ETV Bharat / bharat

Acharya Mrigendra Singh Says 1100 Muslims Reverted To Hinduism ഒന്നര വർഷത്തിനിടെ 1100 മുസ്‌ലിങ്ങൾ മതപരിവര്‍ത്തനം നടത്തിയതായി ആചാര്യ മൃഗേന്ദ്ര സിങ്

author img

By ETV Bharat Kerala Team

Published : Sep 24, 2023, 7:53 PM IST

Muslims reverted to Hinduism says Acharya Mrigendra Singh : ഇന്ത്യയിൽ ജീവിച്ചിരുന്ന എല്ലാ മുസ്‌ലിങ്ങളും യഥാർഥത്തിൽ സനാതന ധർമ്മത്തിൽ പെട്ടവരായിരുന്നെന്നും ഭയമോ ബലപ്രയോഗമോ മൂലമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും മൃഗേന്ദ്ര സിങ്

Acharya Mrigendra Singh  Muslims reverted to Hinduism  ആചാര്യ മൃഗേന്ദ്ര സിംഗ്  മത പരിവര്‍ത്തനം  Religious conversion  Sanatan Dharma  Converted to Hinduism  Yoga Sadhana Yashveer Ashram  converted to Islam due to fear or force  muslims and hindu
Muslims Reverted To Hinduism

മുസാഫർനഗർ: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ശനിയാഴ്‌ച 10 മുസ്‌ലിം കുടുംബങ്ങളിലെ 70 അംഗങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തതായി യഷ്വീർ ആശ്രമത്തിലെ ആചാര്യ മൃഗേന്ദ്ര സിങ് (Muslims reverted to Hinduism says Acharya Mrigendra Singh). ഘർ വാപ്‌സിക്ക് കീഴിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 1100 ഓളം മുസ്‌ലിങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങളോട് അവരുടെ പൂർവ്വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് മടങ്ങാനായി പറഞ്ഞു.

ഇന്ത്യയിൽ ജീവിച്ചിരുന്ന എല്ലാ മുസ്‌ലിങ്ങളും യഥാർഥത്തിൽ സനാതന ധർമ്മത്തിൽ പെട്ടവരായിരുന്നെന്നും ഭയമോ ബലപ്രയോഗമോ മൂലമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും (converted to Islam due to fear or force) 'ഘർ ആപ്‌സേ' എന്ന പേരിൽ പൂർവ്വികർ ചെയ്‌ത തെറ്റ് തിരുത്താൻ ഇപ്പോൾ അനുകൂലമായ സമയമാണെന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുള്ളതായും സിങ് പറഞ്ഞു.

ALSO READ: '90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവര്‍'; ബിജെപി ആരോപണത്തിനെതിരെ ന്യായീകരണം, വെട്ടിലായി ബിഹാര്‍ മന്ത്രി

സെപ്‌റ്റംബർ 23-ന് മുസാഫർനഗർ ബഘ്ര ബ്ലോക്കിലെ യോഗ സാധന യഷ്വീർ ആശ്രമത്തിൽ (Yoga Sadhana Yashveer Ashram) വച്ച് 10 മുസ്‌ലിം കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തു. സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഈ കുടുംബങ്ങൾ പറഞ്ഞു (wanted to return to Sanatan Dharma). തങ്ങൾ ശുദ്ധീകരണ യാഗത്തിനുള്ള ഒരുക്കങ്ങൾ നടത്തി അവർ ഹിന്ദുമതം സ്വീകരിച്ചു. അവർ നേരത്തെ മുസ്‌ലിം യോഗികളായിരുന്നു. ഇപ്പോൾ ഹിന്ദു യോഗികളായി ഹിന്ദു പേരുകളും നൽകി. അവരുടെ പൂർവ്വികരുടെ മതത്തിലേക്ക് മടങ്ങിയതിൽ അവർ സന്തോഷം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: 'ഇന്ത്യൻ മുസ്ലീങ്ങൾ നമ്മുടെ പൂർവ്വികരുടെ മക്കളാണ്; ക്രിസ്ത്യാനികളും അങ്ങനെ തന്നെ': ബാബാ രാംദേവ്

ആളുകളെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വർഷം മുഴുവനും ആശ്രമത്തിൽ പ്രത്യേക പ്രചാരണം നടത്തുന്നുണ്ടെന്ന് സിങ് പറഞ്ഞു. ഈ 10 മുസ്‌ലിം കുടുംബങ്ങൾ ഇന്നലെ രാവിലെ ആശ്രമത്തിലെത്തിയത് ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ചെയ്യാനുള്ള അഭ്യർഥനയുമായാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 10 വർഷം മുമ്പ് ഈ കുടുംബങ്ങളെ ഒരു മൗലവിയും ചില മുസ്‌ലിം നേതാക്കളും ചേര്‍ന്ന് ഇസ്‌ലാം മതം സ്വീകരിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവർ മതം മാറിയാൽ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. ഇപ്പോള്‍ അവരുടെ യഥാർഥ മതം സ്വീകരിക്കണമെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ആവശ്യപ്പെട്ടപ്പോൾ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും പുണ്യമന്ത്രങ്ങൾ ഉരുവിട്ട് യാഗം നടത്തിയാണ് ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നതെന്നും സിങ് പറഞ്ഞു.

