ETV Bharat / bharat

ഹിന്ദു സമാജ് പാർട്ടിയുടെ പ്രസിഡന്‍റായി കമലേഷ് തിവാരിയുടെ ഭാര്യ

author img

By

Published : Oct 26, 2019, 9:17 AM IST

കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു

കിരൺ തിവാരി

ലഖ്‌നൗ: യുപിയിലെ ഹിന്ദു സംഘടനാ നേതാവ് കമലേഷ് തിവാരിയുടെ ഭാര്യ കിരൺ തിവാരിയെ ഹിന്ദു സമാജ് പാർട്ടിയുടെ പുതിയ പ്രസിഡന്‍റായി നിയമിക്കാൻ തീരുമാനം. ഹിന്ദു സമാജ് പാർട്ടി സ്ഥാപകനും നേതാവുമായ കമലേഷ് തിവാരി ഈ മാസം 18നാണ് വെടിയേറ്റ് മരിച്ചത്. ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്ത് വച്ചാണ് കമലേഷ് തിവാരിക്ക് വെടിയേറ്റത്. കൊലപാതകക്കേസില്‍ മുഖ്യ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സൂറത്തിൽ താമസക്കാരായ അഷ്‌ഫാഖ് ഷെയ്ഖിനെയും മുയിനുദ്ദീൻ പഠാനെയും രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പിടികൂടിയത്. ഇവരെ യുപി പൊലീസിന് കൈമാറി. പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഷിദ് പഠാൻ, ഫൈസാൻ ഷെയ്‌ഖ്, മൗലാന മൊഹ്‌സിൻ ഷെയ്ഖ് എന്നിവരെ ഒക്ടോബർ 22 ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ലഖ്‌നൗ: യുപിയിലെ ഹിന്ദു സംഘടനാ നേതാവ് കമലേഷ് തിവാരിയുടെ ഭാര്യ കിരൺ തിവാരിയെ ഹിന്ദു സമാജ് പാർട്ടിയുടെ പുതിയ പ്രസിഡന്‍റായി നിയമിക്കാൻ തീരുമാനം. ഹിന്ദു സമാജ് പാർട്ടി സ്ഥാപകനും നേതാവുമായ കമലേഷ് തിവാരി ഈ മാസം 18നാണ് വെടിയേറ്റ് മരിച്ചത്. ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്ത് വച്ചാണ് കമലേഷ് തിവാരിക്ക് വെടിയേറ്റത്. കൊലപാതകക്കേസില്‍ മുഖ്യ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സൂറത്തിൽ താമസക്കാരായ അഷ്‌ഫാഖ് ഷെയ്ഖിനെയും മുയിനുദ്ദീൻ പഠാനെയും രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പിടികൂടിയത്. ഇവരെ യുപി പൊലീസിന് കൈമാറി. പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഷിദ് പഠാൻ, ഫൈസാൻ ഷെയ്‌ഖ്, മൗലാന മൊഹ്‌സിൻ ഷെയ്ഖ് എന്നിവരെ ഒക്ടോബർ 22 ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.