ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 'വരുമാനം പകുതിയായി കുറയല്‍ വിലകയറ്റം ഇരട്ടിയാകല്‍' അവസ്ഥയെന്ന് അഖിലേഷ് യാദവ്

author img

By

Published : Jan 27, 2022, 12:16 PM IST

എല്ലാവിഭാഗങ്ങളേയും ഒരുമിപ്പിക്കുന്ന രാഷ്ട്രീയത്തിന് മാത്രമെ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും അഖിലേഷ് പറഞ്ഞു.

Akhilesh Yadav slams UP govt  terms current phase as 'half income  double inflation'  അഖിലേഷ് യാദവിന്‍റെ റിപ്പബ്ലിക് ദിനത്തിലെ തുറന്ന കത്ത്  യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരായ അഖിലേഷ് യാദവിന്‍റെ പരാമര്‍ശം  വരുമാനം പകുതിയാവല്‍ വിലക്കയറ്റം ഇരട്ടിയാവല്‍ സാഹചര്യം
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 'വരുമാനം പകുതിയായി കുറയല്‍ വിലകയറ്റം ഇരട്ടിയാകല്‍' അവസ്ഥയെന്ന് അഖിലേഷ് യാദവ്

ലഖ്നോ: പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്ന കത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനങ്ങളുടെ വരുമാനം പകുതിയായി കുറയുകയും വിലക്കയറ്റം ഇരട്ടിയാകുകയും ചെയ്ത അവസ്ഥയിലേക്ക് നയിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്തതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ദുരിതവും ബുദ്ധിമുട്ടും മാത്രമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു

"സമൂഹത്തിലെ പാവങ്ങളും ചൂഷിതരും മാത്രമല്ല,തൊഴിലാളികള്‍,അഭ്യസ്ഥവിദ്യരായ യുവാക്കള്‍, സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍, ചെറുതും വലുതുമായ സംരഭകര്‍,കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും 'വരുമാനം പകുതിയായി കുറയല്‍ വിലക്കയറ്റം ഇരട്ടിയാകല്‍' എന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ദുരിതമനുഭവിക്കുകയാണ്" ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഖിലേഷ് ആരോപിച്ചു. ഇന്ത്യ എന്ന മഹത്തായ റിപ്പബ്ലിക്കിന്‍റെ രൂപീകരണത്തിലേക്ക് നയിച്ച നമ്മുടെ ഭരണഘടനയെ സംരക്ഷിക്കണമെന്ന ആഹ്വാനവും അഖിലേഷ് യാദവ് നല്‍കി.
എല്ലാവിഭാഗങ്ങളേയും ഒരുമിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയത്തിലൂടെ മാത്രമെ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്നും അഖിലേഷ് യാദവ് പറഞ്ഞു.

"ഈ സര്‍ക്കാര്‍(യോഗി ആദിത്യ നാഥ് സര്‍ക്കാര്‍) സമൂഹത്തെ രണ്ടായി വിഭജിച്ചു. അതില്‍ ഒരു വിഭാഗം അവരുടെ ധനം തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറു വിഭാഗം ഒരോ ദിവസവും കൂടുതല്‍ ദരിദ്രരായികൊണ്ടിരിക്കുകയാണ്. ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. ഇടത്തരം വിഭാഗത്തിന്‍റെ ബാങ്കിലെ നിക്ഷേപങ്ങളും സുരക്ഷിതമല്ല", അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ഒരു പുതിയ ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയും അഖിലേഷ് യാദവ് നടത്തി.

ഒരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കല്‍,ജലസേചന സൗകര്യം,എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില, കരിമ്പ് കര്‍ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ അവരുടെ വിളകള്‍ക്ക് വില നല്‍കും, സമര്‍ഥരായ യുവാക്കള്‍ക്ക് സൗജന്യമായ ലാപ്പ്ടോപ്പ്, ഐടി മേഖലയില്‍ 22 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങിയ വാഗ്ധാനങ്ങള്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന ദൃഢ പ്രതിജ്ഞയും അഖിലേഷ് യാദവ് എടുത്തു.

