ETV Bharat / bharat

അമിത് ഷായുടെ കൊല്‍ക്കത്ത റാലിയില്‍ വ്യാപക അക്രമം; പൊലീസ് ലാത്തി വീശി

എബിവിപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ലാത്തിവീശി. നിരവധി മോട്ടോര്‍ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തീവെച്ചു നശിപ്പിച്ചു.

author img

By

Published : May 14, 2019, 8:45 PM IST

Updated : May 14, 2019, 9:42 PM IST

അമിത് ഷായുടെ കൊല്‍ക്കത്ത റാലിയില്‍ വ്യാപക അക്രമം

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. കൊല്‍ക്കത്ത കോളേജ് സ്ട്രീറ്റിന് സമീപം എബിവിപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. റോഡ് ഷോയില്‍ പങ്കെടുത്ത അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് അക്രമ പരമ്പര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. ക്യാമ്പസില്‍ നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ റോഡിന്‍റെ വശങ്ങളില്‍ ഉണ്ടായിരുന്ന മോട്ടോര്‍ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തീവെച്ചു നശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചെന്നും ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ബിജെപി ആരോപിച്ചു. റോഡ് ഷോയ്ക്ക് മുന്നോടിയായി തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും നശിപ്പിച്ചതായും ആരോപണമുണ്ട്.

അമിത് ഷായുടെ കൊല്‍ക്കത്ത റാലിയില്‍ വ്യാപക അക്രമം

ജാദവ്പൂരിലെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ റാലി നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് തൃണമൂല്‍ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. വോട്ടെടുപ്പ് ദിവസങ്ങളിലും പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. കൊല്‍ക്കത്ത കോളേജ് സ്ട്രീറ്റിന് സമീപം എബിവിപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. റോഡ് ഷോയില്‍ പങ്കെടുത്ത അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് അക്രമ പരമ്പര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. ക്യാമ്പസില്‍ നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ റോഡിന്‍റെ വശങ്ങളില്‍ ഉണ്ടായിരുന്ന മോട്ടോര്‍ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തീവെച്ചു നശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചെന്നും ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ബിജെപി ആരോപിച്ചു. റോഡ് ഷോയ്ക്ക് മുന്നോടിയായി തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും നശിപ്പിച്ചതായും ആരോപണമുണ്ട്.

അമിത് ഷായുടെ കൊല്‍ക്കത്ത റാലിയില്‍ വ്യാപക അക്രമം

ജാദവ്പൂരിലെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ റാലി നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് തൃണമൂല്‍ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. വോട്ടെടുപ്പ് ദിവസങ്ങളിലും പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Intro:Body:

BJP chief Amit Shah's mega rally in Kolkata, that wowed residents with scale and street-party air, ran into trouble later this evening. Clashes broke out and the police stepped in and used batons on the crowds.



Videos from the spot showed chaotic scenes -- people dressed in saffron throwing stones as others run helter-skelter.  Motorcycles parked on the roadside were set on fire.



The road show - called the "Save Republic rally" --- had started around 4.30 pm from Esplanade in central Kolkata.



It went at a leisurely pace through roads lined with saffron ballons and BJP flags, artistes dressed as the Lord Ram and Lakshman stood on trucks as others, dressed as Hanumans, milled around or danced to music - a 30-feet column of people that walked along the BJP chief's cavalcade.



Mr Shah, sporting a pink jacket, waved from the roof of a crawling vehicle. Often, he was seen showering marigold petals on the people -- it was heard that 10,000 kg of marigold petals had been arranged for the event.



It is not yet known what triggered the violence, which took place near Vidyasagar college.



Yesterday, supporters of the BJP and the ruling Trinamool Congress had clashed as the state government withheld permission for a rally led by Amit Shah in the Jadhavpur constituency.


Conclusion:
Last Updated : May 14, 2019, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.