ETV Bharat / bharat

DRDO | 'പ്രദീപ്‌ കുരുല്‍ക്കര്‍ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി, സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കി ; കുറ്റപത്രം സമര്‍പ്പിച്ച് എടിഎസ്

author img

By

Published : Jul 11, 2023, 8:02 PM IST

ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ്‌ കുരുല്‍ക്കര്‍ പാക് രഹസ്യാന്വേഷണ സംഘത്തിന് കൈമാറിയത് മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍. കേസില്‍ 1837 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ച് എടിഎസ്

ATS Submitted chargesheet in Pradeep kurulkar case  DRDO  പ്രദീപ്‌ കുരുല്‍ക്കര്‍  പാകിസ്ഥാന്‍  ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ്‌ കുരുല്‍ക്കര്‍  ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ്‌ കുരുല്‍ക്കര്‍  ഡിആര്‍ഡിഒ  Defense research
പ്രദീപ് കുരുല്‍ക്കര്‍

പൂനെ : ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിലെ ( Defense research and development organization) ശാസ്‌ത്രജ്ഞനായിരുന്ന പ്രദീപ് കുരുല്‍ക്കര്‍ രണ്ട് സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്). ഡിആര്‍ഡിഒ ക്യാമ്പസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്‌ത്രീകളാണ് ലൈംഗിക ചൂഷണത്തിന് ഇരകളായത്. ഇദ്ദേഹത്തിനെതിരായ ചാരക്കേസ് അന്വേഷണത്തില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

1837 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഡോ പ്രദീപ്‌ കുരുല്‍ക്കര്‍ ഇന്ത്യന്‍ മിസൈലിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് വനിത ഏജന്‍റായ, സാറ ദാസ്‌ ഗുപ്‌തയെന്ന് പരിചയപ്പെടുത്തിയ യുവതിക്ക് കൈമാറിയെന്നതാണ് കേസ്. പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാനുവേണ്ടി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന വിവരം പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ എടിഎസ് അന്വേഷണം ആരംഭിച്ചത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുംബൈയിലെ ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസിലെ സിസിടിവിയില്‍ കണ്ടെത്തിയ സ്‌ത്രീകളെ കുറിച്ചും അന്വേഷണമുണ്ടായത്. ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളില്‍ ആറ് സ്‌ത്രീകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബ്രഹ്മോസ് മിസൈൽ, അഗ്നി-6 മിസൈൽ, ആകാശ് മിസൈൽ, അസ്ത്ര മിസൈൽ, ഡ്രോൺ പ്രൊജക്‌ട്, റുസ്‌തം പ്രൊജക്റ്റ്, ക്വാപ്റ്റർ, ഇന്ത്യൻ നികുഞ്ച് പരാശർ, യുസിഎവി, ഡിആർഡിഒ ഡ്യൂട്ടി ചാർട്ട്, മിസൈൽ ലോഞ്ചർ, മെറ്റിയോർ മിസൈൽ, എംബിഡിഎ, എന്നിവയെ കുറിച്ച് ഡോ. കുരുൽക്കർ സാറ ദാസിന് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കുരുല്‍ക്കറിന്‍റെ ചാരവൃത്തിയും അറസ്റ്റും : മെയ്‌ 4നാണ് ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രത്തില്‍ നിന്ന് സുപ്രധാന വാര്‍ത്ത പുറത്തുവന്നത്. പാക്‌ ഏജന്‍റിന് രഹസ്യ വിവരം ചോര്‍ത്തി കൊടുത്ത സംഭവത്തില്‍ ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ അറസ്റ്റിലാവുകയായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രവര്‍ത്തകരുമായി ഇദ്ദേഹം വാട്‌സ്‌ആപ്പ് കോളിലൂടെയടക്കം ബന്ധപ്പെടാറുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്‌ട് പ്രകാരം തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) കുരുല്‍ക്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തന്‍റെ പദവി ദുരുപയോഗം ചെയ്‌തുവെന്നതാണ് കേസ്. രാജ്യത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘത്തിന് ചോര്‍ത്തി കൊടുത്താല്‍ അത് ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുക.

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രം : ചാരക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, സാറ ദാസ് ഗുപ്‌ത എന്ന അപരനാമം ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഓപ്പറേറ്റീവ് വിഭാഗം ഒരു യുവതി മുഖേന പ്രദീപ്‌ കുരുല്‍ക്കറിനെ വശത്താക്കുകയായിരുന്നുവെന്ന് പറയുന്നുണ്ട്. വാട്‌സ്ആപ്പ്, വീഡിയോ - ഓഡിയോ കോളുകളിലൂടെ കുരുല്‍ക്കര്‍ നിരന്തരം അവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

also read: Pradeep Kurulkar Case: ചാരവനിതയുടെ പ്രലോഭനം, ഡിആർഡിഒ ശാസ്ത്രജ്ഞന്‍ പാകിസ്ഥാന് കൈമാറിയത് സുപ്രധാന വിവരങ്ങൾ, കുറ്റപത്രം ഇങ്ങനെ

