ETV Bharat / bharat

അയോധ്യ കേസിന്‍റെ നാള്‍വഴികള്‍

author img

By

Published : Nov 9, 2019, 8:13 AM IST

Updated : Nov 9, 2019, 11:40 AM IST

പതിറ്റാണ്ടുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കി സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

ചരിത്രവിധിക്ക് കാതോര്‍ത്ത് രാജ്യം: അയോധ്യ കേസ് നാള്‍വഴികള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായി വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാമജന്മഭൂമി - ബാബറി മസ്‌ജിദ് കേസില്‍ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗം ഭരണഘടനാ ബഞ്ച് വിധി പറഞ്ഞത്. തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നും, പള്ളി നിര്‍മിക്കാന്‍ മുസ്ലീങ്ങള്‍ക്ക് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമാണ് കോടതി വിധിയിലുള്ളത്.

നാള്‍ വഴികള്‍

1528: ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്‍റെ ഉത്തരവിനെത്തുടര്‍ന്ന് ബാബറി മസ്‌ജിദ് നിര്‍മിച്ചു.

1885 ജനുവരി 29: ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്‌ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തിയുടെ ഹര്‍ജി. പക്ഷേ ഫാസിയാബാദ് ജില്ലാ കോടതി ഹര്‍ജി തള്ളി.

1949 ഓഗസ്റ്റ് 22: ബാബറി മസ്‌ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചു .

1950 ജനുവരി 16: രാമവിഗ്രഹത്തില്‍ പൂജ നടത്താനുള്ള അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കി

1959: മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്‌തു.

1961: അഖാഡെയുടെ കേസിന് മറുപടിയായി, ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്‌തു.

1986 ഫെബ്രുവരി 1: കേസിലെ ആദ്യ വിധി. വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ രാമവിഗ്രഹത്തില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു.

1989 ഓഗസ്റ്റ് 14: തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍. കെ അദ്വാനിയുടെ രഥയാത്ര ആരംഭിച്ചു.

1992 ഡിസംബര്‍ 6: രാജ്യം നടുങ്ങിയ ദിനം. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. പള്ളിയിലേക്ക് ഇരച്ചെത്തിയ ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ബാബ്റി മസ്‌ജിദ് പൊളിച്ചു.

1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി. കേസ് പൂര്‍ണമായും സുപ്രീം കോടതിയിലേക്ക്

1994 ഒക്‌ടോബര്‍ 24: ഇസ്ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്‌മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

2002 ഏപ്രില്‍: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതിയില്‍ വാദം തുടങ്ങി.

2003 മാര്‍ച്ച് 13: തര്‍ക്കഭൂമിയില്‍ മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു . ഭൂരെ അസ്‍ലം കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി

2010 സെപ്റ്റംബര്‍ 30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.

2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു

2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിച്ചു.

2017 മാര്‍ച്ച് 21: കേസ് സുപ്രീംകോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ നിര്‍ദേശിച്ചു.

2017 ഡിസംബര്‍1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.

2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി.

2019 ജനുവരി 8: വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിച്ചു.

2019 ജനുവരി 10: ജസ്റ്റിസ് യു.യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.

2019 ജനുവരി 25: യു.യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ചിന് രൂപം നല്‍കി

2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.

2019 മെയ് 9: മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

2019 മെയ് 10: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.

2019 ജൂലായ് 11: മധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.

2019 ഓഗസ്റ്റ് 1: മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുന്നു.

2019 ഓഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.

2019 ഓഗസ്റ്റ് 6: ഭൂമിയുടെ അവകാശതര്‍ക്കത്തില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. വാദം കേട്ടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച്

2019 ഒക്‌ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് അവസാനം.കേസില്‍ അന്തിമ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

2019 നവംബര്‍ 8: നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീംകോടതി അറിയിച്ചു.

2019 നവംബര്‍ 9: തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക്. മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം

ന്യൂഡല്‍ഹി : ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായി വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാമജന്മഭൂമി - ബാബറി മസ്‌ജിദ് കേസില്‍ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗം ഭരണഘടനാ ബഞ്ച് വിധി പറഞ്ഞത്. തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നും, പള്ളി നിര്‍മിക്കാന്‍ മുസ്ലീങ്ങള്‍ക്ക് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമാണ് കോടതി വിധിയിലുള്ളത്.

നാള്‍ വഴികള്‍

1528: ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്‍റെ ഉത്തരവിനെത്തുടര്‍ന്ന് ബാബറി മസ്‌ജിദ് നിര്‍മിച്ചു.

1885 ജനുവരി 29: ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്‌ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തിയുടെ ഹര്‍ജി. പക്ഷേ ഫാസിയാബാദ് ജില്ലാ കോടതി ഹര്‍ജി തള്ളി.

1949 ഓഗസ്റ്റ് 22: ബാബറി മസ്‌ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചു .

1950 ജനുവരി 16: രാമവിഗ്രഹത്തില്‍ പൂജ നടത്താനുള്ള അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കി

1959: മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്‌തു.

1961: അഖാഡെയുടെ കേസിന് മറുപടിയായി, ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്‌തു.

1986 ഫെബ്രുവരി 1: കേസിലെ ആദ്യ വിധി. വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ രാമവിഗ്രഹത്തില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു.

1989 ഓഗസ്റ്റ് 14: തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍. കെ അദ്വാനിയുടെ രഥയാത്ര ആരംഭിച്ചു.

1992 ഡിസംബര്‍ 6: രാജ്യം നടുങ്ങിയ ദിനം. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. പള്ളിയിലേക്ക് ഇരച്ചെത്തിയ ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ബാബ്റി മസ്‌ജിദ് പൊളിച്ചു.

1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി. കേസ് പൂര്‍ണമായും സുപ്രീം കോടതിയിലേക്ക്

1994 ഒക്‌ടോബര്‍ 24: ഇസ്ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്‌മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

2002 ഏപ്രില്‍: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതിയില്‍ വാദം തുടങ്ങി.

2003 മാര്‍ച്ച് 13: തര്‍ക്കഭൂമിയില്‍ മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു . ഭൂരെ അസ്‍ലം കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി

2010 സെപ്റ്റംബര്‍ 30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.

2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു

2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിച്ചു.

2017 മാര്‍ച്ച് 21: കേസ് സുപ്രീംകോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ നിര്‍ദേശിച്ചു.

2017 ഡിസംബര്‍1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.

2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി.

2019 ജനുവരി 8: വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിച്ചു.

2019 ജനുവരി 10: ജസ്റ്റിസ് യു.യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.

2019 ജനുവരി 25: യു.യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ചിന് രൂപം നല്‍കി

2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.

2019 മെയ് 9: മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

2019 മെയ് 10: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.

2019 ജൂലായ് 11: മധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.

2019 ഓഗസ്റ്റ് 1: മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുന്നു.

2019 ഓഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.

2019 ഓഗസ്റ്റ് 6: ഭൂമിയുടെ അവകാശതര്‍ക്കത്തില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. വാദം കേട്ടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച്

2019 ഒക്‌ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് അവസാനം.കേസില്‍ അന്തിമ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

2019 നവംബര്‍ 8: നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീംകോടതി അറിയിച്ചു.

2019 നവംബര്‍ 9: തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക്. മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം

Intro:Body:Conclusion:
Last Updated : Nov 9, 2019, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.