ETV Bharat / bharat

എല്ലാം വില കൂടി: പാചക വാതകം, സിഎന്‍ജി, പി.എന്‍.ജി നിരക്കുകളില്‍ വൻ കുതിപ്പ്

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 256 രൂപ വര്‍ധിച്ചു. സി.എന്‍.ജി, പി.എന്‍.ജി വിലയില്‍ 15% വര്‍ധന

author img

By

Published : Apr 1, 2022, 10:41 AM IST

വാണിജ്യ സിലിണ്ടറിന് 256 രൂപ വര്‍ധന
തൊട്ടാല്‍ പൊള്ളും പാചക വാതകം

ന്യൂഡല്‍ഹി: ഇന്ധനവില വർധനവ് കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്‍റെ നടുവൊടിച്ച് രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 256 രൂപ കൂട്ടി. വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതിവാതകം, സി.എന്‍.ജി. (സമ്മര്‍ദിത പ്രകൃതിവാതകം), ഗാര്‍ഹികാവശ്യത്തിന് കുഴല്‍വഴി നല്‍കുന്ന വാതകം (പി.എന്‍.ജി.) എന്നിവയില്‍ 15 ശതമാനം വരെ വര്‍ധനവുണ്ട്.

കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2256 രൂപയായി. മാർച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വര്‍ധിക്കുകയും മാർച്ച് 22ന് ഒൻപത് രൂപ കുറക്കുകയും ചെയ്തിരിന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല. ഇത് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

കൊൽക്കത്തയിൽ 2,351 രൂപയും മുംബൈയിൽ 2,205 രൂപയും ചെന്നൈയിൽ 2,406 രൂപയുമാണ് നിലവിലെ വില. രാജ്യത്ത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് രാജ്യത്ത് സാധാരണയായി വില വര്‍ധന നടപ്പിലാക്കുന്നത്.

ഇന്ന് മുതല്‍ പുതിയ നിരക്കു പ്രകാരം സി.എന്‍.ജി, പി.എന്‍.ജി. വിലകളില്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് കണക്കാക്കുന്നത്. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ ഒ.എന്‍.ജി.സി. ഉത്പാദിപ്പിക്കുന്ന വാതകമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി വർധിപ്പിക്കുകയാണ്.

മാർച്ച് 22ന് സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ചു. അതിനുമുൻപ്‌ വരെ 2021 ഒക്ടോബർ 6ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നുമുണ്ടായില്ല.

also read: തൃശൂരില്‍ ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഒഴിവായത്‌ വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഇന്ധനവില വർധനവ് കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്‍റെ നടുവൊടിച്ച് രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 256 രൂപ കൂട്ടി. വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതിവാതകം, സി.എന്‍.ജി. (സമ്മര്‍ദിത പ്രകൃതിവാതകം), ഗാര്‍ഹികാവശ്യത്തിന് കുഴല്‍വഴി നല്‍കുന്ന വാതകം (പി.എന്‍.ജി.) എന്നിവയില്‍ 15 ശതമാനം വരെ വര്‍ധനവുണ്ട്.

കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2256 രൂപയായി. മാർച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വര്‍ധിക്കുകയും മാർച്ച് 22ന് ഒൻപത് രൂപ കുറക്കുകയും ചെയ്തിരിന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല. ഇത് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

കൊൽക്കത്തയിൽ 2,351 രൂപയും മുംബൈയിൽ 2,205 രൂപയും ചെന്നൈയിൽ 2,406 രൂപയുമാണ് നിലവിലെ വില. രാജ്യത്ത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് രാജ്യത്ത് സാധാരണയായി വില വര്‍ധന നടപ്പിലാക്കുന്നത്.

ഇന്ന് മുതല്‍ പുതിയ നിരക്കു പ്രകാരം സി.എന്‍.ജി, പി.എന്‍.ജി. വിലകളില്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് കണക്കാക്കുന്നത്. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ ഒ.എന്‍.ജി.സി. ഉത്പാദിപ്പിക്കുന്ന വാതകമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി വർധിപ്പിക്കുകയാണ്.

മാർച്ച് 22ന് സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ചു. അതിനുമുൻപ്‌ വരെ 2021 ഒക്ടോബർ 6ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നുമുണ്ടായില്ല.

also read: തൃശൂരില്‍ ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഒഴിവായത്‌ വന്‍ ദുരന്തം

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.