ETV Bharat / bharat

ബംഗാളിലെ സീറ്റ് വിഭജനം, വാക്പോര് മുറുകുന്നു; ചർച്ചക്കായി കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് ടിഎംസി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 3:09 PM IST

Bengal Seat Sharing: ബംഗാളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് ടിഎംസി വൃത്തങ്ങൾ അറിയിച്ചു.

Bengal Seat Sharing  trinamool congress  ത്രിണമൂൽ കോൺഗ്രസ്  ബംഗാൾ സീറ്റ് വിഭജനം
Bengal Seat Sharing

ന്യൂഡൽഹി : ബംഗാളിലെ സീറ്റ് വിഭജനവുമായി (Bengal Seat Sharing) ബന്ധപ്പെട്ട് വാക്‌പോര് തുടരുന്നതിനിടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് (Trinamool Congress). പാർട്ടി പ്രതിപക്ഷ സംഖ്യത്തോട് പ്രതിജ്ഞാബദ്ധമാണെന്നും തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഡിസംബർ 19ന് നടന്ന ഇന്ത്യ ബ്ലോക്കിന്‍റെ അവസാന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഡിസംബർ 31 വരെ സമയപരിധി നീട്ടിയിരുന്നു.

'സമയപരിധി ഇതിനകം കഴിഞ്ഞു, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ എന്തായാലും ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഞങ്ങൾ വലിയ മനസുള്ളവരാണ്, ഞങ്ങൾ ഇന്ത്യൻ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്. ഇത് പരിഹരിക്കാൻ അവർക്ക് കുറച്ച് ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് തോന്നുന്നു' എന്ന് ഒരു മുതിർന്ന ടിഎംസി നേതാവ് പറഞ്ഞു.

പശ്ചിമബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിൽ കോൺഗ്രസിനും സിപിഎമ്മിനും കൂടി രണ്ട് സീറ്റ് നൽകാം എന്ന നിലപാട് തൃണമൂൽ കോൺഗ്രസ് അറിയിച്ചതോടെയാണ് വാക്‌പോര് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കേണ്ടതിനാൽ സംയുക്ത പരിപാടികളെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 19ലെ യോഗത്തിൽ എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു സംയുക്ത റാലികൾ. പശ്ചിമ ബംഗാളിൽ കൂടി കടന്നു പോകുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. വ്യാഴാഴ്‌ചയാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടത്.

523 കിലോമീറ്ററും മുർഷിദാബാദ് ഉൾപ്പെടെ ഏഴ് ജില്ലകളിലുമായി അഞ്ച് ദിവസമാണ് പശ്ചിമബംഗാളിൽ യാത്ര നടക്കുക. അതേസമയം, സീറ്റ് വിഭജനത്തെ തുടർന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി (Adhir Ranjan Chowdhury) ടിഎംസിക്ക് നേരെ ആഞ്ഞടിച്ചിരുന്നു. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബംഗാളിൽ സീറ്റിനായി മമത ബാനർജിയോട് കെഞ്ചാനില്ലെന്നും അവരുടെ ദയാവായ്‌പ് കോൺഗ്രസിന് ആവശ്യമില്ലെന്നും കോൺഗ്രസിന് സ്വന്തം നിലയ്‌ക്ക് മത്സരിക്കാൻ ശേഷിയുണ്ടെന്നും പിസിസി അധ്യക്ഷൻ രഞ്ജൻ ചൗധരി അറിയിച്ചിരുന്നു.

അതേസമയം, സഖ്യം നിലനിർത്തണമെന്നുണ്ടെങ്കിൽ അധീർ രഞ്ജൻ ചൗധരിയും ബംഗാളിലെ മറ്റ് ചില കോൺഗ്രസ് നേതാക്കളും തങ്ങൾക്ക് നേരെ നടത്തുന്ന പതിവ് അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നാണ് തൃണമൂൽ എംപി സൗഗത റോയിയുടെ പ്രതികരണം. ബംഗാളിൽ സഖ്യം വേണമെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡ് അധീർ ചൗധരിയെ നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : ബംഗാളിലെ സീറ്റ് വിഭജനവുമായി (Bengal Seat Sharing) ബന്ധപ്പെട്ട് വാക്‌പോര് തുടരുന്നതിനിടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് (Trinamool Congress). പാർട്ടി പ്രതിപക്ഷ സംഖ്യത്തോട് പ്രതിജ്ഞാബദ്ധമാണെന്നും തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഡിസംബർ 19ന് നടന്ന ഇന്ത്യ ബ്ലോക്കിന്‍റെ അവസാന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഡിസംബർ 31 വരെ സമയപരിധി നീട്ടിയിരുന്നു.

'സമയപരിധി ഇതിനകം കഴിഞ്ഞു, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ എന്തായാലും ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഞങ്ങൾ വലിയ മനസുള്ളവരാണ്, ഞങ്ങൾ ഇന്ത്യൻ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്. ഇത് പരിഹരിക്കാൻ അവർക്ക് കുറച്ച് ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് തോന്നുന്നു' എന്ന് ഒരു മുതിർന്ന ടിഎംസി നേതാവ് പറഞ്ഞു.

പശ്ചിമബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിൽ കോൺഗ്രസിനും സിപിഎമ്മിനും കൂടി രണ്ട് സീറ്റ് നൽകാം എന്ന നിലപാട് തൃണമൂൽ കോൺഗ്രസ് അറിയിച്ചതോടെയാണ് വാക്‌പോര് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കേണ്ടതിനാൽ സംയുക്ത പരിപാടികളെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 19ലെ യോഗത്തിൽ എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു സംയുക്ത റാലികൾ. പശ്ചിമ ബംഗാളിൽ കൂടി കടന്നു പോകുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. വ്യാഴാഴ്‌ചയാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടത്.

523 കിലോമീറ്ററും മുർഷിദാബാദ് ഉൾപ്പെടെ ഏഴ് ജില്ലകളിലുമായി അഞ്ച് ദിവസമാണ് പശ്ചിമബംഗാളിൽ യാത്ര നടക്കുക. അതേസമയം, സീറ്റ് വിഭജനത്തെ തുടർന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി (Adhir Ranjan Chowdhury) ടിഎംസിക്ക് നേരെ ആഞ്ഞടിച്ചിരുന്നു. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബംഗാളിൽ സീറ്റിനായി മമത ബാനർജിയോട് കെഞ്ചാനില്ലെന്നും അവരുടെ ദയാവായ്‌പ് കോൺഗ്രസിന് ആവശ്യമില്ലെന്നും കോൺഗ്രസിന് സ്വന്തം നിലയ്‌ക്ക് മത്സരിക്കാൻ ശേഷിയുണ്ടെന്നും പിസിസി അധ്യക്ഷൻ രഞ്ജൻ ചൗധരി അറിയിച്ചിരുന്നു.

അതേസമയം, സഖ്യം നിലനിർത്തണമെന്നുണ്ടെങ്കിൽ അധീർ രഞ്ജൻ ചൗധരിയും ബംഗാളിലെ മറ്റ് ചില കോൺഗ്രസ് നേതാക്കളും തങ്ങൾക്ക് നേരെ നടത്തുന്ന പതിവ് അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നാണ് തൃണമൂൽ എംപി സൗഗത റോയിയുടെ പ്രതികരണം. ബംഗാളിൽ സഖ്യം വേണമെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡ് അധീർ ചൗധരിയെ നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.