ലഖ്നൗ: സ്ത്രീകളെ നിരന്തരമായി ഫോണിൽ കൂടി ശല്യപ്പെടുത്തിയ കോൺഗ്രസ് നേതാവിന് മർദനം. ഉത്തർ പ്രദേശിലെ ജലൂൺ ജില്ല പ്രസിഡന്‍റ് അനുജ് മിശ്രക്കാണ് മർദനമേറ്റത്. ശനിയാഴ്ച ഒറൈയിലെ സ്റ്റേഷൻ റോഡിൽ വച്ചായിരുന്നു സംഭവം. യുവതികൾ അനുജ് മിശ്രയെ മർദിക്കുന്ന ദ്യശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുജ് മിശ്ര, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്രയുമൊത്തുള്ള ഫോട്ടോയും ദ്യശ്യത്തിനൊപ്പം പ്രചരിക്കുന്നുണ്ട്.
മിശ്ര തങ്ങളെ നിരന്തരമായി ഫോണിൽ ശല്യപ്പെടുത്തിയതായും തുടർന്ന് യു.പി.സി.സി പ്രസിഡന്‍റ് അജയ് കുമാർ ലല്ലുവിനടക്കം പരാതി നൽകിയതായും യുവതികൾ പറഞ്ഞു. എന്നാൽ ഒരിടത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഇയാളെ വിളിച്ചുവരുത്തി ജനമധ്യത്തിന് മുന്നിൽ മർദിച്ചതെന്ന് യുവതികൾ പ്രതികരിച്ചു.