ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറി. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടേതായി.
കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് പണമായി കൈമാറും.
69 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ടാറ്റ എയര്‍ലൈന്‍സിനെ കേന്ദ്രസര്‍ക്കാര്‍ ദേശസാത്കരിച്ച് എയര്‍ ഇന്ത്യ ആക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന എയർ ഇന്ത്യ ലേലത്തിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാനുമായ അജയ് സിങ് ബിഡ് സമർപ്പിച്ചിരുന്നു. ലേലത്തിൽ ടാറ്റ ഗ്രൂപ്പിന്‍റെ 18,000 കോടി രൂപയുടെ ബിഡ് മികച്ചതായി കണ്ടെത്തി. തുടർന്ന് ലേലത്തിൽ ടാറ്റ വിജയിച്ചതായി ഒക്ടോബർ എട്ടിന് സർക്കാർ പ്രഖ്യാപനം ഉണ്ടായി.
READ MORE: " എയർ ഇന്ത്യ ടാറ്റ സൺസിന്", തിരിച്ചു വാങ്ങിയത് 18000 കോടിക്ക്