ETV Bharat / bharat

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍  വിധി ഇന്ന്

author img

By

Published : Jul 2, 2019, 4:10 PM IST

Updated : Jul 3, 2019, 7:05 AM IST

കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ

ബിനോയ് കോടിയേരി വിവാദം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോശി കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു.

എഴുതി നൽകിയ വാദത്തിന് പുറമേ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, യുവതിക്ക് പണം കൈമാറിയതിന്‍റെ രേഖകൾ എന്നിവ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന വാദത്തിന് ബലമേകാൻ സമാന കേസുകളുടെ വിധി പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബിനോയിയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ നൽകിയത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്ന വാദമാണ് ബിനോയിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ഉയർത്തിയത്.

ഡി എന്‍ എ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണ്, വ്യക്തിപരമായ കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. ഏറെ നാൾ ഒന്നിച്ച് താമസിച്ച് തെറ്റി പിരിയുമ്പോൾ ഇരുകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ബലാത്സംഗ കുറ്റമാകുന്നതെങ്ങനെയെന്നും അഭിഭാഷകൻ ചോദിച്ചു. നടൻ ആദിത്യ മോഹനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്.

എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുമ്പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്‍റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോശി കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു.

എഴുതി നൽകിയ വാദത്തിന് പുറമേ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, യുവതിക്ക് പണം കൈമാറിയതിന്‍റെ രേഖകൾ എന്നിവ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന വാദത്തിന് ബലമേകാൻ സമാന കേസുകളുടെ വിധി പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബിനോയിയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ നൽകിയത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്ന വാദമാണ് ബിനോയിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ഉയർത്തിയത്.

ഡി എന്‍ എ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണ്, വ്യക്തിപരമായ കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. ഏറെ നാൾ ഒന്നിച്ച് താമസിച്ച് തെറ്റി പിരിയുമ്പോൾ ഇരുകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ബലാത്സംഗ കുറ്റമാകുന്നതെങ്ങനെയെന്നും അഭിഭാഷകൻ ചോദിച്ചു. നടൻ ആദിത്യ മോഹനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്.

എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുമ്പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്‍റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

Intro:Body:Conclusion:
Last Updated : Jul 3, 2019, 7:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.