്ദർശിച്ചു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴിക കല്ലാണെന്നാണ് പ്രതിരോധ മന്ത്രി സന്ദർശനത്തിന് ശേഷം പറഞ്ഞത്. സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം.

പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശീയമായി കൊച്ചി കപ്പൽ ശാലയിൽ നിർമിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽകൂട്ടാകുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ വിമാനവാഹിനിക്കപ്പലിന്‍റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.

കടൽ പരീക്ഷണങ്ങൾക്ക് മുമ്പ് കപ്പലിന്‍റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിങ് അവസ്ഥയിൽ പരീക്ഷിക്കുന്നതാണ് ബേസിൻ പരീക്ഷണങ്ങൾ. കപ്പലിന്‍റെ 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയമായി നിർമിച്ചതാണെന്നതാണ് പ്രത്യേകത. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ നിർമിക്കുന്നത് കൊച്ചി കപ്പൽ ശാലയിലാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദർശനത്തോടെ വിമാന വാഹിനി കപ്പലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനവാഹിനി ഇന്ത്യയിലേക്ക് എത്തിയ വഴി

ഐ‌എൻ‌എസ് വിക്രാന്ത് ഗ്രേറ്റ് ബ്രിട്ടണിൽ നിന്നും ഏറ്റെടുത്ത് 1961 മാർച്ച് നാലിനാണ് രാജ്യത്ത് പ്രവർത്തനം കുറിച്ചത്. 36 വർഷത്തെ മഹത്തായ സേവനത്തിൽ 1971ലെ ബംഗ്ലാദേശ് വിമോചനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും ഐ‌എൻ‌എസ് വിക്രാന്ത് പ്രധാന ഭാഗമായി. 1997 ജനുവരി 31നാണ് വിമാനവാഹിനിക്കപ്പൽ പ്രവർത്തനം നിർത്തിവച്ചത്. സംസ്‌കൃതത്തിൽ 'ധീരൻ', 'വിജയി' എന്നാണ് വിക്രാന്ത് എന്ന പേരിന്‍റഎ അർഥം.

Also read: മികച്ച നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.