ETV Bharat / bharat

അതിഖ്-അഷ്‌റഫ് വധം : അല്‍ ഖ്വയ്‌ദ ഭീഷണിക്ക് പിന്നാലെ ജാഗ്രതയില്‍ രാജസ്ഥാന്‍

author img

By

Published : Apr 23, 2023, 8:37 AM IST

Updated : Apr 23, 2023, 9:41 AM IST

ഈദ് ദിനത്തിലാണ് അതിഖ് അഹമ്മദ്, അഷ്‌റഫ് അഹമ്മദ് എന്നിവരുടെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി അല്‍ ഖ്വയ്‌ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് സംഘടന രംഗത്തെത്തിയത്

atiq ashraf murder  al qaeda threatens against india  atiq ashraf murder al qaeda threatens  അല്‍ ഖ്വയ്‌ദ ഭീഷണി  അതിഖ് അഹമ്മദ്  അഷ്‌റഫ് അഹമ്മദ്  അല്‍ ഖ്വയ്‌ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനെന്‍റ്
Atiq Ashraf

ജയ്‌പൂര്‍: അതിഖ് അഹമ്മദ്, അഷ്‌റഫ് അഹമ്മദ് എന്നിവരുടെ മരണങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘടനയായ അല്‍ ഖ്വയ്‌ദ ഭീഷണി മുഴക്കിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കി രാജസ്ഥാന്‍ പൊലീസ്. ഈദ് ദിനത്തില്‍ അല്‍ ഖ്വയ്‌ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് സംഘടനയുടെ അസ് - സാഹബ് പുറത്തിറക്കിയ മാസികയിലാണ് ഇന്ത്യക്കെതിരായ ഭീഷണിയുള്ളത്. അതിഖ്-അഷ്‌റഫ് എന്നിവരുടെ കൊലപാതകത്തില്‍ രോഷം പ്രകടിപ്പിച്ച സംഘടന ഏഴ് പേജുള്ള മാഗസിനിലൂടെ ഇരുവരെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.

ഭീഷണിയുടെ പശ്ചാത്തലില്‍ രാജസ്ഥാന്‍ പൊലീസും മറ്റ് സുരക്ഷ ഏജന്‍സികളും ജാഗ്രത ശക്തമാക്കി. രാജസ്ഥാന്‍ പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശക്തമായി നിരീക്ഷിക്കുന്നത്. ഇന്‍റലിജന്‍സ് വിഭാഗം, എടിഎസ്, എസ്ഒജി എന്നീ സുരക്ഷാസേനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിലെ മുഴുവന്‍ സുരക്ഷ ഏജന്‍സികളും ജാഗ്രതയിലാണെന്ന് ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു. സംസ്ഥാനത്തെ സെന്‍സിറ്റീവ് മേഖലകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍-ഖ്വയ്‌ദയാണോ അതോ മറ്റേതെങ്കിലും സംഘടനയാണോ ഭീഷണിക്ക് പിന്നിലെന്നും അന്വേഷിച്ചുവരികയാണ്. എടിഎസ്-എസ്ഒജി എഡിജി അശോക് റാത്തോഡിനാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല എന്നും ഡിജിപി ഉമേഷ് മിശ്ര വ്യക്തമാക്കി.

അതേസമയം, ബിഹാര്‍ അക്രമത്തെയും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്‍ ഖ്വയ്‌ദയുടെ പ്രചരണ മാധ്യമമാണ് അസ് - സാഹബ്. ഈദുല്‍ ഫിത്തറിന് പുറത്തിറക്കിയ മാസികയില്‍ അതിഖ്, അഷ്റഫ് വധങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതിന് പുറമെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന സംഘടനാംഗങ്ങളെ മോചിപ്പിക്കുമെന്നും സംഘടന അവകാശപ്പെടുന്നുണ്ട്.

Also Read: അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം; സുരക്ഷ വീഴ്‌ചയുണ്ടായെന്നറിയിച്ച് 5 പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു

'അടിച്ചമര്‍ത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഏത് വിധേനയും ഞങ്ങള്‍ തടഞ്ഞിരിക്കും. അത്, പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ, വൈറ്റ് ഹൗസിലോ, റാവല്‍പിണ്ടി ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലോ ആയാല്‍ പോലും. ടെക്‌സാസ് മുതല്‍ തിഹാര്‍ വരെ തടവില്‍ കഴിയുന്ന മുഴുവന്‍ മുസ്ലിം സഹോദരങ്ങളെയും ഞങ്ങള്‍ മോചിപ്പിക്കും' - എന്നായിരുന്നു അല്‍ ഖ്വയ്‌ദ മാസികയില്‍ വ്യക്തമാക്കിയത്.

ഏപ്രില്‍ 15നായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ വധക്കേസിന്‍റെ തുടര്‍നടപടികള്‍ക്ക് വേണ്ടി ഇരുവരെയും പ്രയാഗ്‌രാജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് കൊണ്ട് പോകും വഴിയായിരുന്നു അക്രമിസംഘം കൃത്യം നടത്തിയത്.