ALSO READ: കത്വയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണം ; പൊലീസുമായി ഏറ്റുമുട്ടി റോഹിംഗ്യൻ അഭയാർഥികൾ

മുസാഫർനഗർ: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ശനിയാഴ്‌ച 10 മുസ്‌ലിം കുടുംബങ്ങളിലെ 70 അംഗങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തതായി യഷ്വീർ ആശ്രമത്തിലെ ആചാര്യ മൃഗേന്ദ്ര സിങ് (Muslims reverted to Hinduism says Acharya Mrigendra Singh). ഘർ വാപ്‌സിക്ക് കീഴിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 1100 ഓളം മുസ്‌ലിങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങളോട് അവരുടെ പൂർവ്വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് മടങ്ങാനായി പറഞ്ഞു.

ഇന്ത്യയിൽ ജീവിച്ചിരുന്ന എല്ലാ മുസ്‌ലിങ്ങളും യഥാർഥത്തിൽ സനാതന ധർമ്മത്തിൽ പെട്ടവരായിരുന്നെന്നും ഭയമോ ബലപ്രയോഗമോ മൂലമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും (converted to Islam due to fear or force) 'ഘർ ആപ്‌സേ' എന്ന പേരിൽ പൂർവ്വികർ ചെയ്‌ത തെറ്റ് തിരുത്താൻ ഇപ്പോൾ അനുകൂലമായ സമയമാണെന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുള്ളതായും സിങ് പറഞ്ഞു.

ALSO READ: '90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവര്‍'; ബിജെപി ആരോപണത്തിനെതിരെ ന്യായീകരണം, വെട്ടിലായി ബിഹാര്‍ മന്ത്രി

സെപ്‌റ്റംബർ 23-ന് മുസാഫർനഗർ ബഘ്ര ബ്ലോക്കിലെ യോഗ സാധന യഷ്വീർ ആശ്രമത്തിൽ (Yoga Sadhana Yashveer Ashram) വച്ച് 10 മുസ്‌ലിം കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തു. സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഈ കുടുംബങ്ങൾ പറഞ്ഞു (wanted to return to Sanatan Dharma). തങ്ങൾ ശുദ്ധീകരണ യാഗത്തിനുള്ള ഒരുക്കങ്ങൾ നടത്തി അവർ ഹിന്ദുമതം സ്വീകരിച്ചു. അവർ നേരത്തെ മുസ്‌ലിം യോഗികളായിരുന്നു. ഇപ്പോൾ ഹിന്ദു യോഗികളായി ഹിന്ദു പേരുകളും നൽകി. അവരുടെ പൂർവ്വികരുടെ മതത്തിലേക്ക് മടങ്ങിയതിൽ അവർ സന്തോഷം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: 'ഇന്ത്യൻ മുസ്ലീങ്ങൾ നമ്മുടെ പൂർവ്വികരുടെ മക്കളാണ്; ക്രിസ്ത്യാനികളും അങ്ങനെ തന്നെ': ബാബാ രാംദേവ്

ആളുകളെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വർഷം മുഴുവനും ആശ്രമത്തിൽ പ്രത്യേക പ്രചാരണം നടത്തുന്നുണ്ടെന്ന് സിങ് പറഞ്ഞു. ഈ 10 മുസ്‌ലിം കുടുംബങ്ങൾ ഇന്നലെ രാവിലെ ആശ്രമത്തിലെത്തിയത് ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ചെയ്യാനുള്ള അഭ്യർഥനയുമായാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 10 വർഷം മുമ്പ് ഈ കുടുംബങ്ങളെ ഒരു മൗലവിയും ചില മുസ്‌ലിം നേതാക്കളും ചേര്‍ന്ന് ഇസ്‌ലാം മതം സ്വീകരിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവർ മതം മാറിയാൽ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. ഇപ്പോള്‍ അവരുടെ യഥാർഥ മതം സ്വീകരിക്കണമെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ആവശ്യപ്പെട്ടപ്പോൾ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും പുണ്യമന്ത്രങ്ങൾ ഉരുവിട്ട് യാഗം നടത്തിയാണ് ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നതെന്നും സിങ് പറഞ്ഞു.

ALSO READ: കത്വയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണം ; പൊലീസുമായി ഏറ്റുമുട്ടി റോഹിംഗ്യൻ അഭയാർഥികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.