ETV Bharat / bharat

എം.ജെ അക്‌ബർ-പ്രിയ രമണി കേസിന്‍റെ നാൾവഴികളിലൂടെ - എം.ജെ അക്‌ബർ വാർത്ത

ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെതിരെ എംജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസാണ് ഡൽഹി കോടതി തള്ളി

Rouse Avenue Court  MJ Akbar  Priya Ramani  timeline of MJ Akbar Priya Ramani case  Me Too movement  sexual misconduct allegations  Tweet to acquittal  Criminal Defamation Case  എം.ജെ അക്‌ബർ-പ്രീയ രമണി കേസ്  പ്രീയ രമണി വാർത്ത  എം.ജെ അക്‌ബർ വാർത്ത  അക്‌ബർ-പ്രീയ രമണി കേസിന്‍റെ നാൾവഴി
എം.ജെ അക്‌ബർ-പ്രീയ രമണി കേസിന്‍റെ നാൾവഴികളിലൂടെ
author img

By

Published : Feb 17, 2021, 10:29 PM IST

ന്യൂഡൽഹി: മാധ്യമ പ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതി. ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെതിരെ എംജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസാണ് ഡൽഹി കോടതി തള്ളിയത്. പീഡനത്തിനെതിരെ ശബ്‌ദമുയർത്തിയതിന് ഒരു സ്ത്രീയെ ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേസിന്‍റെ നാൾവഴികളിലൂടെ:

ഒക്ടോബർ 8, 2018: അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മാധ്യമപ്രവർത്തക പ്രിയ രമണി ആരോപിച്ചു.

ഒക്ടോബർ 15, 2018: എംജെ അക്ബർ ക്രിമിനൽ മാനനഷ്ട പരാതി ഡൽഹി കോടതിയിൽ സമർപ്പിച്ചു.

ഒക്ടോബർ 17, 2018: എംജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.

ജനുവരി 29, 2019: കേസിൽ പ്രതി ചേർത്ത് പ്രിയ രമണിക്ക് ഡൽഹി കോടതി സമൻസ് അയച്ചു.

ഫെബ്രുവരി 25, 2019: പ്രിയ രമണിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.

ഫെബ്രുവരി 7, 2020: കേസിൽ കോടതി അന്തിമ വാദം കേൾക്കാൻ ആരംഭിച്ചു.

സെപ്റ്റംബർ 19, 2020: കേസ് പരിഗണിച്ച ജഡ്‌ജി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നു.

ഒക്ടോബർ 22, 2020: കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്‌ജി വിസമ്മതിക്കുകയും കേസ് കേട്ടിരുന്ന മജിസ്‌ട്രേറ്റിന് തിരികെ അയയ്ക്കുകയും ചെയ്യുന്നു.

നവംബർ 18, 2020: 215 ജുഡീഷ്യൽ ഓഫീസർമാരെ മാറ്റി നിയമിക്കാൻ ഡൽഹി ഹൈക്കോടതി വിധി വരുന്നു. പ്രിയ രമണിക്കെതിരെ എംജെ അക്ബറിന്‍റെ മാനനഷ്‌ടക്കേസ് കേട്ട ജഡ്‌ജിയും ഇതിൽ ഉൾപ്പെടുന്നു.

നവംബർ 21, 2020: കേസിലെ അന്തിമ വാദങ്ങൾ പുതിയ ജഡ്‌ജി വീണ്ടും കേൾക്കാൻ തുടങ്ങുന്നു.

ഫെബ്രുവരി 1, 2021: ഇരു കക്ഷികളും അന്തിമ വാദം പൂർത്തിയാക്കിയ ശേഷം കോടതി വിധി പറയാൻ മാറ്റുന്നു.

ഫെബ്രുവരി 10, 2021: രേഖാമൂലമുള്ള കാര്യങ്ങള്‍ വൈകി സമർപ്പിച്ചതിനാൽ വിധി ഫെബ്രുവരി 17 ലേക്ക് മാറ്റി.

ഫെബ്രുവരി 17, 2021: പ്രിയ രമണിയെ കുറ്റവിമുക്തയാക്കി വിധി വരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് എംജെ അക്ബർ നൽകിയ പരാതി കോടതി തള്ളി.

ന്യൂഡൽഹി: മാധ്യമ പ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതി. ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെതിരെ എംജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസാണ് ഡൽഹി കോടതി തള്ളിയത്. പീഡനത്തിനെതിരെ ശബ്‌ദമുയർത്തിയതിന് ഒരു സ്ത്രീയെ ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേസിന്‍റെ നാൾവഴികളിലൂടെ:

ഒക്ടോബർ 8, 2018: അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മാധ്യമപ്രവർത്തക പ്രിയ രമണി ആരോപിച്ചു.

ഒക്ടോബർ 15, 2018: എംജെ അക്ബർ ക്രിമിനൽ മാനനഷ്ട പരാതി ഡൽഹി കോടതിയിൽ സമർപ്പിച്ചു.

ഒക്ടോബർ 17, 2018: എംജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.

ജനുവരി 29, 2019: കേസിൽ പ്രതി ചേർത്ത് പ്രിയ രമണിക്ക് ഡൽഹി കോടതി സമൻസ് അയച്ചു.

ഫെബ്രുവരി 25, 2019: പ്രിയ രമണിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.

ഫെബ്രുവരി 7, 2020: കേസിൽ കോടതി അന്തിമ വാദം കേൾക്കാൻ ആരംഭിച്ചു.

സെപ്റ്റംബർ 19, 2020: കേസ് പരിഗണിച്ച ജഡ്‌ജി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നു.

ഒക്ടോബർ 22, 2020: കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്‌ജി വിസമ്മതിക്കുകയും കേസ് കേട്ടിരുന്ന മജിസ്‌ട്രേറ്റിന് തിരികെ അയയ്ക്കുകയും ചെയ്യുന്നു.

നവംബർ 18, 2020: 215 ജുഡീഷ്യൽ ഓഫീസർമാരെ മാറ്റി നിയമിക്കാൻ ഡൽഹി ഹൈക്കോടതി വിധി വരുന്നു. പ്രിയ രമണിക്കെതിരെ എംജെ അക്ബറിന്‍റെ മാനനഷ്‌ടക്കേസ് കേട്ട ജഡ്‌ജിയും ഇതിൽ ഉൾപ്പെടുന്നു.

നവംബർ 21, 2020: കേസിലെ അന്തിമ വാദങ്ങൾ പുതിയ ജഡ്‌ജി വീണ്ടും കേൾക്കാൻ തുടങ്ങുന്നു.

ഫെബ്രുവരി 1, 2021: ഇരു കക്ഷികളും അന്തിമ വാദം പൂർത്തിയാക്കിയ ശേഷം കോടതി വിധി പറയാൻ മാറ്റുന്നു.

ഫെബ്രുവരി 10, 2021: രേഖാമൂലമുള്ള കാര്യങ്ങള്‍ വൈകി സമർപ്പിച്ചതിനാൽ വിധി ഫെബ്രുവരി 17 ലേക്ക് മാറ്റി.

ഫെബ്രുവരി 17, 2021: പ്രിയ രമണിയെ കുറ്റവിമുക്തയാക്കി വിധി വരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് എംജെ അക്ബർ നൽകിയ പരാതി കോടതി തള്ളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.