ഭോപ്പാൽ: മധ്യപ്രദേശിലെ ഷാജാപൂരിൽ കിണർ നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട് നാല് തൊഴിലാളികൾ മരിച്ചു. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ചൊവ്വാഴ്ച വൈകീട്ട് 6.30 ന് ബിജ്‌നഖേദി ഗ്രാമത്തിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കിണറിന് 40 അടി താഴ്ചയുണ്ടായിരുന്നു. കിണറിന് ചുറ്റും കെട്ടിയ മതിൽ ഉള്ളിലേക്ക് ഇടിഞ്ഞ് കുഴി മൂടിയാണ് അപകടം നടന്നത്. 12 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം നാല് പേരുടെയും മൃതദേഹം കണ്ടെത്തി. അപകടത്തെ തുടർന്ന് കിണർ ഉടമയായ കലു സിംഗും സഹോദരൻ നാരായൺ സിംഗും ഒളിവിലാണ്. കാങ്കു ഭായ് (30), ലീലബായ് (35), ഭുരി ഭായ് (24), പൃഥ്വി സിംഗ് (26) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.
കിണർ നിർമാണത്തിനിടെ അപകടം; നാല് പേർ മരിച്ചു
12 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഭോപ്പാൽ: മധ്യപ്രദേശിലെ ഷാജാപൂരിൽ കിണർ നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട് നാല് തൊഴിലാളികൾ മരിച്ചു. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ചൊവ്വാഴ്ച വൈകീട്ട് 6.30 ന് ബിജ്‌നഖേദി ഗ്രാമത്തിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കിണറിന് 40 അടി താഴ്ചയുണ്ടായിരുന്നു. കിണറിന് ചുറ്റും കെട്ടിയ മതിൽ ഉള്ളിലേക്ക് ഇടിഞ്ഞ് കുഴി മൂടിയാണ് അപകടം നടന്നത്. 12 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം നാല് പേരുടെയും മൃതദേഹം കണ്ടെത്തി. അപകടത്തെ തുടർന്ന് കിണർ ഉടമയായ കലു സിംഗും സഹോദരൻ നാരായൺ സിംഗും ഒളിവിലാണ്. കാങ്കു ഭായ് (30), ലീലബായ് (35), ഭുരി ഭായ് (24), പൃഥ്വി സിംഗ് (26) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.