ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ ധനമന്ത്രി പി. ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സിബിഐ കേസില്‍ തന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ചിദംബരത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിചാരണ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചിദംബരത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിചാരണക്കോടിതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയക്ക് വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മേയ് 15 നാണ് സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും കേസെടുക്കുകയായിരുന്നു.