ETV Bharat / bharat

മനുഷ്യക്കടത്ത്; ബിഹാർ - പൂനെ ട്രെയിനിൽ നിന്ന് 59 കുട്ടികളെ രക്ഷപ്പെടുത്തി

author img

By

Published : May 31, 2023, 10:43 PM IST

ബിഹാറിൽ നിന്ന് കടത്താൻ ശ്രമിച്ച 59 കുട്ടികളെ രണ്ട് സ്‌റ്റേഷനുകളിൽ നിന്നായി ആർപിഎഫ് സംഘവും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി

Child Trafficking in Maharashtra  childrens rescued  rpf maharashtra  childrens recued from train  human trafficking  മനുഷ്യക്കടത്ത്  കുട്ടികളെ രക്ഷപ്പെടുത്തി  കുട്ടികളെ കടത്താൻ ശ്രമം  കടത്താൻ ശ്രമിച്ച കുട്ടികളെ രക്ഷപ്പെടുത്തി
മനുഷ്യക്കടത്ത്

മുംബൈ : ബിഹാർ - പൂനെ ട്രെയിനിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 59 കുട്ടികളെ രക്ഷപ്പെടുത്തി. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർപിഎഫ്) മഹാരാഷ്‌ട്ര പൊലീസിന്‍റെയും സംയുക്ത ഇടപെടലിലാണ് ബുധനാഴ്‌ച കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുട്ടികളെ മഹാരാഷ്‌ട്രയിലെ ഭൂസാവൽ, മൻമാഡ് എന്നിവിടങ്ങളിൽ വച്ച് ദനാപൂർ - പൂനെ സ്‌പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും ആർപിഎഫും എൻജിഒ അംഗങ്ങളും ചേർന്ന് ഭുസാവൽ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. എട്ടിനും 15 നും ഇടയിൽ പ്രായമായ 29 കുട്ടികളെ ഇവിടെ നിന്ന് സംഘം രക്ഷപ്പെടുത്തി.

പിന്നീട് ഇതേ പ്രായത്തിലുള്ള 30 കുട്ടികളെ മൻമാഡിൽ വച്ച് ട്രെയിനിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓപ്പറേഷൻ എഎഎച്ച്‌ടി വഴിയാണ് അന്വേഷണ സംഘം കുട്ടികളെ കണ്ടെത്തിയത്. ബിഹാറിൽ നിന്ന് കൊണ്ടുവന്ന് സാഗ്ലിയിലേയ്‌ക്ക് അയക്കാനിരുന്ന കുട്ടികളെയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളെ രക്ഷപ്പെടുത്തി : കഴിഞ്ഞ വർഷം മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഗിരിഡീഹ്, കുന്തി എന്നീ ജില്ലകളില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയത്. ഇവരെ യുപി, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

കേസിൽ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം പൊലീസ് രക്ഷപ്പെടുത്തിയ 18 പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കൾ തന്നെയാണ് മനുഷ്യക്കടത്ത് സംഘത്തിന് വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുപി, ഡൽഹി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും പ്രാദേശിക എന്‍ജിഒകളുടേയും സഹായത്തോടെയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.

ഈ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഗിരിഡീഹ് ജില്ലയിലെ നരോബാദ് ഗ്രാമത്തില്‍ നിന്ന് ഒരു പെൺകുട്ടിയെ കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അതേ പ്രദേശത്തെ മീന ദേവി എന്ന സ്‌ത്രീയും കൂട്ടാളികളും കുട്ടികളെ രാജസ്ഥാനിലേക്ക് കടത്താൻ പദ്ധതിയിട്ടതായി മനസിലാക്കിയിരുന്നു. അതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.

also read : പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ് ; മനുഷ്യക്കടത്ത് സംഘത്തിന് വിറ്റത് രക്ഷിതാക്കള്‍

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിൽ : കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ അടുത്തടുത്ത ദിവസങ്ങളിലായി 22 ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായിരുന്നു. സെപ്‌റ്റംബർ അഞ്ചിന് ഓസ്‌ട്രേലിയയിലേക്ക് ബോട്ട് മാർഗം കടക്കാൻ ശ്രമിച്ച രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള ഒമ്പത് പേരുമാണ് പിടിയിലായത്. ശേഷം സെപ്‌റ്റംബർ ആറിന് ബോട്ട് മാർഗം കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ശ്രീലങ്കൻ സ്വദേശികളായ ആറ് പുരുഷന്മാരും നാല് സ്‌ത്രീകളും ഒരു കുട്ടിയുമാണ് പൊലീസ് പിടിയിലായത്.