Also Read: രാത്രി ഏഴ് മണിക്ക് അത്താഴം, സിസിടിവി നിരീക്ഷണം, ശക്തമായ കാവല്‍; അതിഖിന്‍റെ കൊലയാളികളെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക ബാരക്കുകളില്‍

ഇതിന് പിന്നാലെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രശസ്‌തിക്ക് വേണ്ടിയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അതിഖ്-അഷ്‌റഫ് സംഘത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവും തങ്ങള്‍ക്ക് ഉണ്ടായിരുന്നതായി അക്രമികള്‍ വെളിപ്പെടുത്തിയിരുന്നു.


ജയ്‌പൂര്‍: അതിഖ് അഹമ്മദ്, അഷ്‌റഫ് അഹമ്മദ് എന്നിവരുടെ മരണങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘടനയായ അല്‍ ഖ്വയ്‌ദ ഭീഷണി മുഴക്കിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കി രാജസ്ഥാന്‍ പൊലീസ്. ഈദ് ദിനത്തില്‍ അല്‍ ഖ്വയ്‌ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് സംഘടനയുടെ അസ് - സാഹബ് പുറത്തിറക്കിയ മാസികയിലാണ് ഇന്ത്യക്കെതിരായ ഭീഷണിയുള്ളത്. അതിഖ്-അഷ്‌റഫ് എന്നിവരുടെ കൊലപാതകത്തില്‍ രോഷം പ്രകടിപ്പിച്ച സംഘടന ഏഴ് പേജുള്ള മാഗസിനിലൂടെ ഇരുവരെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.

ഭീഷണിയുടെ പശ്ചാത്തലില്‍ രാജസ്ഥാന്‍ പൊലീസും മറ്റ് സുരക്ഷ ഏജന്‍സികളും ജാഗ്രത ശക്തമാക്കി. രാജസ്ഥാന്‍ പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശക്തമായി നിരീക്ഷിക്കുന്നത്. ഇന്‍റലിജന്‍സ് വിഭാഗം, എടിഎസ്, എസ്ഒജി എന്നീ സുരക്ഷാസേനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിലെ മുഴുവന്‍ സുരക്ഷ ഏജന്‍സികളും ജാഗ്രതയിലാണെന്ന് ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു. സംസ്ഥാനത്തെ സെന്‍സിറ്റീവ് മേഖലകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍-ഖ്വയ്‌ദയാണോ അതോ മറ്റേതെങ്കിലും സംഘടനയാണോ ഭീഷണിക്ക് പിന്നിലെന്നും അന്വേഷിച്ചുവരികയാണ്. എടിഎസ്-എസ്ഒജി എഡിജി അശോക് റാത്തോഡിനാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല എന്നും ഡിജിപി ഉമേഷ് മിശ്ര വ്യക്തമാക്കി.

അതേസമയം, ബിഹാര്‍ അക്രമത്തെയും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്‍ ഖ്വയ്‌ദയുടെ പ്രചരണ മാധ്യമമാണ് അസ് - സാഹബ്. ഈദുല്‍ ഫിത്തറിന് പുറത്തിറക്കിയ മാസികയില്‍ അതിഖ്, അഷ്റഫ് വധങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതിന് പുറമെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന സംഘടനാംഗങ്ങളെ മോചിപ്പിക്കുമെന്നും സംഘടന അവകാശപ്പെടുന്നുണ്ട്.

Also Read: അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം; സുരക്ഷ വീഴ്‌ചയുണ്ടായെന്നറിയിച്ച് 5 പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു

'അടിച്ചമര്‍ത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഏത് വിധേനയും ഞങ്ങള്‍ തടഞ്ഞിരിക്കും. അത്, പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ, വൈറ്റ് ഹൗസിലോ, റാവല്‍പിണ്ടി ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലോ ആയാല്‍ പോലും. ടെക്‌സാസ് മുതല്‍ തിഹാര്‍ വരെ തടവില്‍ കഴിയുന്ന മുഴുവന്‍ മുസ്ലിം സഹോദരങ്ങളെയും ഞങ്ങള്‍ മോചിപ്പിക്കും' - എന്നായിരുന്നു അല്‍ ഖ്വയ്‌ദ മാസികയില്‍ വ്യക്തമാക്കിയത്.

ഏപ്രില്‍ 15നായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ വധക്കേസിന്‍റെ തുടര്‍നടപടികള്‍ക്ക് വേണ്ടി ഇരുവരെയും പ്രയാഗ്‌രാജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് കൊണ്ട് പോകും വഴിയായിരുന്നു അക്രമിസംഘം കൃത്യം നടത്തിയത്.

Also Read: രാത്രി ഏഴ് മണിക്ക് അത്താഴം, സിസിടിവി നിരീക്ഷണം, ശക്തമായ കാവല്‍; അതിഖിന്‍റെ കൊലയാളികളെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക ബാരക്കുകളില്‍

ഇതിന് പിന്നാലെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രശസ്‌തിക്ക് വേണ്ടിയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അതിഖ്-അഷ്‌റഫ് സംഘത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവും തങ്ങള്‍ക്ക് ഉണ്ടായിരുന്നതായി അക്രമികള്‍ വെളിപ്പെടുത്തിയിരുന്നു.


Last Updated : Apr 23, 2023, 9:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.