ന്യൂഡൽഹി: ഇറാനിൽ നിന്നെത്തിയ 142 ഇന്ത്യക്കാരെ നിരീക്ഷണത്തിനായി ജോദ്‌പൂരിലെത്തിക്കും. സ്‌പൈസ് ജെറ്റിന്‍റെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ നിന്നും ഇവരെ രാജസ്ഥാനിലെത്തിക്കുക. ഇവിടെ സർക്കാർ നൽകുന്ന നിരീക്ഷണ സൗകര്യത്തിൽ പാർപ്പിക്കും. ഇതിനായി ബോയിങ് 737 വിമാനം സജ്ജമായി. ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അതിർത്തികളടക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി.
ജോദ്‌പൂരിലെത്തി മടങ്ങുന്ന വിമാനം അണുവിമുക്തമാക്കിയതിന് ശേഷമാണ് ഡൽഹിയിലേക്ക് തിരിക്കുക. മാർച്ച് 29 ന് പുലർച്ചെ 1.40 ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി പറക്കുന്ന വിമാനം ജോദ്‌പൂർ വിമാനത്താവളത്തിൽ പുലർച്ചെ മൂന്നു മണിയോടെ എത്തും.