ETV Bharat / bharat

'2015ൽ ചൈനീസ് ആർമി ഭർതൃപിതാവിനെ കൊണ്ടുപോയി'; മിറത്തിന്‍റെ തിരിച്ചുവരവ് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു

author img

By

Published : Feb 4, 2022, 1:39 PM IST

Updated : Feb 4, 2022, 2:38 PM IST

2015 ഓഗസ്റ്റ് ആദ്യ ആഴ്‌ചയാണ് വേട്ടയാടാൻ പോയ താപോർ പുലോമിനെ കാണാതായത്.

അരുണാചൽ പ്രദേശിൽ നിന്ന് കാണാതാകുന്നവർ  മിറം തരോണിനെ തിരികെ ഏൽപ്പിച്ച് ചൈനീസ് സൈന്യം  ഇന്തോ ചൈനീസ് അതിർത്തി  അമോനി ദിറോ പുലോം  Chinese army took my father-in-law in 2015  Miram Taron returned  indo Chinese border areas
'2015ൽ ചൈനീസ് ആർമി ഭർതൃപിതാവിനെ കൊണ്ടുപോയി'; മിറത്തിന്‍റെ തിരിച്ചുവരവ് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു

തേസ്‌പൂർ: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ മിറം തരോണിനെ ചൈനീസ് ആർമി തിരികെ ഏൽപ്പിച്ചത് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു. സിയോമി സ്വദേശിയായ അമോനി ദിറോ പുലോമാണ് ഭർതൃപിതാവിനെ ഏഴ് വർഷമായി കാണാനില്ലെന്ന പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. 2015ൽ തന്‍റെ ഭർതൃപിതാവിനെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ടാഗി ബോഗു പാസിൽ വേട്ടയാടാൻ പോയ ഭർതൃപിതാവായ താപോർ പുലോമിനെ 2015 ഓഗസ്റ്റ് ആദ്യവാരം മുതലാണ് കാണാതായത്. സുഹൃത്തായ ടാക്ക യോർച്ചിക്കൊപ്പമാണ് അദ്ദേഹം വേട്ടയാടാനായി പോയത്. എന്നാൽ ആഴ്‌ചകൾക്ക് ശേഷം യോർച്ചി തിരിച്ചെത്തി.

താപോർ പുലോത്തെ ചൈനീസ് സൈനികർ കൊണ്ടുപോയതായി കണ്ടെന്ന് യോർച്ചിയെ ഉദ്ദരിച്ച് അമോനി ദിറോ അവകാശപ്പെട്ടു. താപോർ പുലോമിനെ തിരഞ്ഞ് മകൻ ബിക്കി പുലോമിനൊപ്പം അമോനി ദിറോ കാടുകളിൽ അന്വേഷിച്ചെന്നും അവിടെ വച്ച് താപോർ ധരിച്ച ജാക്കറ്റും തോക്കും, കൊണ്ടുപോയ പാത്രങ്ങളും കണ്ടെത്തിയെന്ന് അമോനി ദിറോ പറയുന്നു.

വിവരം ആർമി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സഹായിച്ചില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനോട് പ്രശ്‌നം അവതരിപ്പിച്ചെങ്കിലും വിഷയത്തിൽ ഇടപെടൽ ഉണ്ടായില്ലെന്നും യുവതി പറയുന്നു. 17കാരനായ മിറം തരോണിന്‍റെ തിരിച്ചുവരവ് ഈ കുടുംബത്തിനും പ്രതീക്ഷ പകരുകയാണ്. താപോർ പുലോം മരണപ്പെട്ടുവെങ്കിൽ അന്ത്യകർമം നിർവഹിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണമെന്നും അവർ പറഞ്ഞു.

അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് സ്വദേശിയായ മിറം തരോണിനെ 2022 ജനുവരി 18നാണ് കാണാതായത്. വേട്ടയാടാൻ പോയ മിറം തരോണിനെ വഴിതെറ്റി കാണാതാകുകയായിരുന്നു. ജനുവരി 27നാണ് പിഎൽഎ മിറാം തരോണിനെ ഇന്ത്യക്ക് തിരികെ നൽകിയത്.

ALSO READ: പലതവണ ചവിട്ടി, ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ചു; ചൈനീസ് സൈന്യം മകനെ മർദിച്ചുവെന്ന് മിറാമിന്‍റെ പിതാവ്

തേസ്‌പൂർ: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ മിറം തരോണിനെ ചൈനീസ് ആർമി തിരികെ ഏൽപ്പിച്ചത് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു. സിയോമി സ്വദേശിയായ അമോനി ദിറോ പുലോമാണ് ഭർതൃപിതാവിനെ ഏഴ് വർഷമായി കാണാനില്ലെന്ന പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. 2015ൽ തന്‍റെ ഭർതൃപിതാവിനെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ടാഗി ബോഗു പാസിൽ വേട്ടയാടാൻ പോയ ഭർതൃപിതാവായ താപോർ പുലോമിനെ 2015 ഓഗസ്റ്റ് ആദ്യവാരം മുതലാണ് കാണാതായത്. സുഹൃത്തായ ടാക്ക യോർച്ചിക്കൊപ്പമാണ് അദ്ദേഹം വേട്ടയാടാനായി പോയത്. എന്നാൽ ആഴ്‌ചകൾക്ക് ശേഷം യോർച്ചി തിരിച്ചെത്തി.

താപോർ പുലോത്തെ ചൈനീസ് സൈനികർ കൊണ്ടുപോയതായി കണ്ടെന്ന് യോർച്ചിയെ ഉദ്ദരിച്ച് അമോനി ദിറോ അവകാശപ്പെട്ടു. താപോർ പുലോമിനെ തിരഞ്ഞ് മകൻ ബിക്കി പുലോമിനൊപ്പം അമോനി ദിറോ കാടുകളിൽ അന്വേഷിച്ചെന്നും അവിടെ വച്ച് താപോർ ധരിച്ച ജാക്കറ്റും തോക്കും, കൊണ്ടുപോയ പാത്രങ്ങളും കണ്ടെത്തിയെന്ന് അമോനി ദിറോ പറയുന്നു.

വിവരം ആർമി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സഹായിച്ചില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനോട് പ്രശ്‌നം അവതരിപ്പിച്ചെങ്കിലും വിഷയത്തിൽ ഇടപെടൽ ഉണ്ടായില്ലെന്നും യുവതി പറയുന്നു. 17കാരനായ മിറം തരോണിന്‍റെ തിരിച്ചുവരവ് ഈ കുടുംബത്തിനും പ്രതീക്ഷ പകരുകയാണ്. താപോർ പുലോം മരണപ്പെട്ടുവെങ്കിൽ അന്ത്യകർമം നിർവഹിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണമെന്നും അവർ പറഞ്ഞു.

അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് സ്വദേശിയായ മിറം തരോണിനെ 2022 ജനുവരി 18നാണ് കാണാതായത്. വേട്ടയാടാൻ പോയ മിറം തരോണിനെ വഴിതെറ്റി കാണാതാകുകയായിരുന്നു. ജനുവരി 27നാണ് പിഎൽഎ മിറാം തരോണിനെ ഇന്ത്യക്ക് തിരികെ നൽകിയത്.

ALSO READ: പലതവണ ചവിട്ടി, ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ചു; ചൈനീസ് സൈന്യം മകനെ മർദിച്ചുവെന്ന് മിറാമിന്‍റെ പിതാവ്

Last Updated : Feb 4, 2022, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.