വാട്‌സ്‌ആപ്പിലൂടെ സാറയുമായി സൗഹൃദം സ്ഥാപിച്ച് ഇരുവരും അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറിയിരുന്നു. യുകെയില്‍ ജോലി ചെയ്യുന്ന സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറാണ് താനെന്നായിരുന്നു സാറ ദാസ്‌ഗുപ്‌ത എന്ന് പരിചയപ്പെടുത്തിയ യുവതി അവകാശപ്പെട്ടിരുന്നതെന്നും അന്വേഷണസംഘം നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

പൂനെ : ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിലെ ( Defense research and development organization) ശാസ്‌ത്രജ്ഞനായിരുന്ന പ്രദീപ് കുരുല്‍ക്കര്‍ രണ്ട് സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്). ഡിആര്‍ഡിഒ ക്യാമ്പസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്‌ത്രീകളാണ് ലൈംഗിക ചൂഷണത്തിന് ഇരകളായത്. ഇദ്ദേഹത്തിനെതിരായ ചാരക്കേസ് അന്വേഷണത്തില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

1837 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഡോ പ്രദീപ്‌ കുരുല്‍ക്കര്‍ ഇന്ത്യന്‍ മിസൈലിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് വനിത ഏജന്‍റായ, സാറ ദാസ്‌ ഗുപ്‌തയെന്ന് പരിചയപ്പെടുത്തിയ യുവതിക്ക് കൈമാറിയെന്നതാണ് കേസ്. പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാനുവേണ്ടി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന വിവരം പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ എടിഎസ് അന്വേഷണം ആരംഭിച്ചത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുംബൈയിലെ ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസിലെ സിസിടിവിയില്‍ കണ്ടെത്തിയ സ്‌ത്രീകളെ കുറിച്ചും അന്വേഷണമുണ്ടായത്. ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളില്‍ ആറ് സ്‌ത്രീകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബ്രഹ്മോസ് മിസൈൽ, അഗ്നി-6 മിസൈൽ, ആകാശ് മിസൈൽ, അസ്ത്ര മിസൈൽ, ഡ്രോൺ പ്രൊജക്‌ട്, റുസ്‌തം പ്രൊജക്റ്റ്, ക്വാപ്റ്റർ, ഇന്ത്യൻ നികുഞ്ച് പരാശർ, യുസിഎവി, ഡിആർഡിഒ ഡ്യൂട്ടി ചാർട്ട്, മിസൈൽ ലോഞ്ചർ, മെറ്റിയോർ മിസൈൽ, എംബിഡിഎ, എന്നിവയെ കുറിച്ച് ഡോ. കുരുൽക്കർ സാറ ദാസിന് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കുരുല്‍ക്കറിന്‍റെ ചാരവൃത്തിയും അറസ്റ്റും : മെയ്‌ 4നാണ് ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രത്തില്‍ നിന്ന് സുപ്രധാന വാര്‍ത്ത പുറത്തുവന്നത്. പാക്‌ ഏജന്‍റിന് രഹസ്യ വിവരം ചോര്‍ത്തി കൊടുത്ത സംഭവത്തില്‍ ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ അറസ്റ്റിലാവുകയായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രവര്‍ത്തകരുമായി ഇദ്ദേഹം വാട്‌സ്‌ആപ്പ് കോളിലൂടെയടക്കം ബന്ധപ്പെടാറുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്‌ട് പ്രകാരം തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) കുരുല്‍ക്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തന്‍റെ പദവി ദുരുപയോഗം ചെയ്‌തുവെന്നതാണ് കേസ്. രാജ്യത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘത്തിന് ചോര്‍ത്തി കൊടുത്താല്‍ അത് ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുക.

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രം : ചാരക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, സാറ ദാസ് ഗുപ്‌ത എന്ന അപരനാമം ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഓപ്പറേറ്റീവ് വിഭാഗം ഒരു യുവതി മുഖേന പ്രദീപ്‌ കുരുല്‍ക്കറിനെ വശത്താക്കുകയായിരുന്നുവെന്ന് പറയുന്നുണ്ട്. വാട്‌സ്ആപ്പ്, വീഡിയോ - ഓഡിയോ കോളുകളിലൂടെ കുരുല്‍ക്കര്‍ നിരന്തരം അവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

also read: Pradeep Kurulkar Case: ചാരവനിതയുടെ പ്രലോഭനം, ഡിആർഡിഒ ശാസ്ത്രജ്ഞന്‍ പാകിസ്ഥാന് കൈമാറിയത് സുപ്രധാന വിവരങ്ങൾ, കുറ്റപത്രം ഇങ്ങനെ

വാട്‌സ്‌ആപ്പിലൂടെ സാറയുമായി സൗഹൃദം സ്ഥാപിച്ച് ഇരുവരും അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറിയിരുന്നു. യുകെയില്‍ ജോലി ചെയ്യുന്ന സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറാണ് താനെന്നായിരുന്നു സാറ ദാസ്‌ഗുപ്‌ത എന്ന് പരിചയപ്പെടുത്തിയ യുവതി അവകാശപ്പെട്ടിരുന്നതെന്നും അന്വേഷണസംഘം നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.