ETV Bharat / bharat

രാജ്യവ്യാപകമായി ജാതി സെൻസസ് നടപ്പിലാക്കണം; വിപി സിങ്ങിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ എംകെ സ്റ്റാലിൻ

author img

By ETV Bharat Kerala Team

Published : Nov 27, 2023, 10:52 PM IST

CM Stalin unveils statue of VP Singh: ഒബിസി സംവരണം നടപ്പാക്കിയ മുൻ പ്രധാനമന്ത്രി വിപി സിങിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രതിമ അനാച്ഛാദന വേളയിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

CM Stalin  VP Singh  CM Stalin unveils statue of VP Singh  MK Stalin  എംകെ സ്റ്റാലിൻ  വിപി സിങ്‌  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  Chief Minister of Tamil Nadu  unveiled statue  former Prime Minister VP Singh  Dravida Munnetra Kazhagam
unveils statue of VP Singh

ചെന്നൈ: മുൻ പ്രധാനമന്ത്രി വിപി സിങ്ങിന്‍റെ പ്രതിമ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനാച്ഛാദനം ചെയ്‌തു (CM Stalin unveils statue of VP Singh). വിപി സിങ്ങിന്‍റെ 15-ാം ചരമവാര്‍ഷിക ദിനത്തിലാണ്‌ പ്രതിമ അനാച്ഛാദനം ചെയ്‌തത്‌. പ്രസിഡൻസി കോളേജിലായാണ്‌ പ്രതിമ സ്ഥാപിച്ചത്‌. സ്റ്റാലിനോടൊപ്പം എസ്‌പി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സിങിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു (unveiled statue of former Prime Minister VP Singh). മുൻ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

52 ലക്ഷം രൂപ ചെലവിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ച പ്രതിമ, വിപി സിങ്‌ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നൽകിയ സംഭാവനകളുടെ തെളിവായി നിലകൊള്ളും. അർഹതയുള്ളവർക്ക് ആനുപാതികമായ സംവരണം ഉറപ്പാക്കാൻ ദേശീയ ജനസംഖ്യാ സെൻസസിനൊപ്പം ജാതി തിരിച്ചുള്ള സെൻസസ് എടുക്കണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശ് സിങ്ങിന്‍റെ മാതൃസംസ്ഥാനമാണെങ്കിൽ, തമിഴ്‌നാട് അദ്ദേഹത്തിന്‍റെ പിതൃസംസ്ഥാനം ആയിരുന്നു സ്റ്റാലിൻ പറഞ്ഞു. വിദ്യാർത്ഥികളോട് പറയുന്ന ചരിത്രത്തിന്‍റെ ഭാഗമാകാൻ മുൻ പ്രധാനമന്ത്രി അർഹനാണെന്നും വ്യക്തമാക്കി. തന്‍റെ ജീവിതകാലത്ത് രണ്ടുതവണ സിങ്ങിനെ കാണാൻ കഴിഞ്ഞതായും 1988 - ൽ ചെന്നൈയിൽ നടത്തിയ വമ്പിച്ച ഘോഷയാത്രയെ സിങ്‌ അഭിനന്ദിച്ചതും സ്റ്റാലിൻ അനുസ്‌മരിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തതിന് ഭാര്യ സീതാ കുമാരി, മകൻ അജയ് സിങ്‌ എന്നിവരുൾപ്പെടെയുള്ള സിങിന്‍റെ കുടുംബത്തോടുള്ള തന്‍റെ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

'നിങ്ങളെ വി പി സിങ്ങിന്‍റെ കുടുംബം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളും വി പി സിങ്‌ കുടുംബത്തിന്‍റെ ഭാഗമാണ്. മണ്ഡല്‍ കമ്മിഷൻ ശുപാർശ ശക്തമായി നടപ്പിലാക്കിയ സിങിന്‍റെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഞങ്ങൾ അദ്ദേഹത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നു,' സ്റ്റാലിൻ പറഞ്ഞു. സിങിന്‍റെ മകൻ അജയ്, സ്റ്റാലിന് നന്ദി രേഖപ്പെടുത്തി.

മണ്ഡല്‍ കമ്മിഷന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജോലികളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം നടപ്പിലാക്കുന്നതിൽ സിങിന്‍റെ പങ്ക് അംഗീകരിച്ച് തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന് പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉപജീവന പ്രശ്‌നമായ കാവേരി നദീജല പ്രശ്‌നം പരിഹരിക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും അനുസ്‌മരിച്ചു.

വിപി സിങ്ങിന്‍റെ രാഷ്ട്രീയ നേട്ടങ്ങളെ അനുസ്‌മരിക്കുക മാത്രമല്ല, തമിഴ്‌നാട്ടിലെ ജനങ്ങളും അവരുടെ ജീവിതത്തെ ശക്തമായി സ്വാധീനിച്ച നേതാക്കളും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന് അടിവരയിടുകയും ചെയ്യുന്നു. ചെന്നൈയിലെ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്ക് യഥാക്രമം പ്രമുഖ രാഷ്‌ട്രീയ നേതാക്കളായ കാമരാജിന്‍റെയും സി എൻ അണ്ണാദുരൈയുടെയും പേരുകൾ നൽകാനുള്ള തീരുമാനം സംസ്ഥാനത്തിന്‍റെ സ്വാധീനമുള്ള നേതാക്കളെ അംഗീകരിക്കുന്നതിനെ കൂടുതൽ എടുത്തുകാണിക്കുന്നു സ്റ്റാലിന്‍ വ്യക്തമാക്കി.

