ന്യൂഡൽഹി: പ്രാദേശിക വ്യത്യാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് സീതാരാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ സംരക്ഷണത്തിനായി ആർഎസ്‌എസ്, ബിജെപിയുടെ അക്രമങ്ങൾക്കെതിരെയാകണം പോരാട്ടം. ഇതിനായി പ്രാദേശിക വ്യാത്യാസവും വൈരാഗ്യങ്ങളും മാറ്റിവയ്ക്കണെമെന്നും യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പശ്ചിമ ബംഗാൾ നിയമസഭയിൽ പാസാക്കാത്തതിൽ യെച്ചൂരി വിമർശിച്ചു.
-
It is strange that the West Bengal government has rejected a Resolution, suggested by Left parties and Congress in the Business Advisory Committee, against the CAA/NRC/NPR this morning. https://t.co/5VpwntgY6a
— Sitaram Yechury (@SitaramYechury) January 9, 2020 " class="align-text-top noRightClick twitterSection" data="
">It is strange that the West Bengal government has rejected a Resolution, suggested by Left parties and Congress in the Business Advisory Committee, against the CAA/NRC/NPR this morning. https://t.co/5VpwntgY6a
— Sitaram Yechury (@SitaramYechury) January 9, 2020It is strange that the West Bengal government has rejected a Resolution, suggested by Left parties and Congress in the Business Advisory Committee, against the CAA/NRC/NPR this morning. https://t.co/5VpwntgY6a
— Sitaram Yechury (@SitaramYechury) January 9, 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി നിലപാടെടുത്തിരുന്നു. ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിൽ കോൺഗ്രസും ഇടതുപക്ഷവും സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടെന്ന് ആരോപണം ഉന്നയിച്ചായിരുന്നു മമതയുടെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും താൻ ഒറ്റയ്ക്ക് പോരാടുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കി.