ഇടുക്കി : കാട്ടുജാതിപത്രിക്ക് വിപണിയില്‍ വില ഉയരുന്നു (Price Of Wild Mace Has Gone Up). ഉത്പാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്‌തതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. പോയ വര്‍ഷങ്ങളില്‍ കിലോയ്‌ക്ക് നാനൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വില ലഭിച്ചിരുന്ന കാട്ടുജാതി പത്രിക്കിപ്പോള്‍ 700ന് മുകളില്‍ വില ലഭിക്കുന്നുണ്ട്.
70 മുതല്‍ 80 രൂപ വരെ ലഭിച്ചിരുന്ന കാട്ടുജാതിയുടെ കുരുവിന് 100 മുതല്‍ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാട്ടുജാതിപത്രി കമ്പോളങ്ങളില്‍ കൂടുതലായി എത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പടെ കാട്ടുജാതിപത്രിക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നാണ് വിവരം.
കൊവിഡ് വ്യാപന ഘട്ടത്തില്‍ കാട്ടുജാതിപത്രിക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനമുള്‍പ്പടെയുള്ള കാര്യങ്ങള്‍കൊണ്ട് ഉത്പാദനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. വലിയ രീതിയിലുള്ള പരിചരണമോ ജലസേചനമോ കാട്ടുജാതിക്ക് ആവശ്യമില്ല. സാധാരണ ജാതിപത്രിയേക്കാള്‍ കാട്ടുജാതിപത്രിക്ക് തൂക്കക്കൂടുതല്‍ ലഭിക്കും. നിറത്തിലും ഗന്ധത്തിലും കാട്ടുജാതിപത്രിക്ക് വ്യത്യാസമുണ്ട്.
കണ്ണൂർ കണ്ണപുരത്ത് സൂര്യകാന്തി പ്രഭ പരത്തി പ്രകാശന്മാർ :പച്ചക്കറി കർഷകരായ പ്രകാശന്മാർ എന്നറിയപ്പെടുന്ന സി പ്രകാശനും ടി പ്രകാശനും സ്ഥിരമായി പച്ചക്കറി കൃഷിയിറക്കുന്നവരാണ്. ഇത്തവണയും വിത്തും വളവും പാടവുമൊരുക്കിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തി. പാടങ്ങൾ വെള്ളക്കെട്ടിലായി.