ALSO READ: 'വർഗീയതയല്ലാതെ ബിജെപിക്ക് മറ്റൊരു പ്രത്യേയശാസ്ത്രവുമില്ല'; ഇടിവി ഭാരതിനോട് മനസുതുറന്ന് എംകെ സ്‌റ്റാലിന്‍

ചെന്നൈ: മുൻ പ്രധാനമന്ത്രി വിപി സിങ്ങിന്‍റെ പ്രതിമ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനാച്ഛാദനം ചെയ്‌തു (CM Stalin unveils statue of VP Singh). വിപി സിങ്ങിന്‍റെ 15-ാം ചരമവാര്‍ഷിക ദിനത്തിലാണ്‌ പ്രതിമ അനാച്ഛാദനം ചെയ്‌തത്‌. പ്രസിഡൻസി കോളേജിലായാണ്‌ പ്രതിമ സ്ഥാപിച്ചത്‌. സ്റ്റാലിനോടൊപ്പം എസ്‌പി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സിങിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു (unveiled statue of former Prime Minister VP Singh). മുൻ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

52 ലക്ഷം രൂപ ചെലവിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ച പ്രതിമ, വിപി സിങ്‌ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നൽകിയ സംഭാവനകളുടെ തെളിവായി നിലകൊള്ളും. അർഹതയുള്ളവർക്ക് ആനുപാതികമായ സംവരണം ഉറപ്പാക്കാൻ ദേശീയ ജനസംഖ്യാ സെൻസസിനൊപ്പം ജാതി തിരിച്ചുള്ള സെൻസസ് എടുക്കണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശ് സിങ്ങിന്‍റെ മാതൃസംസ്ഥാനമാണെങ്കിൽ, തമിഴ്‌നാട് അദ്ദേഹത്തിന്‍റെ പിതൃസംസ്ഥാനം ആയിരുന്നു സ്റ്റാലിൻ പറഞ്ഞു. വിദ്യാർത്ഥികളോട് പറയുന്ന ചരിത്രത്തിന്‍റെ ഭാഗമാകാൻ മുൻ പ്രധാനമന്ത്രി അർഹനാണെന്നും വ്യക്തമാക്കി. തന്‍റെ ജീവിതകാലത്ത് രണ്ടുതവണ സിങ്ങിനെ കാണാൻ കഴിഞ്ഞതായും 1988 - ൽ ചെന്നൈയിൽ നടത്തിയ വമ്പിച്ച ഘോഷയാത്രയെ സിങ്‌ അഭിനന്ദിച്ചതും സ്റ്റാലിൻ അനുസ്‌മരിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തതിന് ഭാര്യ സീതാ കുമാരി, മകൻ അജയ് സിങ്‌ എന്നിവരുൾപ്പെടെയുള്ള സിങിന്‍റെ കുടുംബത്തോടുള്ള തന്‍റെ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

'നിങ്ങളെ വി പി സിങ്ങിന്‍റെ കുടുംബം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളും വി പി സിങ്‌ കുടുംബത്തിന്‍റെ ഭാഗമാണ്. മണ്ഡല്‍ കമ്മിഷൻ ശുപാർശ ശക്തമായി നടപ്പിലാക്കിയ സിങിന്‍റെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഞങ്ങൾ അദ്ദേഹത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നു,' സ്റ്റാലിൻ പറഞ്ഞു. സിങിന്‍റെ മകൻ അജയ്, സ്റ്റാലിന് നന്ദി രേഖപ്പെടുത്തി.

മണ്ഡല്‍ കമ്മിഷന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജോലികളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം നടപ്പിലാക്കുന്നതിൽ സിങിന്‍റെ പങ്ക് അംഗീകരിച്ച് തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന് പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉപജീവന പ്രശ്‌നമായ കാവേരി നദീജല പ്രശ്‌നം പരിഹരിക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും അനുസ്‌മരിച്ചു.

വിപി സിങ്ങിന്‍റെ രാഷ്ട്രീയ നേട്ടങ്ങളെ അനുസ്‌മരിക്കുക മാത്രമല്ല, തമിഴ്‌നാട്ടിലെ ജനങ്ങളും അവരുടെ ജീവിതത്തെ ശക്തമായി സ്വാധീനിച്ച നേതാക്കളും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന് അടിവരയിടുകയും ചെയ്യുന്നു. ചെന്നൈയിലെ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്ക് യഥാക്രമം പ്രമുഖ രാഷ്‌ട്രീയ നേതാക്കളായ കാമരാജിന്‍റെയും സി എൻ അണ്ണാദുരൈയുടെയും പേരുകൾ നൽകാനുള്ള തീരുമാനം സംസ്ഥാനത്തിന്‍റെ സ്വാധീനമുള്ള നേതാക്കളെ അംഗീകരിക്കുന്നതിനെ കൂടുതൽ എടുത്തുകാണിക്കുന്നു സ്റ്റാലിന്‍ വ്യക്തമാക്കി.

ALSO READ: 'വർഗീയതയല്ലാതെ ബിജെപിക്ക് മറ്റൊരു പ്രത്യേയശാസ്ത്രവുമില്ല'; ഇടിവി ഭാരതിനോട് മനസുതുറന്ന് എംകെ സ്‌റ്റാലിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.