മുംബൈ : ബിഹാർ - പൂനെ ട്രെയിനിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 59 കുട്ടികളെ രക്ഷപ്പെടുത്തി. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർപിഎഫ്) മഹാരാഷ്‌ട്ര പൊലീസിന്‍റെയും സംയുക്ത ഇടപെടലിലാണ് ബുധനാഴ്‌ച കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുട്ടികളെ മഹാരാഷ്‌ട്രയിലെ ഭൂസാവൽ, മൻമാഡ് എന്നിവിടങ്ങളിൽ വച്ച് ദനാപൂർ - പൂനെ സ്‌പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും ആർപിഎഫും എൻജിഒ അംഗങ്ങളും ചേർന്ന് ഭുസാവൽ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. എട്ടിനും 15 നും ഇടയിൽ പ്രായമായ 29 കുട്ടികളെ ഇവിടെ നിന്ന് സംഘം രക്ഷപ്പെടുത്തി.

പിന്നീട് ഇതേ പ്രായത്തിലുള്ള 30 കുട്ടികളെ മൻമാഡിൽ വച്ച് ട്രെയിനിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓപ്പറേഷൻ എഎഎച്ച്‌ടി വഴിയാണ് അന്വേഷണ സംഘം കുട്ടികളെ കണ്ടെത്തിയത്. ബിഹാറിൽ നിന്ന് കൊണ്ടുവന്ന് സാഗ്ലിയിലേയ്‌ക്ക് അയക്കാനിരുന്ന കുട്ടികളെയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളെ രക്ഷപ്പെടുത്തി : കഴിഞ്ഞ വർഷം മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഗിരിഡീഹ്, കുന്തി എന്നീ ജില്ലകളില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയത്. ഇവരെ യുപി, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

കേസിൽ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം പൊലീസ് രക്ഷപ്പെടുത്തിയ 18 പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കൾ തന്നെയാണ് മനുഷ്യക്കടത്ത് സംഘത്തിന് വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുപി, ഡൽഹി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും പ്രാദേശിക എന്‍ജിഒകളുടേയും സഹായത്തോടെയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.

ഈ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഗിരിഡീഹ് ജില്ലയിലെ നരോബാദ് ഗ്രാമത്തില്‍ നിന്ന് ഒരു പെൺകുട്ടിയെ കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അതേ പ്രദേശത്തെ മീന ദേവി എന്ന സ്‌ത്രീയും കൂട്ടാളികളും കുട്ടികളെ രാജസ്ഥാനിലേക്ക് കടത്താൻ പദ്ധതിയിട്ടതായി മനസിലാക്കിയിരുന്നു. അതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.

also read : പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ് ; മനുഷ്യക്കടത്ത് സംഘത്തിന് വിറ്റത് രക്ഷിതാക്കള്‍

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിൽ : കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ അടുത്തടുത്ത ദിവസങ്ങളിലായി 22 ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായിരുന്നു. സെപ്‌റ്റംബർ അഞ്ചിന് ഓസ്‌ട്രേലിയയിലേക്ക് ബോട്ട് മാർഗം കടക്കാൻ ശ്രമിച്ച രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള ഒമ്പത് പേരുമാണ് പിടിയിലായത്. ശേഷം സെപ്‌റ്റംബർ ആറിന് ബോട്ട് മാർഗം കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ശ്രീലങ്കൻ സ്വദേശികളായ ആറ് പുരുഷന്മാരും നാല് സ്‌ത്രീകളും ഒരു കുട്ടിയുമാണ് പൊലീസ് പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.