ETV Bharat / bharat

നിർഭയ കേസ്; അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും - nirbhaya case latest news

മറ്റ് മൂന്ന് പേർ സമർപ്പിച്ച അവലോകന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു

നിർഭയ കേസ്:അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും  Nirbhaya case: Supreme Court to hear Akshay Kumar Singh's plea  nirbhaya case latest news  nirbhaya case updates
നിർഭയ കേസ്:അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Dec 17, 2019, 8:41 AM IST

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യത്തിൽ വധശിക്ഷ ശരിവെക്കുന്ന 2017 ലെ സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുനരവലോകന ഹർജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 9ന് മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്‌ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച അവലോകന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഡിസംബർ 16 ന് ഓടുന്ന ബസിൽ 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയും പിന്നീട് ബസിൽ നിന്ന് തള്ളിയിടുകയും ചെയ്‌തു. 2012 ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ച് നിർഭയ മരിച്ചു. കേസിലെ പ്രതികളിലൊരാളായ രാം സിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്‌തു. 18 വയസ് തികയാതിരുന്ന പ്രതികളിലൊരാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിക്കുകയും മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ് മോചിപ്പിക്കുകയും ചെയ്‌തിരുന്നു. കേസിൽ ഡൽഹി ഹൈക്കോടതിയും വിചാരണക്കോടതിയും നൽകിയ വധശിക്ഷ സുപ്രീംകോടതി 2017 ലെ വിധിന്യായത്തിൽ ശരിവച്ചിരുന്നു.

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യത്തിൽ വധശിക്ഷ ശരിവെക്കുന്ന 2017 ലെ സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുനരവലോകന ഹർജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 9ന് മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്‌ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച അവലോകന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഡിസംബർ 16 ന് ഓടുന്ന ബസിൽ 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയും പിന്നീട് ബസിൽ നിന്ന് തള്ളിയിടുകയും ചെയ്‌തു. 2012 ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ച് നിർഭയ മരിച്ചു. കേസിലെ പ്രതികളിലൊരാളായ രാം സിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്‌തു. 18 വയസ് തികയാതിരുന്ന പ്രതികളിലൊരാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിക്കുകയും മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ് മോചിപ്പിക്കുകയും ചെയ്‌തിരുന്നു. കേസിൽ ഡൽഹി ഹൈക്കോടതിയും വിചാരണക്കോടതിയും നൽകിയ വധശിക്ഷ സുപ്രീംകോടതി 2017 ലെ വിധിന്യായത്തിൽ ശരിവച്ചിരുന്നു.

Intro:സംസ്ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ.തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ പ്രളയങ്ങളിൽ ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.ജപ്‌തി നോട്ടീസ് ലഭിച്ചതിനാലാണ് ആത്മഹത്യ.Body:മരോട്ടിച്ചാൽ രാഗം റോഡിൽ തട്ടിൽ പാഴൂങ്കാരൻ വീട്ടിൽ ഔസേപ്പിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണമടയുകയായിരുന്നു. നേന്ത്രവാഴ കൃഷിക്കായി ഒരു വർഷം മുൻപ് മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഔസേപ് 75000 രൂപ വായ്പ എടുത്തിരുന്നു. പ്രളയത്തിൽ കൃഷി നാശം ഉണ്ടായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഈ മാസം മുപ്പതിന് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനാൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കിൽ നിന്ന് അറിയിച്ചിരുന്നു. ഇത് കൂടാതെ തൃശൂർ ഗ്രാമീണ ബാങ്കിൽ നിന്നും എടുത്ത 50,000 രൂപയുടെ വായ്പ കുടിശിക തിരിച്ചടക്കാനും ഔസേപ്പിന് നോട്ടീസ് കിട്ടി. ഇതേ തുടർന്നുള്ള മനോവിഷമാണ് ജീവനൊടുക്കാൻ കാരണമായത് .

ഇ ടിവി ഭാരത്
തൃശൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.