കൊൽക്കത്ത: പശ്ചിമബംഗാൾ വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി ഇന്ദ്രനിൽ സെന്നിന്‍റെ കൊൽക്കത്തയിലെ വസതിക്ക് സമീപം ബോംബെറിഞ്ഞ സംഭവത്തിൽ ആറു പേർ അറസ്‌റ്റിൽ. മോട്ടോർ സൈക്കിളിലെത്തിയ അക്രമികളാണ് ബോംബെറിഞ്ഞത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആറു പേരിൽ നിന്ന് മൂന്ന് ഇരുചക്ര വാഹനങ്ങളും ബോംബുകളും പിടിച്ചെടുത്തതായി കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും അവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.