ന്യൂഡല്‍ഹി : ചെറുകിട കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ട്രാക്‌ടര്‍ വികസിപ്പിച്ച് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച് സെന്‍ട്രല്‍ മെക്കാനിക്കല്‍ എൻജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CSIR-CMERI). ഒതുക്കമുള്ളതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതുമാണ് തങ്ങള്‍ വികസിപ്പിച്ച ട്രാക്‌ടര്‍ എന്ന് ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇക്വിറ്റി എംപവര്‍മെന്‍റ് ആന്‍ഡ് ഡെലവപ്‌മെന്‍റ് (SEED), ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (DST) എന്നിവയുമായി ചേര്‍ന്നാണ് സിഎസ്‌ഐആര്‍ ട്രാക്‌ടര്‍ വികസിപ്പിച്ചത്.
എട്ട് ഫോര്‍വേഡും രണ്ട് റിവേഴ്‌സ് സ്‌പീഡും ഉള്ള ഒമ്പത് എച്ച്‌പി ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ട്രാക്‌ടര്‍ വികസിപ്പിച്ചിരിക്കുന്നത്. 540 ആര്‍പിഎമ്മില്‍ ആറ് സ്‌പ്ലൈനുകളുള്ള പിടിഒയും ഈ ട്രാക്‌ടറിന്‍റെ പ്രത്യേകതയാണ്. 450 കിലോഗ്രാം ആണ് ആകെ ഭാരം.
രാജ്യത്തെ 80 ശതമാനത്തിലധികം കര്‍ഷകരും ചെറുകിട കര്‍ഷകരാണ്. അവരില്‍ വലിയൊരു വിഭാഗം കര്‍ഷകരും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ ഉപയോഗിക്കുന്നു. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. വരുമാനക്കുറവിനിടെ കന്നുകാലികളുടെ പരിപാലന ചെലവ് കൂടിയാകുമ്പോള്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഫലം.