ETV Bharat / bharat

തമിഴ്‌നാട് ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി - എം.കണ്ണദാസന്‍

ജസ്റ്റിസ് എം.സത്യനാരായണന്‍, ആര്‍.ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് എം.കണ്ണദാസന്‍ നല്‍കിയ ഹര്‍ജി തള്ളിയത്.

Plea to remove Guv  Madras High Court  Banwarilal Purohit  Rajiv Gandhi assassination case  CBI  Justices M Sathyanarayanan  തമിഴ്‌നാട് ഗവര്‍ണര്‍  മദ്രാസ് ഹൈക്കോടതി  ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്  തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം  എം.കണ്ണദാസന്‍  രാജീവ് ഗാന്ധി വധക്കേസ്
ടിഎൻ ഗവർണറെ നീക്കം ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി
author img

By

Published : Jan 4, 2020, 10:07 AM IST

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ നിര്‍ദേശത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതിന്‍റെ പേരിലാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മാറ്റാനാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എം.സത്യനാരായണന്‍, ആര്‍.ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് എം.കണ്ണദാസന്‍ നല്‍കിയ ഹര്‍ജി തള്ളിയത്.

ഏഴ് പ്രതികളെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിടാൻ തമിഴ്‌നാട് ഗവർണറോട് ശുപാർശ ചെയ്‌ത് 2018 സെപ്റ്റംബർ ഒമ്പതിന് തമിഴ്‌നാട് മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ 15 മാസത്തിന് ശേഷവും ഗവര്‍ണര്‍ നടപടിയെടുത്തിട്ടില്ലെന്നും ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണദാസൻ ഹര്‍ജി സമര്‍പ്പിച്ചത്.

ഗവർണറെ മാറ്റാനാവശ്യപ്പെട്ട് 2019 നവംബർ 22ന് കേന്ദ്രസർക്കാരിനും ഇദ്ദേഹം നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്‌ത ഏഴ് പ്രതികളെ വിട്ടയക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും നിയമപ്രകാരം കേന്ദ്രവുമായി ആലോചിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരുന്നു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ഏഴ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ കേന്ദ്ര സർക്കാരിനെ സമീപിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂടാതെ ഏഴ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ നിർദേശം 2018 ഓഗസ്റ്റ് പത്തിന് സുപ്രീം കോടതിയിലും കേന്ദ്രം എതിർത്തിരുന്നു. കേന്ദ്ര ഏജൻസി അന്വേഷിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ശിക്ഷ ഇളവുചെയ്യാന്‍ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാൻ കേന്ദ്രത്തിന്‍റെ അനുമതി നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1991 മെയ് 21 ന് തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ നളിനി, ഭർത്താവ് മുരുകൻ, ശാന്തന്‍, റോബർട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍, എസ് ജയകുമാർ എന്നിവരാണ് ഇപ്പോഴും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ നിര്‍ദേശത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതിന്‍റെ പേരിലാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മാറ്റാനാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എം.സത്യനാരായണന്‍, ആര്‍.ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് എം.കണ്ണദാസന്‍ നല്‍കിയ ഹര്‍ജി തള്ളിയത്.

ഏഴ് പ്രതികളെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിടാൻ തമിഴ്‌നാട് ഗവർണറോട് ശുപാർശ ചെയ്‌ത് 2018 സെപ്റ്റംബർ ഒമ്പതിന് തമിഴ്‌നാട് മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ 15 മാസത്തിന് ശേഷവും ഗവര്‍ണര്‍ നടപടിയെടുത്തിട്ടില്ലെന്നും ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണദാസൻ ഹര്‍ജി സമര്‍പ്പിച്ചത്.

ഗവർണറെ മാറ്റാനാവശ്യപ്പെട്ട് 2019 നവംബർ 22ന് കേന്ദ്രസർക്കാരിനും ഇദ്ദേഹം നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്‌ത ഏഴ് പ്രതികളെ വിട്ടയക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും നിയമപ്രകാരം കേന്ദ്രവുമായി ആലോചിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരുന്നു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ഏഴ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ കേന്ദ്ര സർക്കാരിനെ സമീപിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂടാതെ ഏഴ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ നിർദേശം 2018 ഓഗസ്റ്റ് പത്തിന് സുപ്രീം കോടതിയിലും കേന്ദ്രം എതിർത്തിരുന്നു. കേന്ദ്ര ഏജൻസി അന്വേഷിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ശിക്ഷ ഇളവുചെയ്യാന്‍ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാൻ കേന്ദ്രത്തിന്‍റെ അനുമതി നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1991 മെയ് 21 ന് തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ നളിനി, ഭർത്താവ് മുരുകൻ, ശാന്തന്‍, റോബർട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍, എസ് ജയകുമാർ എന്നിവരാണ് ഇപ്പോഴും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

ZCZC
PRI ESPL LGL NAT SRG
.CHENNAI LGM1
TN-HC-RAJIV-GOVERNOR
plea to remove Guv for ignoring advice of council of ministers
to release
Chennai, Dec 3 (PTI) The Madras High Court on Friday
dismissed a plea seeking a direction to the Union government
to remove Banwarilal Purohit as Tamil Nadu Governor for not
passing orders on the Council of Ministers' advice to release
the seven convicts in the Rajiv Gandhi assassination case.
A Division Bench, comprising Justices M Sathyanarayanan
and R Hemalatha dismissed as not maintainable, the petition of
president of Kanchipuram District Thanthai Periyar Dravidar
Kazhagam, M Kannadasan.
The petitioner submitted that the Council of Ministers
had passed a resolution on September 9, 2018, recommending and
advising the Tamil Nadu Governor to order premature release of
seven convicts.
Despite a lapse of nearly 15 months, the Governor was yet
to take a call and therefore such 'inaction' amounted to
violation of provisions of the Constitution, Kannadasan said
He said he had also submitted a representation to the
union government on November 22, 2019, pointing out the
'inaction' on the part of the Governor and prayed for
appropriate action to remove him and it was acknowledged on
December 3, 2019.
The petitioner, alleging inaction on the part of Union
government, filed the above writ petition.
Home Ministry Officials had said the Governor has no
power to release the seven convicts as recommended by the
state government and would have to consult the Centre as per
law.
Since the probe into the case was done by CBI, the
Governor would have to consult the central government before
taking a decision to remit or commute the sentence of the
seven convicts, they had said.
The AIADMK government in Tamil Nadu had recommended to
the Governor to release the convicts, a move hailed by most
political parties in the state.
On August 10, 2018, the Centre had opposed in the
Supreme Court, the proposal of the Tamil Nadu government to
release the seven convicts, saying that setting them free
would set a wrong precedent.
The Supreme Court had said that the state government
cannot remit sentence of any convict in cases probed by a
central agency and the Centre's approval was mandatory to
release the killers of Rajiv Gandhi as the case was probed by
the CBI.
Nalini, her husband Murugan, Santhan, Robert Payas,
Perarivalan, Ravichandran and S Jayakumar are serving life
term in connection with the assassination of Gandhi by a
suicide bomber at an election rally in Tamil Nadu on May 21,
1991. PTI COR
APR
APR
01031644
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.