ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട മീററ്റ് എസ്.പിയെ ന്യായീകരിച്ച് സംസ്ഥാന എ.ഡി.ജി.പി പ്രശാന്ത് കുമാര്‍. "പ്രകടനത്തില്‍ പങ്കെടുത്തവര്‍ അയൽരാജ്യത്തെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തത് വീഡിയോയിൽ വ്യക്തമാണ്. കല്ലേറും അക്രമവും കടുത്തപ്പോഴാണ് അയൽ രാജ്യത്തേക്ക് പോകാൻ പറഞ്ഞത്"- എ.ഡി.ജി.പി പറഞ്ഞു.
എസ്.പിയുടെ വിവാദ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് എഡിജിപി ന്യായീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സർക്കാർ ജനങ്ങളിൽ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.