ശ്രീനഗർ: കനത്ത മഴയെത്തുടർന്ന് ജമ്മു പ്രവിശ്യയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. രാവിലെ ആരംഭിച്ച മഴയെ തുടർന്ന് ജനജീവിതം തടസ്സപ്പെട്ടു. മഴയിൽ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒക്ടോബർ ഒന്ന് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പനാമ ചൗക്ക്, കനാൽ റോഡ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കുകളും നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും മഴവെള്ളം കടന്നത് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ജമ്മു പ്രവിശ്യയിലെ മറ്റു പല ജില്ലകളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.