403 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം അടുത്തമാസം 10നാണ്. അടുത്തമാസം 10, 14, 20, 23, 27, മാര്‍ച്ച് 3 എന്നീ തീയ്യതികളിലായി അടുത്ത ഘട്ട വോട്ടെടുപ്പുകള്‍ നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ALSO READ:India Covid Updates: രാജ്യത്ത് 2,86,384 പേർക്ക് കൂടി കൊവിഡ്; 573 മരണം

ലഖ്നോ: പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്ന കത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനങ്ങളുടെ വരുമാനം പകുതിയായി കുറയുകയും വിലക്കയറ്റം ഇരട്ടിയാകുകയും ചെയ്ത അവസ്ഥയിലേക്ക് നയിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്തതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ദുരിതവും ബുദ്ധിമുട്ടും മാത്രമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു

"സമൂഹത്തിലെ പാവങ്ങളും ചൂഷിതരും മാത്രമല്ല,തൊഴിലാളികള്‍,അഭ്യസ്ഥവിദ്യരായ യുവാക്കള്‍, സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍, ചെറുതും വലുതുമായ സംരഭകര്‍,കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും 'വരുമാനം പകുതിയായി കുറയല്‍ വിലക്കയറ്റം ഇരട്ടിയാകല്‍' എന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ദുരിതമനുഭവിക്കുകയാണ്" ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഖിലേഷ് ആരോപിച്ചു. ഇന്ത്യ എന്ന മഹത്തായ റിപ്പബ്ലിക്കിന്‍റെ രൂപീകരണത്തിലേക്ക് നയിച്ച നമ്മുടെ ഭരണഘടനയെ സംരക്ഷിക്കണമെന്ന ആഹ്വാനവും അഖിലേഷ് യാദവ് നല്‍കി.
എല്ലാവിഭാഗങ്ങളേയും ഒരുമിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയത്തിലൂടെ മാത്രമെ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്നും അഖിലേഷ് യാദവ് പറഞ്ഞു.

"ഈ സര്‍ക്കാര്‍(യോഗി ആദിത്യ നാഥ് സര്‍ക്കാര്‍) സമൂഹത്തെ രണ്ടായി വിഭജിച്ചു. അതില്‍ ഒരു വിഭാഗം അവരുടെ ധനം തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറു വിഭാഗം ഒരോ ദിവസവും കൂടുതല്‍ ദരിദ്രരായികൊണ്ടിരിക്കുകയാണ്. ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. ഇടത്തരം വിഭാഗത്തിന്‍റെ ബാങ്കിലെ നിക്ഷേപങ്ങളും സുരക്ഷിതമല്ല", അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ഒരു പുതിയ ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയും അഖിലേഷ് യാദവ് നടത്തി.

ഒരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കല്‍,ജലസേചന സൗകര്യം,എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില, കരിമ്പ് കര്‍ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ അവരുടെ വിളകള്‍ക്ക് വില നല്‍കും, സമര്‍ഥരായ യുവാക്കള്‍ക്ക് സൗജന്യമായ ലാപ്പ്ടോപ്പ്, ഐടി മേഖലയില്‍ 22 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങിയ വാഗ്ധാനങ്ങള്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന ദൃഢ പ്രതിജ്ഞയും അഖിലേഷ് യാദവ് എടുത്തു.

403 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം അടുത്തമാസം 10നാണ്. അടുത്തമാസം 10, 14, 20, 23, 27, മാര്‍ച്ച് 3 എന്നീ തീയ്യതികളിലായി അടുത്ത ഘട്ട വോട്ടെടുപ്പുകള്‍ നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ALSO READ:India Covid Updates: രാജ്യത്ത് 2,86,384 പേർക്ക് കൂടി കൊവിഡ്; 573 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.