ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലെ 22 കലാപകാരികളെ മ്യാൻമർ ആർമി ഇന്ത്യയ്ക്ക് കൈമാറി. മണിപ്പൂരിലും, അസമിലും നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ- മ്യാന്മര്‍ അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഇവർ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവലും മ്യാന്മര്‍ മിലിട്ടറി കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓങ് ഹയാങ്ങും തമ്മില്‍ സംയുക്തമായി പ്രവര്‍ത്തിച്ചാണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മ്യാന്മര്‍ ഭീകരരെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും മ്യാന്മര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.