ജയ്പൂർ: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായിരുന്ന സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരാൻ പണം വാഗ്ദാനം ചെയ്തെന്ന കോൺഗ്രസ് എംഎൽഎയുടെ ആരോപണം തെറ്റെന്ന് സച്ചിൻ പൈലറ്റ്. എംഎൽഎ ഗിരിരാജ് സിങ്ങ് മലിംഗയ്ക്ക് ലീഗൽ നോട്ടീസ് നൽകിയതായും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മലിംഗ മാധ്യമങ്ങൾക്ക് നൽകിയ തെറ്റായ പ്രസ്താവനയ്ക്കെതിരെ നിയമപരമായ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
പൈലറ്റിന്‍റെ വസതിയിൽ ചർച്ച നടന്നതായും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയെക്കുറിച്ച് താൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചതായും മലിംഗ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബിജെപിയിൽ ചേരാൻ പൈലറ്റ് പണം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താൻ നിരസിച്ചെന്നും മലിംഗ പറഞ്ഞു.